തിരുവനന്തപുരം . സ്വകാര്യ കാറിൽ സ്വകാര്യ യാത്രക്കിടെ കെഎസ്ആര്‍ടിസി ബസ്സിനെ ഓവർ ടേക്ക് ചെയ്ത് ബസ് ഡ്രൈവറുമായി മേയര്‍ ആര്യാ രാജേന്ദ്രൻ വാക്ക് തർക്കം ഉണ്ടായ സംഭവത്തിൽ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ തിരുവനന്തപുരം കോര്‍പ്പറേഷൻ കൗണ്‍സില്‍ യോഗം പ്രമേയം പാസാക്കി ചരിത്രമെഴുതി. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെ പിരിച്ചുവിടണമെന്നും നിയമ നടപടി സ്വീകരിക്കണമെന്നുള്ള പ്രമേയമാണ് കൗണ്‍സില്‍ പാസാക്കിയിരിക്കുന്നത്.
ഉച്ചയ്ക്കുശേഷം ആരംഭിച്ച കൗണ്‍സില്‍ യോഗത്തില്‍ ബിജെപി അംഗം അനില്‍ കുമാർ മേയറുടെ റോഡിലെ തര്‍ക്കം ഉന്നയിച്ചതോടെ സിപിഎം – ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കുതര്‍ക്ക ത്തിലായി.മേയര്‍ പദവി ദുരുപയോഗം ചെയ്താണ് ബസ് തടഞ്ഞതെന്ന് ബിജെപി അംഗം അനില്‍ കുമാര്‍ യോഗത്തിൽ കുറ്റപ്പെടുത്തി. തലസ്ഥാനത്തെ ജനങ്ങളുടെ ആത്മാഭിമാനത്തെ മേയർ മുറവേല്‍പ്പിച്ചെന്നും സമൂഹത്തോട് മേയര്‍ മാപ്പു പറയണമെന്നും ബിജെപി അംഗങ്ങൾ ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് ബിജെപി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. മേയര്‍ നഗരസഭയക്ക് അപമാനമാണെന്നും രാജിവെക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ബിജെപി അംഗങ്ങൾ മുദ്രാവാക്യം വിളികൾ ഉയർത്തിയത്. കോണ്‍ഗ്രസ് അംഗങ്ങളും അവർക്ക് ഒപ്പം കൂടി വിമർശനം ഉന്നയിച്ചു. യദു പറഞ്ഞാൽ സംരക്ഷണം നല്‍കുമെന്നും ബിജെപി അംഗങ്ങള്‍ പറയുകയുണ്ടായി.
ഇതിനിടെ ഡ്രൈവറെ പിരിച്ചുവിടാൻ പ്രമേയം പാസാക്കണമെന്ന് സിപിഎം അംഗങ്ങള്‍ ആവശ്യപ്പെടുകയാണ് ഉണ്ടായത്. പിന്നീട് സിപിഎം അംഗം ഡോ. ആര്‍ അനില്‍ പ്രമേയം വാക്കാൽ പ്രമേയം അവതരിപ്പിക്കുകയായിരുന്നു. പ്രമേയം പാസാക്കി. പ്രമേയ അവതരണത്തിനിടെ ബിജെപി അംഗങ്ങൾ കൗണ്‍സില്‍ യോഗം ബഹിഷ്കരിച്ചു.
പ്രമേയം ചർച്ച ചെയ്യുമ്പോൾ കരഞ്ഞി കൊണ്ടായിരുന്നു മേയര്‍ മറുപടി നല്‍കിയത്. താൻ പ്രതികരിച്ചത് തെറ്റായ പ്രവണതക്കെ തിരെയാണെന്നും വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം ആണ് നേരിടുന്നതെന്നും ഒരു മാധ്യമങ്ങളും ഇക്കാര്യങ്ങളൊന്നും ചൂണ്ടിക്കാ ട്ടിയില്ലെന്നും മാധ്യമങ്ങള്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാ ണെന്നും മേയര്‍ പറഞ്ഞു. സൈഡ് കൊടുക്കാത്തതിനല്ല, ലൈംഗികമായി അധിഷേധിപിച്ചതിനാണ് പ്രതികരിച്ചതെന്നും നിയമനടപടി തുടരുമെന്നും മേയര്‍ യോഗത്തിൽ പറഞ്ഞു.
അതേസമയം, സ്വകാര്യ കാറിൽ സ്വകാര്യ യാത്രക്കിടെ കെഎസ്ആ ര്‍ടിസി ബസ്സിനെ ഓവർ ടേക്ക് ചെയ്ത് ബസ് ഡ്രൈവറുമായി മേയര്‍ ആര്യാ രാജേന്ദ്രൻ വാക്ക് തർക്കം ഉണ്ടായ സംഭവത്തിനിടെ ഉണ്ടായ സംഭവവുമായി ബന്ധപെട്ടു ‘തിരുവനന്തപുരം, മേയർ’ എന്ന ഔദ്യോഗിക പദവി ഉപയോഗിച്ച് പോലീസിൽ പരാതി നൽികിയ പിറകെ കൗണ്‍സില്‍ യോഗത്തില്‍ പ്രമേയം കൂടി പാസാക്കിയിരിക്കു ന്നത് മേയറെ കൂടുതൽ നിയമ കുരുക്കിലേക്ക് കൊണ്ട് ചെന്നെ ത്തിക്കും.