തിരുവനന്തപുരം . തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ഷഹ്ന ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ ഡോ. റുവൈസിനെ ആരോഗ്യ വകുപ്പ് സസ്പെന്റ് ചെയ്തു. സംഭവത്തില്‍ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും മന്ത്രി മന്ത്രി വീണാ ജോർജ് നിര്‍ദേശം നല്‍കിയിരുന്നു.
ഡോക്ടർ സംഘനയുടെ നേതാവ് എന്നതിനാൽ നടപടി വേണോ വേണ്ടയോ എന്ന കാര്യത്തിൽ ആരോഗ്യമന്ത്രിയുടെ ഓഫീസിൽ ഭിന്നഭിപ്രായങ്ങൾ ആണ് ഉണ്ടായിരുന്നത്. നടപടി ഉണ്ടായില്ലെങ്കിൽ മുഖം രക്ഷിക്കാൻ കഴില്ലെന്ന അവസ്ഥയിലാണ് നടപടി ഉണ്ടായത്. ഗൗരവതരമായ വിഷയമാണെന്നും ഇത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി വീണാ ജോര്‍ജ് തുടർന്ന് പറയുകയും ഉണ്ടായി. വ്യാഴാഴ്ച പുലര്‍ച്ചെ കേസിലെ പ്രതിയായ റുവൈസിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒളിവില്‍ പോയ ഇയാളെ കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടില്‍ നിന്നാണ് പൊലീസ് പിടി കൂടിയത്.
അതെസമയം, സ്ത്രീധനത്തിനായി ഡോ. റുവൈസ് സമ്മർദം ചെലുത്തിയിരുന്നതായും, എന്നാൽ കൂടുതൽ സ്ത്രീ ധനം കിട്ടുന്ന പെണ്ണിനെ കല്യാണം കഴിക്കാനായിരുന്നു റുവൈസിന്റെ പദ്ധതിയെന്നും മരിച്ച ഡോ. ഷഹനയുടെ സഹോദരൻ ജാസിം നാസ്. കഴിയുന്നത്ര സ്ത്രീ ധനം നൽകാമെന്ന് പറഞ്ഞിട്ടും വഴങ്ങിയില്ല. റുവൈസിന്റെ പിതാവാണ് സ്ത്രീധനം ചോദിച്ചത്, അച്ഛനെ എതിർക്കാനാവില്ലെന്ന് റുവൈസ് പറയുകയായിരുന്നു. ജാസിം നാസ് ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
നവംബറിലാണ് റുവൈസിന്റെ വീട്ടുകാർ വിവാഹാലോചനയുമായി ശഹ്നയുടെ വീട്ടിൽ എത്തുന്നത്. ഞങ്ങൾ കൊടുക്കാമെന്ന് പറഞ്ഞ സ്ത്രീധനം റുവൈസിന്റെ പിതാവിന് മതിയാവില്ല എന്ന് ആദ്യമേ തോന്നി. അന്വേഷിച്ചപ്പോൾ റുവൈസിന് മറ്റൊരു പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്നു എന്ന കാര്യങ്ങളൊക്കെ ഞങ്ങൾ അറിയുകയായിരുന്നു. അതിനാൽ പിന്നെ അനിയത്തിയെ ഈ ബന്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ പരമാവധി ഞാൻ ശ്രമിച്ചു. പക്ഷേ അയാളോടുള്ള സ്നേഹം കാരണം അവൾ പിമാരാണ് കൂട്ടാക്കിയില്ല. കേരളത്തിന് അകത്തും പുറത്തും ഒരുമിച്ച് ഇവർ യാത്ര ചെയ്തതിന്റെ കാര്യങ്ങൾ ഞങ്ങൾ അറിയുകയായിരുന്നു.. ഒപ്പം ഇരുവരുടെയും സുഹൃത്തുക്കളുടെ മൊഴിയും ഇക്കാര്യത്തിൽ നിർണായകമാകുമല്ലോ?
‘റുവൈസിന്റെ പിതാവ് സ്ത്രീധനം ഇത്രയൊന്നും പോരാ എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു. റുവൈസ് വഴിയാണ് സത്യത്തിൽ കൂടുതൽ സ്ത്രീധനം ആവശ്യപ്പെടുന്നത്. റുവൈസ് തയ്യാറായിരുന്നെങ്കിൽ അവരുടെ രജിസ്റ്റർ വിവാഹം നടത്തിക്കൊടുക്കുമായിരുന്നു. പക്ഷേ അതിനും അയാൾ തയ്യാറായില്ല. പണമാണ് വലുത്, വീട്ടുകാരെ ധിക്കരിക്കാനാവില്ലെന്നും റുവൈസ് പറയുകയായിരുന്നു. ഒരേ കോളേജിൽ പഠിക്കുന്നത് കാരണം റുവൈസിനെ എന്നും കാണേണ്ടി വരുന്നത് ഷഹനയ്ക്ക് വലിയ മാനസിക ബുദ്ധിമുട്ടുണ്ടാക്കി. പിന്നീട് ഡിപ്രഷൻ സ്റ്റേജിലേയ്ക്കെ ത്തിയ അവളെ കുറച്ച് ദിവസം വീട്ടിൽ കൊണ്ട് നിർത്തുകയാ യിരുന്നു. പിന്നീട് തിരിച്ച് പോയിട്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്.’ ജാസിം നാസ് പറഞ്ഞു.