കൊച്ചി . ലോകസഭാ തിരഞ്ഞെടുപ്പിൽ മൂന്നാമത്തെ സീറ്റെന്ന മുസ്ലിം ലീഗിന്റെ ആവശ്യം കോൺഗ്രസ് തള്ളി. ലോക്സഭാ സീറ്റ് നൽകാനാകില്ലെന്നാണ് കോൺഗ്രസ് പറഞ്ഞിരിക്കുന്നത്. അതേസമയം രാജ്യസഭാ സീറ്റ് നൽകാമെന്ന നിർദ്ദേശം കോൺഗ്രസ് മുന്നോട്ടു വെക്കുകയായിരുന്നു. നിർദ്ദേശത്തിൽ ആലോചിച്ച് മറുപടി പറയാമെന്ന് ലീഗും മറുപടി നൽകി.
27 ലെ ലീഗ് യോഗം കോൺഗ്രസ് നിർദ്ദേശം ചർച്ച ചെയ്യും. രാജ്യസഭാ സീറ്റെന്ന വാഗ്ധാനം ലീഗിന് മുന്നിൽ വെച്ച കാര്യം കോൺഗ്രസ് സംസ്ഥാന നേതൃത്വം എഐസിസിയെയും അറിയിക്കുന്നുണ്ട്.. നിലവിലെ സാഹചര്യത്തിൽ ലീഗിന് മൂന്നാം സീറ്റ് കിട്ടിയേക്കില്ലെന്നാണ് വിവരം. എന്നാലും ചർച്ച പോസിറ്റീവ് എന്നായിരുന്നു യോഗത്തിന് ശേഷം കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരിക്കുന്നത്.
മൂന്നാം സീറ്റിന് പകരം മുസ്ലിം ലീഗിന് കോണ്‍ഗ്രസ് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍ ലീഗ് ഇക്കാര്യത്തിൽ തീരുമാനം അറിയിച്ചിട്ടില്ല. ലീഗ് പ്രസിഡന്റ് സാദിഖലി തങ്ങളുമായി ചര്‍ച്ച ചെയ്തശേഷം തീരുമാനം അറിയിക്കാമെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ ഉഭയകക്ഷി ചര്‍ച്ചയില്‍ അറിയിക്കുകയായിരുന്നു.
വിഡി സതീശന് പറഞ്ഞതാണ് തീരുമാനം. രാജ്യസഭ സീറ്റ് കിട്ടിയാല്‍ അവര്‍ എടുക്കുമെങ്കില്‍ അവര്‍ക്ക് അതു കൊടുക്കാമെന്ന് പറഞ്ഞെന്ന് കെ സുധാകരന് ഇത് സംബന്ധിച്ച് പറഞ്ഞിട്ടുള്ളത്. സാദിഖലി തങ്ങളുമായി ചര്‍ച്ച ചെയ്തശേഷമേ ഇക്കാര്യത്തില്‍ മറുപടി പറയുകയുള്ളൂ. അങ്ങനെ വരുകയാണെങ്കില്‍ എഐസിസിയുടെ അനുമതിയോടു കൂടി അക്കാര്യം പരിഗണിക്കാനിരിക്കുകയാണ് കോൺഗ്രസ്.. 27 ന് നടക്കുന്ന നേതൃയോഗത്തില്‍ രാജ്യസഭ സീറ്റിന്റെ കാര്യവും ചര്‍ച്ച ചെയ്യുന്നുണ്ട്.
ഉഭയകക്ഷി ചര്‍ച്ചയുടെ തീരുമാനം സംബന്ധിച്ച് ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും, പ്രതിപക്ഷ നേതാവ് വിഡി സതീശനും ഒന്നും വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല. ചര്‍ച്ച തൃപ്തികരമാണെന്നു മാത്രം കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചര്‍ച്ച പോസിറ്റീവാണ്. കാര്യങ്ങളൊക്കെ തീര്‍ന്നുപോകും. 27 ന് ലീഗ് നേതൃയോഗത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞിട്ടുണ്ട്.
‘ചര്‍ച്ചയില്‍ കോണ്‍ഗ്രസും ലീഗും സംതൃപ്തരാണ്. നെഗറ്റീവായിട്ടുള്ള ഒരു കാര്യവും നടക്കില്ലെന്നാണ് വിഡി സതീശന് അഭിപ്രായപ്പെട്ടത്. എത്രയോ വര്‍ഷത്തെ ബന്ധമുള്ള സഹോദരപാര്‍ട്ടികളാണ് മുസ്ലിം ലീഗും കോണ്‍ഗ്രസും. മുന്നണിയിലെ രണ്ടാമത്തെ പ്രധാന കക്ഷിയാണ് ലീഗ്. അതനുസരിച്ച് ഭംഗിയായി ചര്‍ച്ചകളൊക്കെ പൂര്‍ത്തിയാക്കിയിട്ടുണ്ട്’ എന്നും സതീശന് പറയുകയുണ്ടായി.