Connect with us

Hi, what are you looking for?

Exclusive

ദിലീപ് ഗൂഢാലോചന നടത്തിയ ഫ്‌ളാറ്റില്‍ ക്രൈംബ്രാഞ്ച് പരിശോധന

അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ദിലീപും സംഘവും ഗൂഢാലോചന നടത്തിയ ഫ്‌ളാറ്റില്‍ ക്രൈംബ്രാഞ്ച് പരിശോധന. കൊച്ചി രവിപുരത്തെ ഫ്‌ളാറ്റിലാണ് ക്രൈംബ്രാഞ്ച് പരിശോധന നടത്തിയത്. ഉച്ചയ്ക്ക് 12.15 ഓടെയാണ് ക്രൈംബ്രാഞ്ച് സംഘം ഫ്‌ളാറ്റില്‍ പരിശോധന ആരംഭിച്ചത്. നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ദിലീപും സംഘവും ഈ ഫ്‌ളാറ്റില്‍വെച്ച് ഗൂഢാലോചന നടത്തിയതായി സംവിധായകന്‍ ബാലചന്ദ്രകുമാറാണ് വെളിപ്പെടുത്തിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് രവിപുരത്തെ ഫ്‌ളാറ്റില്‍ പരിശോധന നടത്തിയത്. കൊച്ചി എംജി റോഡിലെ മേത്തര്‍ അപ്പാര്‍ട്ട്‌മെന്റിലാണ് തെളിവെടുപ്പ് നടന്നത്. പരിശോധനയ്ക്ക് ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതാണ്.

അതേസമയം, ദിലീപിന് പ്രത്യേക പരിഗണന ലഭിക്കുന്നുണ്ട് എന്ന ആരോപണം ഉയരുന്നുണ്ടെന്ന് ഹൈക്കോടതി ഇന്നത്തെ വാദത്തിനിടെ നിരീക്ഷക്കുകയുണടായി. ദിലീപിന് പ്രത്യേക പരിഗണന എന്ന ആരോപണത്തെ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നും സമാനമായ കാര്യം മറ്റു പ്രതികളും ആവശ്യപ്പെട്ടേക്കാമെന്നും കോടതി നിരീക്ഷിച്ചു.ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി മറ്റന്നാള്‍ വീണ്ടും പരിഗണിക്കും. വധശ്രമ, ഗൂഢാലോചന കേസില്‍ ദിലീപ് അടക്കമുള്ള ആറ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഫോണുകള്‍ അന്വേഷണ സംഘത്തിന് കൈമാറുന്നത് സംബന്ധിച്ചുള്ള പ്രോസിക്യൂഷന്റെ ഉപഹര്‍ജിയും ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും. ഫോണുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറുന്നതില്‍ ദിലീപ് കടുത്ത എതിര്‍പ്പറയിച്ചിരുന്നു.

ഡിജിറ്റല്‍ തെളിവുകളടക്കം പ്രതികള്‍ക്കെതിരെ മുമ്പുള്ളതിനേക്കാള്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. ദിലീപിന്റെ അറസ്റ്റിനുള്ള വിലക്ക് ഉടന്‍ നീക്കണമെന്നും മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

കേസിലെ തുടരന്വേഷണം ഒരു മാസത്തിനുള്ളില്‍ തീര്‍ക്കണമെന്ന് വിചാരണ കോടതിയുടെ ഉത്തരവാണ് പ്രോസിക്യൂഷന് ഇന്ന് തിരിച്ചടിയായത്. തുടരന്വേഷണത്തിന് ആറു മാസം വേണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം തള്ളി. മാര്‍ച്ച് ഒന്നിന് മുമ്പ് അന്തിമ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ഇന്ന് വ്യക്തമാക്കുകയായിരുന്നു.കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെയുള്‍പ്പെടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ തുടരുന്വേഷണത്തിന് ആറു മാസം കൂടി വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് പോസിക്യൂഷന്‍ വ്യക്തമാക്കി. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനാവില്ലെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്.

അതേസമയം, ദിലീപ് ഹാജരാക്കിയ ഫോണുകള്‍ ആലുവ കോടതിക്ക് കൈമാറാമെന്ന് ഹൈകോടതി വ്യക്തമാക്കി. രജിസ്ട്രാര്‍ ജനറല്‍ ഇന്നു തന്നെ ആറ് ഫോണുകളും കോടതിക്ക് കൈമാറും. ഹൈകോടതിയുടെ ഈ നിര്‍ദേശം ഇരുവിഭാഗങ്ങളും സമ്മതിച്ചു. ഇതിന് പിന്നാലെ ഫോണിന്റെ അന്‍ലോക്ക് പാറ്റേണ്‍ കോടതിക്ക് കൈമാറാമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ അറിയിച്ചു.

ദിലീപ് ഹാജരാക്കിയ ഫോണുകളില്‍ ഇപ്പോഴും അവ്യക്തത നിലനില്‍ക്കുകയാണ്. ആവശ്യപ്പെട്ട ഫോണുകളില്‍ ഒരെണ്ണം ദിലീപ് ഹാജരാക്കിയിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. പണ്ട് ഉപയോഗിച്ച് ഉപേക്ഷിച്ചുകളഞ്ഞ ഫോണാണ് ഇതെന്നാണ് ദിലീപ് അറിയിച്ചിരിക്കുന്നത്. ഏതാണ്ട് 2000ത്തോളം കോളുകള്‍ ചെയ്ത ഫോണിനെക്കുറിച്ച് അറിയില്ല എന്ന് പറയുന്നത് കളവാണെന്നും ദിലീപ് തെളിവുകള്‍ മറച്ചുപിടിക്കാന്‍ ശ്രമിക്കുകയാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഫോണിന്റെ ഐ.എം.ഇ.ഐ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ അന്വേഷണ സംഘം കോടതിക്ക് കൈമാറിയിട്ടുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...