കാർ തല്ലിപൊളിക്കുകയും അസഭ്യം പറയുകയും ചെയ്ത ജോജു ജോർജിനോട് ഒത്തുതീർപ്പിന് പോകേണ്ട ഗതികേട് തങ്ങൾക്കില്ലെന്നു കെ സുധാകരൻ എം പി , ഒത്തു തീർപ്പിനു പോകാൻ കോൺഗ്രസിന് ഗതികേടില്ല, വേണമെങ്കിൽ പിന്നോട്ടു വരട്ടെ, അതിനു സാധ്യതയില്ല കാരണം ജോജു സിപിഎമ്മിന്റെ കയ്യിൽ ആണ്, ഈ കേസ് ഒത്തു തീർപ്പ് ആകരുത് എന്ന് സിപിഎമ്മിന് താൽപ്പര്യമുണ്ട് അതുകൊണ്ട് സിപിഎം ഇതിൽ ഇടപെട്ടിരിക്കുകയാണ്, കോണ്‍ഗ്രസും നടന്‍ ജോജു ജോര്‍ജുമായുള്ള തര്‍ക്കത്തില്‍ സി.പി.എം ഉന്നത നേതൃത്വം ആണ് ഇടപെട്ടത് എന്ന് കെ .പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ ആരോപിക്കുന്നു, .
മന്ത്രിമാര്‍ പ്രശ്നം പരിഹരിക്കരുതെന്ന് ജോജുവുമായി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ഒത്തുതീര്‍പ്പുമായി ജോജുവിന്‍റെ സുഹൃത്തുകളാണ് എറണാകുളം ഡി.സി.സി അധ്യക്ഷനെ സമീപിച്ചത്. ഡി.സി.സി അധ്യക്ഷന്‍ ആരോടും മാപ്പ് പറഞ്ഞിട്ടില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.
പ്രശ്നം പരിഹരിക്കണമെന്ന് തങ്ങള്‍ക്ക് നിര്‍ബന്ധമില്ല. നൂറുകണക്കിന് സമരങ്ങളില്‍ പ്രതിയായി നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജയിലില്‍ കിടക്കുന്നുണ്ട്. അങ്ങനെ ഉള്ളപ്പോള്‍ ജോജുവിന്‍റെ പരാതിയില്‍ ജയിലില്‍ പോകാന്‍ പ്രവര്‍ത്തകര്‍ക്ക് യാതൊരു മടിയും ഭയവുമില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.നിരവധി സിനിമ താരങ്ങളുമായി കോണ്‍ഗ്രസിന് ബന്ധമുണ്ട്. അവരുമായി സംസാരിക്കാറുമുണ്ട്. ജോജുവിന്‍റെ പ്രവൃത്തിയെ വിമര്‍ശിക്കുന്ന നിരവധി സിനിമ താരങ്ങളുണ്ട്.സി.പി.എം സമരമായിരുന്നെങ്കില്‍ ജോജു ഇറങ്ങുകയോ സമരം നടക്കുന്ന ഇടത്തേക്ക് പോവുകയോ ചെയ്യുമായിരുന്നോ എന്ന് കെ. സുധാകരന്‍ ചോദിച്ചു. പോയിരുന്നെങ്കില്‍ ജീവനോടെ ഉണ്ടാകുമായിരുന്നോ എന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.
ഒന്നും പൊളിക്കാതെയും തകര്‍ക്കാതെയും സമരം നടത്തുന്ന’ സി.പി.എമ്മിന് വേണ്ടിയാണ് പലരും വാദിക്കുന്നത്. അടിപൊളി സമരം സി.പി.എമ്മിന്‍റെ സ്റ്റൈലാണ്. ഗാന്ധിയന്‍ മാര്‍ഗത്തിലും അല്ലാതെയും സമരങ്ങള്‍ താന്‍ നടത്തും. ഫസല്‍ വധക്കേസിലെ കൊലയാളികള്‍ക്ക് സ്വീകരണം കൊടുക്കാന്‍ സി.പി.എമ്മിനെ സാധിക്കൂവെന്നും കെ. സുധാകരന്‍ പറഞ്ഞു. പിണറായി വിജയൻ അമിത താൽപ്പര്യം കാണിക്കുന്ന കെ റെയിൽ പദ്ധതി തട്ടിപ്പാണെന്നും കമ്മീഷൻ ആദിഹുമട്ടൻ ഉള്ള പദ്ധതി ആണെന്നും സുധാകരൻ പറഞ്ഞു, വികസനത്തിന് കൊണ്ഗ്രെസ്സ് വിരുദ്ധർ അല്ല, സിപിഎം ഇന്ത്യ കാണുന്നതിന് മുൻപേ ഇന്ത്യയെ വികസനത്തിലേക്ക് കൊണ്ടുവന്ന പാർട്ടിയാണ് കൊണ്ഗ്രെസ്സ് , അതുകൊണ്ടു വികസനം എന്നൊന്നും പറഞ്ഞു കോൺഗ്രസിന്റെ അടുത്തേക്ക് വരണ്ട എന്നും സുധാകരൻ പറഞ്ഞു