Connect with us

Hi, what are you looking for?

Health

ഡല്‍ഹിയില്‍ കോവിഡ് പ്രതിദിന നിരക്കില്‍ വീണ്ടും വര്‍ധന;നാലാം തരംഗത്തിലേക്കോ? ആശങ്കയില്‍ രാജ്യം.

ന്യൂഡല്‍ഹി: ചൈനയിലും ദക്ഷിണകൊറിയയിലും ഉള്‍പ്പെടെ പല രാജ്യങ്ങളിലും കോവിഡ് കേസുകള്‍ഉയരുമ്പോള്‍ നാലാം തരംഗം ഉടനെ എത്തുമോ എന്ന ആശങ്കയിലാണ് ഇന്ത്യ. നാലാംതരംഗത്തിന്റെ സൂചന നല്‍കി ഡല്‍ഹിയില്‍ കോവിഡ് വീണ്ടും വ്യാപനം. രാജ്യതലസ്ഥാനത്ത് കോവിഡ് വ്യാപനം മൂന്നു മടങ്ങായി വര്‍ധിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച ഒരു ശതമാനത്തില്‍ താഴെയായിരുന്ന ടിപിആര്‍ ഇന്നലെ 2.7 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 5079 സാംപിളുകള്‍ പരിശോധിച്ചപ്പോള്‍, 137 പോസിറ്റീവ് കേസുകളാണ് കണ്ടെത്തിയത്. നോയിഡയിലെ സ്‌കൂളിലാണ് അദ്ധ്യാപകര്‍ അടക്കം 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 601 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ 447 പേര്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്. ഇതേസമയം ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുന്നവരുടെ എണ്ണം കുറവാണ് എന്നത് ആശ്വാസകരമാണ്. ഡല്‍ഹിയിലെ കോവിഡ് വ്യാപനം നാലാംതരംഗത്തിന് തുടക്കമാണോ എന്ന് സ്ഥിരീകരിക്കാറായിട്ടില്ലെന്ന് ആരോഗ്യവിദഗ്ദ്ധര്‍ സൂചിപ്പിച്ചു. ഡല്‍ഹിയില്‍ ഇതുവരെ കോവിഡിന്റെ പുതിയ വകഭേദമായ എക്‌സ് സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

ഒമിക്രോണിന്റെ ഏറ്റവും പുതിയ വകഭേദമായ എക്സ്ഇ പല രാജ്യങ്ങളിലും ആശങ്ക വിതയ്ക്കവേ ഇന്ത്യയിലെ ജനങ്ങളും ജാഗ്രത കൈവിടരുതെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ വൈറസ് ഇനിയും രാജ്യത്ത് നിന്ന് ഇല്ലാതായിട്ടില്ലെന്നും അതിവേഗം മാറുന്ന വൈറസ് പല രൂപത്തിലും മടങ്ങിയെത്താമെന്നും വിഡിയോ കോണ്‍ഫറന്‍സിലൂടെ ജനങ്ങളോട് സംവദിക്കവേ പ്രധാനമന്ത്രി പറഞ്ഞു. വൈറസിന്റെ പുതു രൂപങ്ങളെ കരുതിയിരിക്കണമെന്നും പ്രതിരോധം തുടരണമെന്നും മോദി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.കോവിഡ് മഹാമാരി വലിയൊരു വെല്ലുവിളിയാണെന്നും അത് കഴിഞ്ഞെന്ന് പറയാറായിട്ടില്ലെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. അത് തത്ക്കാലത്തേക്ക് അടങ്ങിയെങ്കിലും എപ്പോഴാണ് തിരികെയെത്തുന്നതെന്ന് പറയാന്‍ സാധിക്കില്ലെന്ന് മോദി കൂട്ടിച്ചേര്‍ത്തു. പല രൂപത്തിലെത്തുന്ന വൈറസിനെ തടുക്കാന്‍ 185 കോടിയോളം ഡോസ് വാക്സീന്‍ ഇന്ത്യ നല്‍കിയെന്നും ഇത് ലോകത്തെ അദ്ഭുതപ്പെടുത്തിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കോവിഡിന്റെ ഇന്ത്യയിലെ നാലാം തരംഗത്തെ കുറിച്ച് സൂചന നല്‍കുന്നതാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന.

ഇന്ത്യയില്‍ അടുത്ത കോവിഡ് തരംഗം ജൂണ്‍-ജൂലൈ മാസത്തോടെയെത്തി ഓഗസ്റ്റില്‍ മൂര്‍ധന്യാവസ്ഥ പ്രാപിക്കുമെന്ന് ഐഐടി കാണ്‍പൂരിലെ ശാസ്ത്രജ്ഞര്‍ പ്രവചിച്ചിരുന്നു. ഒമിക്രോണിന്റെ ബിഎ1, ബിഎ.2 ഉപവകഭേദങ്ങള്‍ ചേര്‍ന്നുള്ള എക്സ്ഇ ഉപവകഭേദം കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു.മുംബൈയിലെ 67കാരനിലാണ് എക്സ്ഇ ഉപവകഭേദം കണ്ടെത്തിയത്. യുകെയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത എക്സ്ഇ ഇന്നേ വരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് വകഭേദങ്ങളില്‍ വച്ച് ഏറ്റവും വ്യാപനശേഷി കൂടിയ വകഭേദമാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...