തിരുവനന്തപുരം . കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി മേയർ ആര്യ രാജേന്ദ്രനും കുടുംബവും വാക്കേറ്റമുണ്ടാക്കിയ സംഭവത്തിൽ പ്രതികരണവുമായി ഡ്രൈവർ എച്ച്.എൽ യദുവിന്റെ അമ്മ രംഗത്ത്. ‘അവർ നിന്റെ തന്തയുടെ വകയാണോ റോഡ് എന്നാണോ ചോദിക്കുക. അവർ ഒരു മേയറായി ഇരുന്നുകൊണ്ടാണോ ഇങ്ങനെ ചോദിക്കുന്നത്.? യദുവിന്റെ ‘അമ്മ ചോദിക്കുന്നു.
‘ഇത്രയും പൊക്കത്തിലിരുന്ന് ബസ് ഓടിക്കുന്ന യദു കൈ കാണിക്കുന്നത് മേയർ എങ്ങനെ കണ്ടുവെന്നാണ് അമ്മയുടെ ചോദ്യം. അക്കാര്യത്തിൽ അവർ കൃത്യമായി മറുപടി നൽകണമെന്നും അമ്മ പറയുന്നു. ഒരു സ്വകാര്യ ചാനലിനോടായിരുന്നു യദുവിന്റെ അമ്മ പ്രതികരിച്ചിരിക്കുന്നത്. ‘രണ്ട് കൂട്ടരുടെയും ഭാഗത്ത് തെറ്റുള്ളപ്പോൾ മകനെ മാത്രം മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നു. അവർ ഒരു വിവാഹപാർട്ടി കഴിഞ്ഞാണ് വരുന്നത്. അവരെ എന്തുകൊണ്ട് പരിശോധിച്ചില്ല. മകൻ കൊടുത്ത പരാതി മാത്രം സ്വീകരിക്കാതെ അവരുടെ പരാതി സ്വീകരിച്ചു. മകൻ ഇതുവരെ ലഹരി ഉപയോഗിക്കുന്നത് കണ്ടിട്ടല്ല’- യദുവിന്റെ അമ്മ പറഞ്ഞു.
ഡ്രൈവറുടെ ഭാഗത്തല്ല പിഴവ് എന്ന നിലയിലുള്ള ദൃശ്യങ്ങളാണ് ഇതുവരെ പുറത്തുവന്നത്. യാത്രക്കാരുടെ പ്രതികരണങ്ങളും ഡ്രൈവർക്ക് അനുകൂലമാണ്. ഇതിനിടെ മേയറെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി. ഗോവിന്ദൻ രംഗത്തെത്തിയ സാഹചര്യത്തിൽ ഡ്രൈവറെ പഴിചാരി കേസ് അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് കെഎസ്ആർടിസി നോക്കുന്നത്. അതേസമയം സംഭവം കോടതിലേക്കെത്തുമെന്ന സൂചനകളും ഉണ്ട്.
സംഭവത്തിൽ മന്ത്രി കെബി ഗണേശ്കുമാർ അന്വേഷണം നടത്തിയിരുന്നു. യാത്രക്കാരിൽ നിന്നും വിവരം ശേഖരിക്കുകയും ഉണ്ടായി. സംഭവത്തിൽ ആരും ഡ്രൈവറെ കുറ്റപ്പെടുത്തിയിട്ടില്ല. വിജിലൻസ് ഓഫീസറുടെ അന്വേഷണ റിപ്പോർട്ട് മന്ത്രി ഗണേഷിന് കിട്ടി. എന്നാൽ, സിപിഎം നിലപാടിനെതിരെ നീങ്ങണ്ടെന്നാണ് നിലവിലെ തീരുമാനം. ബിഎംഎസും, കോൺഗ്രസ് അനുകൂല സംഘടനായ ടിഡിഎഫും ഡ്രൈവർക്കുവേണ്ടി രംഗത്തെത്തിയിട്ടുണ്ട്. താൻ എപ്പോഴും നീതിക്കു വേണ്ടി നിലകൊള്ളുമെന്നൊക്കെ വീമ്പിളക്കാറുള്ള മന്ത്രി ഗണേഷ് കുമാർ തന്റെ വകുപ്പിലെ ജീവനക്കാരന്റെ സംരക്ഷണത്തിനോ? യദു നൽകിയ പരാതിയിൽ പോലീസ് കേസ് എടുക്കാത്തതിനെ ചോദ്യം ചെയ്യാനോ ഇത് വരെ ചെറു വിരൽ അനക്കിയിട്ടില്ല.