വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉണ്ടാക്കാനും, എഴുതാത്ത പരീക്ഷ ജയിക്കാനും , പഠിക്കാത്ത ഡിഗ്രി പരീക്ഷ ജയിച്ചതിൻറെ ഇല്ലാത്ത മാർക് ലിസ്റ്റ് ഉണ്ടാക്കാനും , ആരോ എഴുതിയ കവിത മോഷ്ടിച് സ്വന്തം പേരിൽ പ്രസിദ്ധീകരിക്കാനും, വല്ലവന്റെയും പ്രബന്ധം കോപ്പിയടിച്ച് ഡോക്ടറേറ്റ് നേടാനുമൊക്കെ ഈ അൽ കേരളത്തിൽ മിടുക്കുള്ള ഒരേയൊരു കൂട്ടരേയുള്ളു. അത് പിണറായി പോറ്റി വളർത്തുന്ന കുട്ടിസഖാക്കൾ മാത്രമാണ്.
ഇപ്പോൾ ടീച്ചറമ്മയുടെതെന്ന പേരിൽ പ്രചരിക്കുന്നു എന്ന് പറയുന്ന വ്യാജ പോൺ വീഡിയോയുടെ പിതൃത്വവും ഈ നീച ജന്മങ്ങൾക്ക് തന്നെയാവുമെന്നതിൽ യാതൊരു തർക്കവുമില്ല. തിരഞ്ഞെടുപ്പ് ചൂട് കനക്കുമ്പോൾ ജനങ്ങൾക്ക് മുന്നിലേക്ക് വെയ്ക്കാൻ അഴിമതിയുടെ കണക്കു പുസ്തകമല്ലാതെ മറ്റൊന്നും സ്വന്തമായില്ലാതെ വരുന്ന, വികസനത്തിന്റെ പേരിൽ വോട്ട് നേടി പിച്ചച്ചട്ടി മാത്രം ഭരണ നേട്ടമായി ഉയർത്തിക്കാട്ടാൻ വിധിക്കപ്പെട്ട ഒരു സർക്കാരിന്റെ ഗതികേടാണ് ഈ വ്യാജ അശ്ളീല വീഡിയോ നിർമാണത്തിന് പിന്നിലെന്ന് മനസിലാക്കാൻ അരിയാഹാരം കഴിക്കുന്ന മലയാളിക്ക് പാഴൂർ പടിപ്പുര വരെ പോകേണ്ട കാര്യമൊന്നുമില്ല. തിരഞ്ഞെടുപ്പ് കാലത്ത് സ്വന്തം സർക്കാരിന്റെ ഭരണ പരാജയങ്ങളിൽ നിന്നും ചർച്ച വഴിതിരിച്ചു വിടാനും സഹതാപ തരംഗം തീർക്കാനുമുള്ള കമ്യൂണിസ്റ്റ് ബുദ്ധി.
എന്തായാലും ശൈലജ ടീച്ചറെ വെച്ച് സഹതാപ കാർഡ് ഇറക്കാൻ നോക്കിയ സിപിഎമ്മിന് പലയിടങ്ങളിലും കാര്യങ്ങൾ കൈവിട്ടു പോയിരിക്കുകയാണ്. ഇപ്പോഴിതാ ഷൈലജ ടീച്ചറുടെ സ്ഥാനാര്ഥിത്വത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഉമേഷ് ബാബു . ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ നടന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് കേരളം ആയിരുന്നിട്ടു പോലും ഈ കണക്കുകൾ മറച്ചു വെച്ച് പി ആർ വർക്കിലൂടെ മാലാഖയായി മാറിയ ആളാണ് ശൈലജ എന്ന് ഉമേഷ് ബാബു പറയുന്നു.
അവസാനം സുപ്രീം കോടതി ഉത്തരവിറക്കിയത് കൊണ്ട് മാത്രമാണ് കേരളത്തിലെ കോവിഡ് മരണങ്ങളുടെ കണക്ക് ഇവർ പുറത്ത് വിട്ടതെന്നും ഉമേഷ് ബാബു ചൂണ്ടിക്കാട്ടുന്നു. അങ്ങനെ കള്ളങ്ങൾക്ക് മേലെ കള്ളങ്ങൾക്ക് അടുക്കി വെച്ചുകൊണ്ട് നല്ല പിള്ള ചമയുന്ന ശൈലജയുടെ അടുത്ത നമ്പർ ആയി മാത്രമേ ഈ വ്യാജ വീഡിയോ യെയും കാണാൻ കഴിയൂ എന്നും ഉമേഷ് ബാബുവിന്റെ വാക്കുകൾ വ്യക്തമാക്കുന്നു.