Connect with us

Hi, what are you looking for?

Cinema

പള്‍സര്‍ സുനിയുമായുള്ള ബന്ധം, കാവ്യാ മാധവനും ദിലീപും ചെയ്തത്? വെളിപ്പെടുത്തലുമായി ബാലചന്ദ്രകുമാര്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം വീണ്ടും വിവാദത്തിലേക്ക്. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ രംഗത്തെത്തിയതോടെ കേസില്‍ കോടതിയലക്ഷ്യത്തിന് നടന്‍ ദിലീപ് വീണ്ടും ജയിലിലേക്ക് പോകുമോ എന്ന ചോദ്യമാണ് ഉയരുന്നത്. കേസില്‍ ദിലീപിന്റെ പങ്ക് പുറത്തു വരാതിരിക്കാന്‍ അദ്ദേഹത്തിന്റെ കുടുംബം ഒന്നടങ്കം ശ്രമിച്ചതായിട്ടുള്ള വിവരമാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തുന്നത്. പള്‍സര്‍ സുനിയും ദിലീപും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് തനിക്ക് അറിയാമായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ഇക്കാര്യം കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരോട് പറയരുത് എന്ന് ദിലീപിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു എന്നും അദ്ദേഹത്തിന്റെ സുഹൃത്തു കൂടിയായ ബാലചന്ദ്രകുമാര്‍ പറഞ്ഞതായിട്ടാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. പ്രമുഖ ചാനല്‍ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്‍, സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് എന്നിവരടക്കമുള്ള ബന്ധുക്കളാണ് സംവിധായകനെ നിരന്തരം വിളിച്ച് കൊണ്ടിരുന്നത്. ജാമ്യം ലഭിക്കുന്നത് വരെ പള്‍സര്‍ സുനിയെ ദിലീപിനൊപ്പം വീട്ടില്‍ കണ്ട കാര്യം പൊലീസിനോട് പറയരുത് എന്നാണ് എല്ലാവരും ആവശ്യപ്പെട്ടത് എന്നും ബാലചന്ദ്രകുമാര്‍ പറയുന്നു.
ദിലീപിന്റെ വീടിന്റെ പാലുകാച്ചലിന് തൊട്ടടുത്ത ദിവസം അവിടെ ചെന്നപ്പോഴാണ് പള്‍സര്‍ സുനിയെ ബാലചന്ദ്രകുമാര്‍ കാണുന്നത്. അവിടെ വെച്ച് അദ്ദേഹത്തെ പരിജയപ്പെട്ടു. സുനി എന്നാണ് പേര് പറഞ്ഞത്. അപ്പോള്‍ പള്‍സര്‍ സുനി എന്ന് പറഞ്ഞാലേ അറിയൂ എന്ന് ദിലീപിന്റെ സഹോദരന്‍ അനൂപ് പറഞ്ഞുവെന്നും ബാലചന്ദ്രകുമാര്‍ പറയുന്നു.

നടിയെ ആക്രമിച്ച സംഭവത്തില്‍ ഒന്നാം പ്രതിയായി പള്‍സര്‍ സുനിയുടെ ചിത്രം കണ്ട് ദിലീപിനെ വിളിച്ച് അന്വേഷിച്ചിരുന്നു. സാറിന്റെ വീട്ടില്‍ കണ്ട പയ്യനല്ലേ പിടിയിലായത് എന്ന് ചോദിച്ചപ്പോള്‍ ഏത് പയ്യനാണെന്ന് ദിലീപ് തിരിച്ചു ചോദിക്കുകയും ബാലുവിന് തെറ്റിയതായിരിക്കുമെന്ന് അദ്ദേഹം പറയുകയും ചെയ്തുവെന്നും ബാലചന്ദ്രകുമാര്‍ പറയുന്നു.

പിന്നീട് തന്റെ കൂടെ സുനിയെ കണ്ട കാര്യം പുറത്ത് പറയരുത് എന്ന് ദിലീപ് ആവശ്യപ്പെട്ടു. ദിലീപ് റിമാന്‍ഡില്‍ ജയിലില്‍ കഴിഞ്ഞപ്പോള്‍ അവിടേക്ക് സംവിധായകനെ വിളിപ്പിച്ച് ഇതേ കാര്യം വീണ്ടും ആവശ്യപ്പെട്ടു. അന്ന് അദ്ദേഹത്തെ ഒരു ജയില്‍പുള്ളിയെ പോലെയല്ല കണ്ടത്. സന്ദര്‍ശകര്‍ക്ക് വിലക്കുള്ള സമയത്ത് ജയില്‍ സൂപ്രണ്ടിന്റെ മുറിയില്‍ വെച്ച് കാണുകയായിരുന്നു എന്നും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി. ദിലീപിനെതിരെ സാക്ഷി പറയരുതെന്ന് ആവശ്യപ്പെട്ട് കാവ്യാമാധവന്‍ പലതവണ വിളിച്ചിരുന്നു. ദിലീപ് തന്നെ ജയിലിലേയ്ക്ക് വിളിപ്പിച്ച ദിവസം ആഹാരം പോലും കഴിച്ചില്ലെന്നാണ് കാവ്യ പറഞ്ഞത് എന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.

ദിലീപിനെ സഹായിച്ചതില്‍ കുറ്റബോധമുണ്ട് എന്നും തന്റെ ജീവന് ഇപ്പോള്‍ ഭീഷണിയുണ്ട് എന്നും ബാലചന്ദ്രകുമാര്‍ പറയുന്നു. അതിനാലാണ് ഇക്കാര്യങ്ങള്‍ ഇപ്പോള്‍ തുറന്ന് പറയുന്നത് എന്നും അദ്ദേഹം പ്രമുഖ മാധ്യമത്തോട് പറഞ്ഞു. ഈ കാര്യങ്ങള്‍ എല്ലാം വ്യക്തമാക്കി ശബ്ദസന്ദേശം ഉള്‍പ്പെടെയുള്ള തെളിവുകള്‍ സഹിതം 30ല്‍ അധികം പേജുകളുള്ള പരാതി ബാലചന്ദ്രകുമാര്‍ മുഖ്യമന്ത്രിക്കും കൈമാറിയിട്ടുണ്ട്. ഇതോടെ നടി ആക്രമിക്കപ്പെട്ട വീണ്ടും ചര്‍ച്ചകളിലേക്ക് നീങ്ങുകയാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...