Connect with us

Hi, what are you looking for?

Exclusive

ജോൺ ഫെർണാണ്ടസിന്റെ എം എൽ എ സ്ഥാനം നിയമ വിരുദ്ധം

ജോൺ ഫെർണാണ്ടസ് എന്ന വ്യക്തി 2020 ജനുവരി 25 വരെ മാത്രമാണ് എംഎൽഎ ആയിരുന്നത്. അതിനു ശേഷമുള്ള ഇത്രയും കാലയളവിൽ ജോൺ ഫെർണാണ്ടസ് ആ സ്ഥാനത്തിരുന്നു നടത്തിയ ഭരണവും കൈപ്പറ്റിയ സർക്കാർ ആനുകൂല്യങ്ങളുമെല്ലാം നിയമാനുസൃതമായി തെറ്റാണ്.

യൂറോപ്യൻ വംശജരുടെ ഇന്ത്യയിലെ പിന്മുറക്കാരായ ആംഗ്ലോ ഇന്ത്യൻ ജന വിഭാഗം യൂറോപ്യൻ വംശജർക്ക് ഇന്ത്യയിലെ സ്ത്രീകളിൽ ഉണ്ടായ വംശ പരമ്പരയാണ്. ബ്രിട്ടീഷ് ഭരണ കാലം മുതൽക്ക് തന്നെ സർക്കാർ ജോലികളിൽ പ്രാതിനിധ്യം നൽകിയിരുന്നു. സ്വന്തമായി ഒരു നേറ്റീവ് സ്റ്റേറ്റ് ഇല്ലാത്ത ആംഗ്ലോ ഇന്ത്യൻ സമുദായത്തിനായി ലോക്സഭയിൽ രണ്ടു സീറ്റുകൾ നീക്കി വെയ്ക്കപ്പെട്ടിരുന്നു.


 ആന്ധ്രാപ്രദേശ്, ബീഹാർ, ഛത്തീസ്ഗഡ്, ഗുജറാത്ത്, ഝാർഖണ്ഡ്, കർണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, തമിഴ്‌നാട്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും അതത് സംസ്ഥാന നിയമസഭകളിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളുണ്ട്.

കേരളത്തിൽ ഇപ്പോൾ ഉള്ള ആംഗ്ലോ ഇന്ത്യൻ നോമിനി ആയ എംഎൽഎ , ഇടക്കൊച്ചി സ്വദേശി  ജോൺ ഫെർണാണ്ടസ് ആണ്.


2016 ലാണ്  കേരള നിയമസഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായി   ജോൺ ഫെർണാണ്ടസ് സത്യപ്രതിജ്ഞ ചെയ്തത് . രണ്ടാം  തവണയാണ് ജോൺ ഫെർണാണ്ടസ്  നിയമസഭയിൽ എത്തുന്നത്. 2006ലെ എൽ.ഡി.എഫ് ഭരണകാലത്തും ജോണിനെ നോമിനേറ്റ് ചെയ്തിരുന്നു. സി.പി.എം പ്രവർത്തകനായ ജോൺ ഡി.വൈ.എഫ്.ഐ എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ്, സംസ്ഥാന ജോയിൻറ് സെക്രട്ടറി, ട്രഷറർ, കേന്ദ്ര കമ്മിറ്റിയംഗം, സി.പി.എം പള്ളുരുത്തി ഏരിയ കമ്മിറ്റിയംഗം, കൊച്ചി ഏരിയ സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ആളാണ്.

ഇന്ത്യൻ ഭരണഘടനയുടെ പതിനാറാം ഭാഗത്തിൽ  പട്ടികജാതി, പട്ടികവർഗ്ഗക്കാർ, ആംഗ്ലോ-ഇന്ത്യക്കാർ എന്നിങ്ങനെ ചില വിഭാഗഗക്കാർക്കു  ചില  പ്രത്യേക വ്യവസ്ഥകൾ നൽകുന്നുണ്ട് . ഭരണഘടനയുടെ ആർട്ടിക്കിൾ 330, പട്ടികജാതിക്കാർക്കും പട്ടികവർഗ്ഗക്കാർക്കും  ഭവനങ്ങൾ സംവരണം ചെയ്യുന്നതിനും ആർട്ടിക്കിൾ 332 സംസ്ഥാനങ്ങളിലെ നിയമസഭയിൽ പട്ടികജാതിക്കാർക്കും പട്ടികവർഗ്ഗക്കാർക്കും സീറ്റുകൾ സംവരണം ചെയ്യുന്നതിനും  വ്യവസ്ഥ ചെയ്യുന്നു.


എന്നിരുന്നാലും, അതേ അധ്യായത്തിലെ ആർട്ടിക്കിൾ 334 ഈ പ്രത്യേക വ്യവസ്ഥകളെ ഇന്ത്യൻ ഭരണഘടനകൾ ആരംഭിച്ച തീയതി മുതൽ 70 വർഷത്തേക്ക് പരിമിതപ്പെടുത്തുന്നു. കഴിഞ്ഞ 70 വർഷത്തിനിടയിൽ പട്ടികജാതിക്കാരും പട്ടികവർഗക്കാരും ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും അവർക്ക് ഇപ്പോഴും ഈ പ്രത്യേക വ്യവസ്ഥകൾ ആവശ്യമാണ്.


അതായത് ഭരണ ഘടനാ നിയമപ്രകാരം ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിൽ പെട്ടവർക്ക് ഭരണഘടനയിലെ 334 അനുശാസിക്കുന്ന സീറ്റ് സംവരണം ചെയ്യപ്പെട്ടിരിക്കുന്ന 70 വർഷം എന്ന കാലാവധി 2020 ജനുവരി 25 ന് അവസാനിച്ചു. എന്നാൽ  ഭരണഘടനയുടെ സ്ഥാപക പിതാക്കന്മാർ വിഭാവനം ചെയ്ത സമഗ്ര സ്വഭാവം നിലനിർത്തുന്നതിനായി, പട്ടികജാതിക്കാർക്കും പട്ടികവർഗ്ഗക്കാർക്കും സീറ്റുകളുടെ സംവരണം പത്ത് വർഷത്തേക്ക് തുടരാനാവും എന്ന് നിയമമന്ത്രി രവിശങ്കർ പ്രസാദ് വ്യക്തമാക്കിയിരുന്നു , അതായത് 2030 ജനുവരി 25 വരെ. കഴിഞ്ഞ 70 വർഷത്തിനിടയിൽ പട്ടികജാതിക്കാരും പട്ടികവർഗക്കാരും ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും, മുകളിൽ പറഞ്ഞ സീറ്റുകളുടെ സംവരണം സംബന്ധിച്ച് വ്യവസ്ഥകൾ ഏർപ്പെടുത്തുന്നതിൽ ഭരണഘടനാ അസംബ്ലിയുമായി ബന്ധപ്പെട്ട കാരണങ്ങൾ ഒന്നും  ഇതുവരെ നിലവിൽ വന്നിരുന്നില്ല. ഈ നടപടിയ്‌ക്കെതിരെ  പ്രതിപക്ഷം പ്രതിഷേധിക്കുകയും ഈ നടപടി ഭരണഘടനയുടെ വഞ്ചനയാണെന്നും ഭരണഘടനാ അസംബ്ലി ആംഗ്ലോ-ഇന്ത്യൻ സമൂഹത്തിന് നൽകിയ അവകാശങ്ങൾ കവർന്നെടുക്കുന്നത് നീതിയല്ല എന്ന് വാദിക്കുകയും ചെയ്തു.

രാജ്യത്ത് ഇപ്പോൾ വെറും 296 ആംഗ്ലോ-ഇന്ത്യക്കാർ മാത്രമാണ് ഉള്ളതെന്ന  രജിസ്ട്രാർ ജനറലിന്റെ റിപ്പോർട്ടിനെ ചോദ്യം ചെയ്ത പ്രതിപക്ഷം , തമിഴ്‌നാട്ടിൽ തന്നെ സമുദായത്തിൽ നിന്ന് ആയിരക്കണക്കിന് ആളുകൾ ഉണ്ടാകും എന്ന് വ്യക്തമാക്കി.
 ഈ സമുദായത്തിലെ 20,000 ആളുകൾ തന്റെ നിയോജക മണ്ഡലമായ എറണാകുളത്ത് തന്നെ ഉണ്ട്,എന്ന് എം എൽ എ ഹൈബി ഈഡനും വ്യക്തമാക്കി.

2019 ഡിസംബറിൽ  ലോക്സഭയിൽ  പാസാക്കിയ ഭരണഘടന ഭേദഗതി ബിൽ പാർലമെന്റിലും അസംബ്ലികളിലുമുള്ള പട്ടികജാതി-പട്ടികവർഗ സമുദായങ്ങൾക്ക് സംവരണം നീട്ടിനൽകിയെങ്കിലും ലോക്സഭയിലേക്കും ചില സംസ്ഥാന അസംബ്ലികളിലേക്കും ആംഗ്ലോ-ഇന്ത്യക്കാരെ നാമനിർദ്ദേശം ചെയ്യുന്നത് നിർത്തലാക്കിയിരുന്നു.

 ഈ നിയമം അനുസരിച്ച് കേരളത്തിലെ  നിയമസഭാഅംഗമായ ജോൺ ഫെർണാണ്ടസിന്റെ എം എൽ എ സ്ഥാനം തികച്ചും നിയമവിരുദ്ധമാണ് . ഭരണഘടന അനുശാസിക്കുന്ന നിയമ പ്രകാരം 70 വർഷം മാത്രം നിലനിൽക്കുന്ന ഈ വ്യവസ്ഥ 2020 ജനുവരി 25 നു ശേഷം പ്രാബല്യത്തിൽ ഉണ്ടാവില്ല എന്നിരിക്കെ അതിനു ശേഷമുള്ള ഇത്രയും കാലയളവിൽ ജോൺ ഫെർണാണ്ടസ് ആ സ്ഥാനത്തിരുന്നു നടത്തിയ ഭരണവും കൈപ്പറ്റിയ സർക്കാർ ആനുകൂല്യങ്ങളുമെല്ലാം നിയമാനുസൃതമായി തെറ്റാണ്. ചുരുക്കത്തിൽ ജോൺ ഫെർണാണ്ടസ് എന്ന വ്യക്തി 2020 ജനുവരി 25 വരെ മാത്രമാണ് എംഎൽഎ ആയിരുന്നത്.


ഈ നിയമവിരുദ്ധ നിലപാടിനെതിരെ സർക്കാർ നടപടി ഉണ്ടാവേണ്ടത് അത്യാവശ്യമാണ്.

Summary : John Fernandes’ position as MLA is illegal

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...