തൃശൂർ . പൊലീസ് നിയന്ത്രണങ്ങളിൽ വിശ്വാസികളുടെ പ്രതിഷേധത്തിനിടെ വൈകിയ തൃശൂർ പൂരം വെടിക്കെട്ടോടെ അവസാനിച്ചു. ആദ്യം പാറമേക്കാവിന്‍റേയും പിന്നീട് തിരുവമ്പാടി വിഭാഗത്തിന്‍റേയും വെടിക്കെട്ടുകള്‍ നടന്നു. 4 മണിക്കൂർ വൈകി പകൽ സമയത്ത് നടത്തേണ്ട ഗതികേടാണ് വിശ്വാസ സമൂഹത്തിന് പൂരപ്പറമ്പിൽ പിണറായിയുടെ പോലീസ് ഉണ്ടാക്കിയത്. രാവിലെ 7 മണിയോടെയാണ് വെടിക്കെട്ട് ആരംഭിച്ചത്.
വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് പോലും അനാവശ്യ നിയന്ത്രണം ആണ് പോലീസ് ഉണ്ടാക്കിയത്. എല്ലാം ആസൂത്രിതമായിരുന്നു എന്നതിലേക്കാണ് ഇത് വിരൽ ചൂണ്ടഫുന്നത്. പുലര്‍ച്ചെ മന്ത്രി കെ. രാജന്‍, കളക്ടര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സംഘാടകരുമായി നടന്ന ചര്‍ച്ചയിലാണ് നിര്‍ത്തിവെച്ച പൂരം പുനരാരംഭിക്കുന്നത്. വെടിക്കെട്ട് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മുന്നേതന്നെ പൊലീസ് ആളുകളെ തടഞ്ഞതോടെയാണ് തുടർന്നും തർക്കം ഉണ്ടാവുകയായിരുന്നു. പിന്നാലെ പൂരപ്പന്തലിലെ ലൈറ്റുകള്‍ കെടുത്തി പ്രതിഷേധമറിയിക്കേണ്ടി വന്നു.