കെ വി തോമസ് സിപിഎമ്മിലേക്ക്. കോൺഗ്രസ് നേതൃത്വത്തിന്റെ വില്ക്ക് മറികടന്നുകൊണ്ട് പാർടിയ കോൺഗ്രസിൽ പങ്കെടുക്കുമെന്ന് തീരുമാനം എടുത്തിരിക്കുകയാണ് കെ വി തോമസ്. ഹൈക്കമാൻഡ് നിർദ്ദേശത്തെയും കോൺഗ്രസ് നേതൃത്വത്തെയും വെല്ലുവിളിച്ചുകൊണ്ടാണ് കെ വി തോമസിന്റെ ഈ തീരുമാനം.
കെ വി തോമസ് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്താൽ പാർട്ടിക്ക് പുറത്താകുമെന്ന കെ സുധാകരന്റെ മുന്നറിയിപ്പിനെ അവഗണിച്ചുകൊണ്ടാണ് തോമസിന്റെ ഈ തീരുമാനം . ‘പാർട്ടിക്കു പുറത്തെങ്കിൽ പുറത്ത്’ എന്ന് തീരുമാനിച്ചാൽ മാത്രമേ കെ.വി. തോമസിന് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനാകൂ എന്നായിരുന്നു കെ സുധാകരൻ ഇന്നലെ പ്രതികരിച്ചത്. കോൺഗ്രസുകാരുടെ ചോരവീണ മണ്ണിൽ ചവിട്ടി സിപിഎം പരിപാടിയിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാക്കൾ എത്തില്ലെന്നു തന്നെയാണ് പ്രതീക്ഷയെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പറഞ്ഞിരുന്നു . എന്നാൽ ഇതിനെല്ലാം പുല്ലു വില നൽകിക്കൊണ്ട് കണ്ണൂർ പാർട്ടി കോൺഗ്രസിലേക്ക്കെ വി തോമ്സ് പോകുന്നതോടെ കെ സുധാകരന് കനത്ത തിരിച്ചടി കൂടിയായിരിക്കുകയാണ്.
കൊണ്ഗ്രെസ്സ് നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ചുകൊണ്ട് കെ വി തോമസ് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുമോ എന്ന ചോദ്യമായിരുന്നു രാഷ്ട്രീയ കേരളത്തിന്റെ കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാന ചർച്ച. അങ്ങനെ കെ വി തോമസ് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്താൽ പാർട്ടിക്ക് പുറത്താകുമെന്ന് മുന്നറിയിപ്പുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരനും രംഗത്തെത്തിയിരുന്നു . ‘
ഡൽഹിയിൽ വെച്ച് ഈ വിഷയത്തിൽ കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെയാണ് …
വിലക്കു ലംഘിച്ചാൽ എന്താണ് സംഭവിക്കുകയെന്ന് നേരത്തേതന്നെ പറഞ്ഞിട്ടുള്ളതാണ്. ഇതെല്ലാം കെ. സുധാകരനും ബാധകമാണ്. പാർട്ടി തീരുമാനം ലംഘിച്ചാൽ കെ. സുധാകരനും ബാധകമാകുന്ന നടപടി ആർക്കെതിരെയും ഉണ്ടാകും. പാർട്ടിക്കു പുറത്തുപോകാനുള്ള മനസ്സുണ്ടെങ്കിൽ മാത്രമേ ഈ പരിപാടിയിൽ കെ.വി. തോമസ് പങ്കെടുക്കൂ. അല്ലെങ്കിൽ പങ്കെടുക്കാനാകില്ല. പുറത്തെങ്കിൽ പുറത്ത് എന്ന് തീരുമാനമെടുത്താൽ ഈ പരിപാടിയിൽ പങ്കെടുക്കാം. അദ്ദേഹത്തിന് അങ്ങനെയൊരു മനസ്സില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്’ –
സിപിഎം സെമിനാറിൽ കെ.വി. തോമസ് പങ്കെടുക്കില്ലെന്നു തന്നെയാണ് പ്രതീക്ഷ. ഇന്നു രാവിലെയും അദ്ദേഹത്തോടു സംസാരിച്ചിരുന്നു. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുമെന്ന് അദ്ദേഹം എവിടെയും പറഞ്ഞിട്ടില്ല. ചിലപ്പോൾ സസ്പെൻസ് നിലനിർത്തുന്നത് അദ്ദേഹത്തിന്റെ തന്ത്രമായിരിക്കും എന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
കെ.വി. തോമസ് കോൺഗ്രസ് വിരുദ്ധ നിലപാടെടുക്കില്ലെന്നാണ് പ്രതീക്ഷയെന്നും കോൺഗ്രസുകാരുടെ ചോരവീണ മണ്ണിൽ ചവിട്ടി സിപിഎം പരിപാടിയിൽ നേതാക്കളെത്തില്ലെന്നും ആയിരുന്നു വി ഡി സതീശന്റെ പ്രതികരണം.
എന്നാൽ സുധാകരന്റെ ഭീഷണിക്ക് വഴങ്ങരുത് എന്നാണ് കണ്ണൂർ ജിലാ സീക്രട്ടറി എം വി ജയരാജൻ കെ വി തോയ്മ്സിനോട് പറഞ്ഞത് .
സിപിഎം സെമിനാറില്‍ പങ്കെടുത്തത് കൊണ്ട് തോമസ് മാഷ് കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ടാല്‍ ഒരിക്കലും വഴിയാധാരമാകില്ലെന്ന് എം.വി. ജയരാജന് കൂട്ടിച്ചേർത്തു . കോണ്‍ഗ്രസിന്റെ തിരുമണ്ടന്‍ തീരുമാനമാണ് സെമിനാര്‍ വിലക്കെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തെ ക്ഷണിച്ചത് പാര്‍ട്ടി സെമിനാറിലേക്കാണ്. അദ്ദേഹമാണ് ബാക്കി കാര്യങ്ങള്‍ പറയേണ്ടത് . കെ.വി. തോമസിനെ വിലക്കുന്നത് ആര്‍എസ്എസ് മനസുള്ളവരാണ് എന്നും എം വി ജയരാജൻ പറയുന്നു .കെ.വി. തോമസ് സെമിനാറില്‍ പങ്കെടുക്കണമെന്നാണ് നെഹ്റുവിന്റെ പാരമ്ബര്യം ഉയര്‍ത്തിപ്പിടിക്കുന്ന കോണ്‍ഗ്രസുകാര്‍ ആഗ്രഹിക്കുന്നതെന്നും ജയരാജന് വ്യക്തമാക്കി. കെ.വി. തോമസിനെ ക്ഷണിച്ചിട്ടുള്ളത് കേന്ദ്ര- സംസ്ഥാന ബന്ധങ്ങള്‍ സംബന്ധിച്ച സെമിനാറിലേക്കാണെന്നും അതിനെ കോണ്‍ഗ്രസിന്റെ നിലപാട് പറയാനുള്ള വേദിയായി ഉപയോഗിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ ദേശീയ കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥ വാസന്തിയും ലക്ഷമിയും പിന്നെ ഞാനും എന്നതാനെന്നും ജയരാജന് പരിഹസിച്ചു.
എന്നാലിപ്പോൾ കെ വി തോമസിന്റെ നിലപാട് വ്യ്കതമാക്കിയതോടെ എം വി ജയരാജന് മുന്നിലും സിപിഎമ്മിന് മുന്നിലും കെ സുധാകരന് കനത്ത തോൽവി തന്നെയാണ് സംഭവിച്ചിരിക്കുന്നത്. തന്നെ പുറത്താക്കാൻ സുധാകരനോ കോൺഗ്രെസ്സിനോ കഴിയില്ല എന്നും എഐ സി സി ക്കു മാത്രമാണ് അതിനുള്ള അഷികാരം ഉള്ളുവെന്നും കെ വി തോമസ് പറഞ്ഞു. തൻറെ നിലപാടുകൾ സിവ്യക്തമാക്കാനാണ് താൻ സെമിനാറിൽ പങ്കെടുക്കുന്നത് . അലാതെ സിപിഎം പാർട്ടിയിലേക്ക് പി[ഓവുകയല്ല എന്നും ക വി തോമസ് വ്യക്തമാക്കി. അന്നും ഇന്നും എന്ന് തൻ കറകളഞ്ഞ കോൺഗ്രസ് കാരൻ ആയിരിക്കുമെന്ന് കെ വി തോമസ് പറഞ്ഞു. എന്തായാലും പാർട്ടിക്ക് പുറത്തേക്കില്ലെന്ന് കെ വി തോമനസ് പറഞ്ഞാലും പാർട്ടി കോൺഗ്രസ് നാഫ്തഹരിയിലെത്തുന്നതോടെ കെ വി തോമസ് കോൺഗ്രസിൽ നിന്നും പുറത്താക്കുമെന്ന് ഉറപ്പാക്കുന്നു . ഒരു പക്ഷെ തൃക്കാക്കര സെറ്റ് മോഹം ഉള്ളിൽ കയറിയ തോമസ് മാഷിന്റെ ലക്ഷ്യവും അത് തന്നെയാവണം . സ്വയം ഇറങ്ങിപ്പോകാതെ കോൺഗ്രസിൽ നിന്നും പടിയിറക്കി എന്ന പുകമറയിൽ ത്രിക്കക്കാര നേടി സഖാവ് തോമസാകാനുള്ള താമന്ത്രത്തിന്റെ ഭാഗം. എന്തായാലും സിപിഎമ്മിന്റെ പദ്ധതിയുടെ വിജയം തന്നെയാണ് ഇത് . ചെറിയാൻ ഫിലിപ് പറഞ്ഞത് പോലെ സിപിഎമ്മിന്റെ പ്രണയചതിയിൽ തോമസ് മാഷ് വീണു കഴിഞ്ഞു