തൃക്കാക്കരയിൽ ഇലക്ഷൻ പ്രചരണത്തിനിറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമായ തിരിച്ചടി ലഭിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.കെ റെയിൽ പദ്ധതിയുമായി മുന്നോട്ട് പോയാൽ ജനങ്ങൾ പാർട്ടിക്ക് വോട്ട് ചെയ്യില്ലെന്ന് മനസിലാക്കിയത് കൊണ്ടാണ് മഞ്ഞ കല്ലിടൽ ഉടൻ നിർത്തിയതെന്നും അത് കെ റെയിൽ വിരുദ്ധ സമരത്തിന്റെ ഒന്നാം ഘട്ട വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗവണ്മെന്റ് ചെയ്തത് തെറ്റാണെന്ന് സമ്മതിക്കണം അത് പോലെ തന്നെ ജനങ്ങളുടെ മേൽചുമത്തിയ കേസുകളെല്ലാം പിൻവലിക്കണം.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങളെ സമീപിച്ചപ്പോൾ കിട്ടിയ തിരിച്ചടിയുടെ ഫലമാണ് ഇപ്പോൾ നാം കാണുന്നത്. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടങ്ങളിൽ കെ റെയിലും വികസനവും ആണ് ഞങ്ങൾ ചർച്ച ചെയ്യാൻ പോകുന്നത് എന്നാണ് വ്യവസായ മന്ത്രി പറഞ്ഞത് എന്നാൽ മൂന്ന് ദിവസത്തിന് ശേഷം എൽ ഡി എഫ് കൺവീണ അത് മാറ്റി പറഞ്ഞു.വികസനം ചർച്ച ചെയ്യാൻ യു ഡി എഫ് വെല്ലുവിളിച്ചെങ്കിലും സിപിഎം അതിനും തയ്യാറായില്ല.
“ആരൊക്കെ എതിർത്താലും ആരൊക്കെ സമരം ചെയ്താലും കെ റെയിൽ പദ്ധതിയുമായി ഞങ്ങൾ മുന്നോട്ടു പോകും എന്ന് മുഖ്യമന്ത്രിയുടെ വാക്കുകൾ ദാർഷ്ട്യം നിറഞ്ഞതാണ് .അതിൽ നിന്നും സർക്കാർ പിന്നോട് പോകേണ്ടി വരും.കല്ലിടാൻ വന്നിടങ്ങളിലൊക്കെ ജനങ്ങൾ സർക്കാരിനെ എതിർത്തു ജനങ്ങൾ എതിർത്തപ്പോഴൊക്കെ യു ഡി എഫ് ജനങ്ങളുടെ കൂടെ നിൽക്കുകയും ചെയ്തു.
ഈ നഗരത്തിനോ ഈ ജില്ലക്കൊ വേണ്ടി ഒരു വികസന പദ്ധതിയും എൽ ഡി എഫ് സർക്കാർ നടത്തിയിട്ടില്ല.വെള്ളക്കെട്ടും മാലിന്യവുമാണ് നഗരത്തിന്റെ പ്രധാന പ്രശ്നങ്ങൾ.ഇതിനു പരിഹാരമുണ്ടാക്കാൻ കഴിഞ്ഞ 6 കൊല്ലമായി സർക്കാരിന് സാധിച്ചിട്ടില്ല.സർക്കാർ വാഗ്ദാനങ്ങൾ ഒന്നും പാലിച്ചിട്ടില്ല ,അവകാശപ്പെടാൻ വികസന പ്രവർത്തനങ്ങളൊന്നും സർക്കാർ നഗരത്തിൽ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക .