നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപടക്കമുള്ള പ്രതികളുടെ മൊബൈൽ ഫോണുകൾ ഇന്ന് ഹാജരാക്കില്ല. പ്രതികളുടെ മൊബൈൽ ഫോണുകൾ ഇന്ന് ഉച്ചയ്ക്ക് മുമ്പ് ഹാജരാക്കണമെന്നായിരുന്നു ക്രൈംബ്രാഞ്ച് നിർദ്ദേശിച്ചത്. എന്നാൽ മൊബൈൽ ഫോണുകൾ ഹാജരാക്കാൻ സാവകാശം തേടി ദിലീപ് കത്ത് നൽകിയേക്കും. മൊബൈൽ ഫോണുകൾ ദിലീപിന്റെ അഭിഭാഷകന്റെ കയ്യിൽ ഏൽപ്പിച്ചെന്നാണ് സൂചന. ഈ കേസുമായി ബന്ധപ്പെട്ടുള്ള അതി നർണായകമായ തെളിവാണ് ദിലീപ് ഉപയോഗിച്ച മൊബൈൽ ഫോൺ.
അതേസമയം, മൊബൈൽ ഫോണുകൾ ഹാജരാക്കിയപ്പോൾ പഴയ ഫോണുകൾക്കു പകരം പുതിയ ഫോണുകൾ നൽകി ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരെ കബിളിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ചാണ് ക്രൈംബ്രാഞ്ച് ദിലീപിന് ഇന്നലെ നോട്ടീസ് നൽകിയത്. ഈ നോട്ടിസിന് മറുപടി നൽകാനാണ് ക്രൈംബ്രാഞ്ച് ദിലീപിനോട് ആവശ്യപ്പെട്ടത്. ക്രൈംബ്രാഞ്ചിന്റെ ആവശ്യം അംഗീകരിക്കാൻ തയ്യറായില്ലെങ്കിൽ ദിലീപുമായി ബന്ധപ്പെട്ടവരുടെ വീടുകളിലെല്ലാം റെയ്ഡ് നടത്താൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നു. എന്നാൽ ഫോണുകൾ സമർപ്പിക്കാൻ സാവകാശം നൽകണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കത്ത് നൽകിയ സാഹചര്യത്തിൽ ക്രൈംബ്രാഞ്ച് ഇനി എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമല്ല. അതേസമയം ദിലീപിനെ ഇനിയും ചോദ്യം ചെയ്യാനുള്ള അനുമതി ക്രൈംബ്രാഞ്ച് തേടിയേക്കും.
അതേസമയം, സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ വെളിപ്പെടുത്തലുമായി ബാലചന്ദ്രകുമാറിന്റെ സഹോദരന്‍ രംഗത്ത് വന്നിരുന്നു. നടന്‍ ദിലീപിനെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തി രംഗത്ത് വന്ന സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഒരു ഗജ ഫ്രോഡ് ആണെന്നാണ് ബാലചന്ദ്രകുമാറിന്റെ സഹോദരന്റെ ആരോപണം. ബാലചന്ദ്രകുമാറിന്റെ അച്ഛന്റെ മൂത്തസഹോദരന്റെ മകനാണ് പി.ആര്‍ ചന്ദ്രന്‍. ഒരു യൂട്യൂബ് ചാനലിനോടായിരുന്നു ചന്ദ്രന്റെ ഇത്തരത്തിലുള്ള വെളിപ്പെടുത്തല്‍.
നാട്ടിലെ ഒരുപാട് സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയും ഒരുപാട് ആളുകളെ പറ്റിക്കുകയും ചെയ്ത ഫ്രോഡ് ആണ് ബാലചന്ദ്രകുമാര്‍. സിനിമയുടെ പേരും പറഞ്ഞ് അയാള്‍ നടക്കുകയാണ്. എന്താണ് യഥാര്‍ത്ഥ തൊഴിലെന്ന് തനിക്ക് അറിയില്ലെന്നും ചന്ദ്രന്‍ വെളിപ്പെടുത്തി. ഫോട്ടോ മോര്‍ഫ് ചെയ്ത് ആള്‍ക്കാരെ പറ്റിക്കുന്ന പണിയാണ് ബാലചന്ദ്രന്‍ ചെയ്യുന്നതെന്നും നെയ്യാറ്റിന്‍കര ബിഷപ്പ് ഈ കേസില്‍ നിരപരാധിയാണെന്നാണ് തന്റെ കണ്ടെത്തലെന്നും ചന്ദ്രന്‍ വ്യക്തമാക്കി. കൂടാതെ, ‘പാവപ്പെട്ട കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങിച്ച് കൊടുക്കാനെന്ന പേരില്‍ അയാള്‍ പലരില്‍ നിന്നും പണം വാങ്ങുന്ന ഒരു പദ്ധതി തുടങ്ങിയിരുന്നു. ദിലീപുമായി ഒരു സിനിമ ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് അയാള്‍ പലരുടെയും കയ്യില്‍ നിന്ന് പണം കൈപ്പറ്റിയിട്ടുണ്ട്. കോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തില്‍ പോലും ബാലചന്ദ്രകുമാര്‍ കള്ളത്തരമാണ് കാണിച്ചിരിക്കുന്നതെന്നും ദിലീപിന്റെ വീട്ടില്‍ ചെന്ന് ആഹാരം കഴിച്ചിട്ട്, ഉണ്ട ചോറില്‍ മണ്ണ് വാരിയിടുന്ന സ്വഭാവമാണ് ബാലചന്ദ്രകുമാറിനെന്നും ചന്ദ്രൻ കുറ്റപ്പെടുത്തി.
സാമ്പത്തികം തട്ടാന്‍ വേണ്ടി എന്ത് എട്ടിന്റെ പണിയും ചെയ്യുന്ന ആളാണ് ബാലചന്ദ്രകുമാറെന്നും സ്വന്തം സഹോദരന്റെ മകളുടെ വിവാഹം മുടക്കിയിട്ട് ആണ് അയാള്‍ സ്ത്രീസമത്വത്തിനും സുരക്ഷയ്ക്കും വേണ്ടി ചാനലുകളില്‍ വന്നിരുന്ന് വധിക്കുന്നതെന്നും ചന്ദ്രൻ വിമർശിച്ചു. ദിലീപിനെതിരെ അയാള്‍ പറയുന്ന കാര്യങ്ങള്‍ ഇത്രയും വര്‍ഷം എന്തുകൊണ്ട് മൂടിവെച്ച് എന്ന് ആരും ചിന്തിക്കാത്തത് എന്താണ്?. അയാള്‍ കാണിക്കുന്ന ഉടായിപ്പ് പരിപാടികൾ ജനങ്ങൾ അറിയണമെന്നും ചന്ദ്രന്‍ വ്യക്തമാക്കി.