വർക്കലയിൽ പാപനാശം ഹെലിപ്പാഡ് കുന്നിൽ നിന്ന് ചാടി ആത്മ ഹത്യക്ക് ശ്രമിച്ച യുവതി മൂന്ന് ആണ് സുഹൃത്തുക്കളാൽ അതി ക്രൂരമായി പീഡിപ്പിക്കപെട്ടിരുന്നെന്ന വിവരങ്ങൾ പുറത്ത്. സുഹൃത്തായ യുവാവിനൊപ്പമെത്തിയ യുവതിക്ക് ജ്യൂസിൽ ലഹരി കലർത്തി നൽകി, നാല് ദിവസത്തോളം പല സ്ഥലങ്ങളിൽ കൊണ്ടുപോയി ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നു എന്നും അവരിൽ നിന്ന് രക്ഷപ്പെടാനാണ് പാപനാശം ഹെലിപ്പാഡ് കുന്നിൽ നിന്ന് ചാടിയതെന്നുമാണ് യുവതി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.
താൻ ക്രൂരമായ ലെെംഗിക പീഡനത്തിനിരയായെന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി വെളിപ്പെടുത്തിയിട്ടുണ്ട്. വർക്കല പൊലീസിനാണു യുവതി മൊഴി നൽകിയിരിക്കുന്നത്. വർക്കലയിലെ പാപനാശം ഹെലിപ്പാഡ് കുന്നിന് മുകളില്‍ നിന്ന് ചാടിയാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നത്. തമിഴ്നാട് തിരുനെല്‍വേലി സ്വദേശിനിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. തലയ്ക്ക് സാരമായി പരിക്കേറ്റ യുവതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ ഒപ്പമുണ്ടായിരുന്ന മൂന്ന് ആണ് സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
തിരുനെൽവേലി സ്വദേശികളായ ബസന്ത്, കാന്തൻ എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തും. ഇവരിൽനിന്ന് ക്രൂരമായ പീഡനങ്ങളാണ് തനിക്ക് നേരിടേണ്ടി വന്നതെന്നും ക്രൂരതകളെ തുടർന്ന് ഇവരിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയാണ് ചെയ്തതെന്നും യുവതി പൊലീസിനോടു പറഞ്ഞിട്ടുണ്ട്. ’സുഹൃത്തായ യുവാവിനൊപ്പമെത്തിയ തനിക്ക് ജ്യൂസിൽ ലഹരി കലർത്തി നൽകുകയായിരുന്നു. അതിനുശേഷം നാല് ദിവസത്തോളം പല സ്ഥലങ്ങളിൽ കൊണ്ടുപോയി ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു’ യുവതി പൊലീസിനോട് പറഞ്ഞു.
പൊലീസിൻ്റെ പ്രാഥമിക അന്വേഷണത്തിൽ യുവതിയുടേത് ആത്മഹത്യാശ്രമമെന്നാണ് കരുതിയത്. എന്നാൽ യുവതിയുടെ മൊഴി പുറത്തുവന്നതോടെ അന്വേഷണത്തിൽ വഴിത്തിരിവ് ഉണ്ടായി. കേസിൽ യുവതിയുടെ മൊഴി നിർണായകമായി മാറി. യുവാക്കൾ തന്നെക്കൊണ്ട് മദ്യം നിർബന്ധിച്ച് കുടിപ്പിച്ചതായും യുവതി പറയുന്നു. യുവതി താഴേക്ക് വീണതിനെ തുടർന്ന് ഇവർക്കൊപ്പമുണ്ടായിരുന്ന തിരുനെൽവേലി സ്വദേശി ദിനേശൻ എന്നയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.
യുവതിയുടെ ബന്ധുക്കൾ സ്ഥലത്തെത്തി യുവതിയെ നാഗർകോവിലിലെ സ്വകാര്യ ആശുപത്രിയിലേക്ക് തുടർ ചികിത്സയ്ക്കായി കൊണ്ടുപോയി. സംഭവം നടന്നത് വർക്കല പോലീസ് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ അന്വേഷണച്ചുമതല വർക്കല പോലീസിനാണ്. ഇതുമായി ബന്ധപ്പെട്ട പെൺകുട്ടിയുടെ മൊഴി രേഖപ്പെടുഎത്തുമ്പോഴാണ് ഞെട്ടുന്ന വിവരം പുറത്ത് വരുന്നത്.
യുവതി ഹെലിപ്പാഡ് കുന്നിൽ നിന്ന് 30 അടിയോളം താഴ്ചയിലേക്ക് ചാടിയത് 2024 ജനുവരി മൂന്നിന് ഉച്ചയ്ക്ക് 1.45ഓടെയാണ്. കൈകാലുകൾക്ക് ഒടിവും ശരീരമാകെ പരിക്കേൽക്കുകയും ചെയ്ത യുവതിയെ ആദ്യം വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അബോധാവസ്ഥയിലായ യുവതിയെ പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വിദഗ്ദ്ധ ചികിത്സയ്ക്കായി മാറ്റി. അവിടെവച്ച് യുവതിയുടെ മൊഴി രേഖപ്പെടുത്തിയ സാഹചര്യത്തിൽ നിർണ്ണായകമായ വിവരങ്ങൾ പൊലീസിന് ലഭിക്കുകയായിരുന്നു.