Connect with us

Hi, what are you looking for?

Exclusive

രാഹുൽഗാന്ധി പെട്ടു, നിയമനടപടിയുമായി ഡൽഹി പോലീസ്

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ നടപടി എടുക്കാന്‍ ഡല്‍ഹി പോലീസിനും ട്വീറ്ററിനും നിര്‍ദ്ദേശം നല്‍കി ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ (NCPCR).
ശ്മശാനത്തില്‍ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടാണ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ നടപടി എടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാപിതാകാളെ ആശ്വസിപ്പിക്കുന്ന രാഹുൽ ഗാന്ധിയുടെ ചിത്രം അദ്ദേഹം പുറത്തു വിട്ടിരുന്നു. എന്നാൽ പോക്സോ നിയമപ്രകാരം ഇരയുടെ വിവരങ്ങൾ വ്യക്തമാക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ പുറത്ത് വിടുന്നത് ശിക്ഷാർഹമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഹുൽ ഗാന്ധിക്കെതിരായ ബാലാവകാശ കമ്മീഷന്റെ നീക്കം.
പോക്‌സോ നിയമത്തിന്റെ സെക്ഷന്‍ 23 പ്രകാരവും ഐപിസി 228 എ പ്രകാരവും രാഹുലിനെതിരെ കേസെടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

നിയമം ലംഘിച്ച് ചിത്രം പങ്കു വെച്ച രാഹുലിനോട് ഈ ചിത്രം പിൻവലിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇറ്റിഹ് കാരണം ഉന്നയിച്ച് ഡല്‍ഹി ആസ്ഥാനമായുള്ള ഒരു അഭിഭാഷകനും ഡല്‍ഹി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഡല്‍ഹി നങ്കലിലാണ് ഒമ്പതുവയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. തുടര്‍ന്ന് മാതാപിതാക്കളുടെ സമ്മതമില്ലാതെ തന്നെ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിയ്ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.
ഇവരെ സന്ദർശിച്ചപ്പോൾ ഞങ്ങളുടെ കുഞ്ഞിന്ന് നീതി കിട്ടണം എന്ന് മാത്രമാണ് മാതാപിതാക്കൾ തന്നോട് ആവശ്യപ്പെട്ടതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. എന്തൊക്കെ വന്നാലും നീതി കിട്ടും വരെ അവരോടൊപ്പം തൻ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

നങ്കലിലെ ശ്മശാനത്തോട് ചേര്‍ന്ന വാടക വീട്ടിൽ മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന ഒൻപതുവയസുകാരി സമീപത്തെ മൈതാനത്ത് കളിക്കുന്നതിനിടെ വെള്ളം കുടിക്കാന്‍ ശ്മശാനത്തിലെ വാട്ടര്‍ കൂളര്‍ തേടിപോയതായിരുന്നു. പിന്നീട് പെണ്‍കുട്ടിയെ കാണാതായതോടെ തിരക്കിയിറങ്ങിയ അമ്മ കുട്ടിയുടെ ജീവനറ്റ ശരീരമാണ് കണ്ടത് . പിന്നാലെയെത്തിയ ശ്മശാന പുരോഹിതന്‍ കൂളറില്‍ നിന്നും വൈദ്യുതാഘാതമേറ്റാണ് കുട്ടി മരിച്ചതെന്നാണ് അമ്മയോടും മറ്റുള്ളവരോടും പറഞ്ഞത്. എന്നാൽ ഈ വിവരം പോലീസിൽ അറിയിക്കരുതെന്നും അറിയിച്ചാല്‍ അവര്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുമെന്നും അവർ കുഞ്ഞിന്റെ അവയവങ്ങള്‍ മോഷ്ടിക്കുമെന്നും അമ്മയെ പറഞ്ഞു തെറ്റിദ്ധരിപ്പിസ്ച്ച ഇയാൾ തന്ത്രപൂർവംകുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ കുടുംബത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പിന്നീട് ഉയർന്ന ആരോപണം.

സംഭവത്തില്‍ പ്രതിഷേധം ശക്തമായ അവസരത്തില്‍ 4 പേരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. പുരോഹിതന്‍ രാധേ ശ്യാം , കുല്‍ദീപ് കുമാര്‍, ലക്ഷ്മി നാരായണ്‍, മുഹമ്മദ് സലിം എന്നിവരെയാണ് സംഭവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് കസ്റ്റഡിയില്‍ എടുത്തിരിയ്ക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...