ന്യൂഡൽഹി . എസ്എന്‍സി ലാവ്‌ലിന്‍ കേസ് അന്തിമവാദത്തിനായി ബുധനാഴ്ചത്തേക്ക് ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി. കേസുകള്‍ മാറ്റിവെച്ചതും കോടതിക്ക് മുന്‍പില്‍ വന്നതും ഉള്‍പ്പടെ 40 തവണയാണ് കേസ് ഇതുവരെ ലിസ്റ്റ് ചെയ്തിട്ടുള്ളത്. ജസ്റ്റീസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥ് എന്നിവര്‍ അടങ്ങുന്ന ബെഞ്ചില്‍ 112 മത്തെ കേസായിട്ടാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്.
കഴിഞ്ഞാഴ്ച രണ്ടു ദിവസം കേസ് ലിസ്റ്റ് ചെയ്തിരുന്നു എങ്കിലും മറ്റു കേസുകളുടെ വാദം നീണ്ടു പോയതിനെ തുടർന്ന് പരിഗണിച്ചില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ സെക്രട്ടറി കെ.മോഹനചന്ദ്രന്‍, മുന്‍ ഊര്‍ജ ജോയിന്റ് സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവരെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതിവിധി 2017ല്‍ ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരായ സിബിഐയുടെ അപ്പീലാണു പ്രധാനമായും സുപ്രീം കോടതിയിലുള്ളത്.
ലാവ്‌ലിൻ കേസ് നീളുന്നത് രാജ്യത്ത് തന്നെ രാഷ്ട്രീയ ചർച്ചയാകുന്നു സാഹചര്യമാണ് ഉള്ളത്. അവധിക്ക് മുൻപ് സുപ്രീംകോടതി ലാവ്‌ലിൻ കേസിൽ അന്തിമ വാദം കേൾക്കുമോ എന്ന സംശയം ഉണ്ടായിരുന്നു. ആറു വർഷമായി നിരന്തരം മാറ്റി വെച്ച് കൊണ്ടിരിക്കുന്ന ഒരു കേസ് എന്ന നിലയിലാണ് ലാവ്ലിൻ ഹരജികൾ രാജ്യത്ത് തന്നെ രാഷ്ട്രീയ ചർച്ച വിഷയമായി മാറിയിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരായ സിബിഐയുടെ ഹർജിയിലാണ് കോടതി വാദം കേൾക്കേണ്ടിയിരിക്കുന്നത്. നേരത്തെ ജസ്റ്റിസ് സിടി രവികുമാർ പിന്മാറിയതോടെയാണ് കേസ് പുതിയ ബെഞ്ചിലേക്ക് മാറ്റുന്നത്. ഹൈക്കോടതിയിൽ ഇതേ കേസിൽ വാദം കേട്ടിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സിടി രവികുമാർ പിന്മാറുന്നത്. കഴിഞ്ഞ ആറ് വർഷത്തിനിടെ നാല് ബെഞ്ചുകളിലായി 40ലേറെ തവണ കേസ് ലിസ്റ്റ് ചെയ്യപ്പെട്ടു മാറ്റി വെക്കുന്നതാണ് രാജ്യം നേരിൽ കാണുന്നത്.
ഫെബ്രുവരി ആറിനാണ് അവസാനമായി കേസ് പരിഗണിക്കുന്നത്. ലാവലിൻ കേസ് ഇതുവരെ 40 തവണ ലിസ്റ്റ് ചെയ്തെങ്കിലും ഒന്നും സംഭവിച്ചില്ല. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടാ യെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജ്ജ വകുപ്പ് സെക്രട്ടറി കെ.മോഹനചന്ദ്രൻ, ജോയന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017 ലെ ഹൈക്കോടതി വിധിക്കെതിരായ സിബിഐയുടെ ഹർജിയാണ് സുപ്രീം കോടതിയുടെ പരിഗണനയിൽ ഉള്ളത്.