Connect with us

Hi, what are you looking for?

Exclusive

കോവിഡ് മൂന്നാം തരംഗം ഈ മാസം തന്നെ… ഓക്ടോബറില്‍ ഉച്ചസ്ഥായിയില്‍ എത്തും

ദിനം പ്രതി കൂടി വരുന്ന കോവിഡ് കേസുകളുടെ എണ്ണം ഏറെ ആശങ്ക ജനിപ്പിക്കുന്നതാണ്. രാജ്യത്തെ കോവിഡ് കേസുകളില്‍ പകുതിയും കേരളത്തില്‍ നിന്നാണ് എന്നതാണ് മററൊരു പ്രത്യേകത. അതേസമയം ലോകത്തിന്റെ പല ഭാഗങ്ങളിലും കോവിഡ് അതിന്റെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞു ഇന്ത്യയിലും വൈകാതെ എത്തുമെന്നാണ് വിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പ്. മാത്രമല്ല ചൈന, ബ്രിട്ടന്‍ പോലുള്ള രാജ്യങ്ങളിലെല്ലാം മൂന്നാം ഘട്ട വ്യാപനമായ ഡെല്‍റ്റ വകഭേദം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചു കൊംണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഏറെ ജാഗ്രതയോടെയാണ് രാജ്യവും ഇപ്പോള്‍ കടന്നു പോകുന്നത്.

വിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പ് അനുസരിച്ച് രാജ്യത്ത് കൊവിഡ് മൂന്നാംതരംഗം ഈ മാസം തന്നെ ഉണ്ടായേക്കാനാണ് സാധ്യത കൂടുതല്‍.. ഒക്ടോബറിലായിരിക്കും മൂന്നാം തരംഗം അതിന്റെ ഉച്ചസ്ഥായിയിലെത്തുന്നത്. ഹൈദരാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി (ഐ ഐ ടി) യിലെ പ്രൊഫസര്‍മാരായ മഠുകുമല്ലി വിദ്യാസാഗര്‍, മണീന്ദ്ര അഗര്‍വാള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗവേഷണ സംഘം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

എന്നാല്‍ രണ്ടാം തരംഗത്തിലെപ്പോലെ മൂന്നാം തരംഗത്തില്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാവില്ലെന്നും പ്രതിദിന രോഗികളുടെ എണ്ണം ഒന്നരലക്ഷത്തിനപ്പുറം പോകില്ല എന്നുമാണ് ഗവേഷക സംഘം ഇപ്പോള്‍ നല്‍കുന്ന സൂചന.

എന്നാല്‍ കേരളം, മഹാരാഷ്ട്ര പോലുള്ള ചില സംസ്ഥാനങ്ങളുടെ ഇപ്പോഴത്തെ അവസ്ഥവച്ച് നോക്കുമ്പോള്‍ രോഗികളുടെ എണ്ണത്തില്‍ പ്രതീക്ഷിക്കുന്നതിനെക്കാള്‍ വര്‍ദ്ധനവ് ഉണ്ടായേക്കുമെന്നും സംഘം സൂചിപ്പിക്കുന്നുണ്ട്.

രണ്ടാം തരംഗത്തിലാണ് രാജ്യത്തെ രോഗികളുടെ എണ്ണം ഏറ്റവും കൂടിയത്. മേയ് ആദ്യപകുതിയിലാണ് രണ്ടാം തരംഗം ഏറ്റവും ഉയര്‍ന്ന അവസ്ഥയിലെത്തിയത്. മേയ് ഏഴിന് 4,14,188 കേസുകളാണ് ഒറ്റദിവസം രാജ്യത്ത് രേഖപ്പെടുത്തിയത്. ആശുപത്രി കിടക്കളുടെ എണ്ണം കുറഞ്ഞതും ആവശ്യത്തിന് ഓക്‌സിജന്‍ ലഭ്യമല്ലാത്തതും കാരണം ആയിരക്കണക്കിന് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഈ അനുഭവത്തിന്റെ വെളിച്ചത്തില്‍ മൂന്നാം തരംഗത്തെ നേരിടാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും ശക്തമായ മുന്നൊരുക്കങ്ങളാണ് ഇപ്പോള്‍ത്തന്നെ സ്വീകരിച്ചിട്ടുള്ളത്.

ഇന്ത്യ ഇപ്പോഴും പ്രതിരോധ കുത്തിവയ്പ്പ് ത്വരിതപ്പെടുത്തുകയും പുതിയ വേരിയന്റുകള്‍ പ്രത്യക്ഷപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ജനിതക ക്രമീകരണത്തിലൂടെ ജാഗ്രത പാലിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത പ്രവചനം ഇപ്പോഴും അടിവരയിടുന്നു.

ലോകമെമ്പാടും പുതിയ പൊട്ടിത്തെറിക്ക് കാരണമാകുന്ന ഡെല്‍റ്റ കഴിഞ്ഞ ഒക്ടോബറില്‍ ഇന്ത്യയില്‍ ആദ്യമായി തിരിച്ചറിഞ്ഞു. അവസാന തരംഗം ആരംഭിച്ച് അഞ്ച് മാസത്തിന് ശേഷം, ഇന്ത്യയിലെ പ്രതിദിന അണുബാധകള്‍ പ്രതിദിനം 40,000 ആയി ഉയര്‍ന്നു. കഴിഞ്ഞ അഞ്ച് ദിവസമായി, പുതിയ കേസുകളില്‍ പകുതിയും തെക്കന്‍ കേരളത്തില്‍ നിന്നാണ് വരുന്നത്, ഇത് അടുത്ത ഹോട്ട്സ്പോട്ടാകാന്‍ സാധ്യതയുണ്ട്.

ഏറെ കരുതലോടെയും ജാഗ്രതയോടെയും മുന്നോട്ട് പോയാല്‍ മാത്രമേ കോവിഡ് എന്ന പ്രതിസന്ധിയെ നമുക്ക് മറികടക്കാന്‍ പറ്റുകയുള്ളു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...