പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാലദ്വീപ് മന്ത്രിമാർ പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്ത സംഭവത്തിൽ ഒരക്ഷരം മിണ്ടാതെ വായ മൂടി കെട്ടി ഇരിക്കുന്ന താരങ്ങൾക്കും സാംസ്കാരിക നായകന്മാർക്കും എതിരെ ആഞ്ഞടിച്ച് ബി ജെ പി അധ്യക്ഷൻ കെ സുരേന്ദ്രൻ.
ലക്ഷദ്വീപിലെ ടൂറിസം സാധ്യതകൾ മെച്ചപ്പെടുത്താൻ അവിടുത്തെ അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ചില പരിഷ്കാരങ്ങൾ കൊണ്ടുവന്നപ്പോൾ ഉറഞ്ഞുതുള്ളിയ താരങ്ങളും സാംസ്കാരിക നായകന്മാരും ഇപ്പോൾ എവിടെയെന്നാണ് സുരേന്ദ്രൻ ചോദിക്കുന്നത്. മാലിദ്വീപ് സർക്കാർ ലക്ഷദ്വീപിനും ഇന്ത്യയ്ക്കുമെതിരെ അധിക്ഷേപങ്ങളുമായി ഇറങ്ങിത്തിരിച്ചപ്പോൾ അവരാരും ഒരക്ഷരം മിണ്ടുന്നില്ല. ഇവർക്കെല്ലാം ചൈനയുടെ മാസപ്പടി കിട്ടുന്നില്ലെന്നാ ർക്കറിയാം എന്നാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ഉന്നയിച്ചിരിക്കുന്നത്.
കെ സുരേന്ദ്രന്റെ വാക്കുകൾ ഇങ്ങനെ. ‘ലക്ഷദ്വീപിലെ ടൂറിസം സാധ്യതകൾ മെച്ചപ്പെടുത്താൻ അവിടുത്തെ അഡ്‌മിനിസ്ട്രേറ്റർ ശ്രീ പ്രഫുൽ പട്ടേൽ ചില പരിഷ്കാരങ്ങൾ കൊണ്ടുവന്നപ്പോൾ ഉറഞ്ഞുതുള്ളിയ താരങ്ങളും സാംസ്കാരിക നായകന്മാരും മാലിദ്വീപ് സർക്കാർ ലക്ഷദ്വീപിനും ഇന്ത്യയ്ക്കുമെതിരെ അധിക്ഷേപങ്ങളു മായി ഇറങ്ങിത്തിരിച്ചപ്പോൾ ഒരക്ഷരം മിണ്ടുന്നില്ല. ഇവർക്കെല്ലാം ചൈനയുടെ മാസപ്പടി കിട്ടുന്നില്ലെന്നാർക്കറിയാം’
ഇതിനിടെ പ്രധാനമന്ത്രിക്കെതിരായ പരാമർശത്തിൽ പ്രതിഷേധം രാജ്യത്ത് വ്യാപകമാവുകയാണ്. ടൂർ ഏജൻസികൾ മാല ദ്വീപിലേക്കുള്ള യാത്രകൾ റദ്ദാക്കി. സിനിമാതാരങ്ങളും കായിക താരങ്ങളും പ്രതിഷേധവുമായി രംഗത്ത് വന്നു. മൂന്ന് മന്ത്രിമാർ സമൂഹമാദ്ധ്യമങ്ങളിൽ അപകീർത്തികരമായ പ്രസ്‌താവന പുറപ്പെടുവിച്ചതിന് പിന്നാലെ ,മാലദ്വീപിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ പ്രതിഷേധം അറിയിച്ചിരുന്നു. തുടർന്നാണ് മറിയം ഷിയുന, മാൽഷ ഷെരീഫ്, മഹ്സൂം മാജിദ് എന്നീ മന്ത്രിമാരെ മാലദ്വീപ് ഭരണകൂടം സസ്‌പെൻഡ് ചെയ്യുന്നത്. വിദേശ നേതാക്കൾക്കെതിരായ പരാമർശങ്ങൾ അംഗീകരിക്കാനാവില്ലെന്നും അത് തങ്ങളുടെ സർക്കാരിന്റെ ഔദ്യോഗിക നിലപാടല്ലെന്നും മാലദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീർ പറയുകയുണ് ഉണ്ടായി.
ഇന്ത്യ എക്കാലവും മാലദ്വീപിന്റെ നല്ല സുഹൃത്താണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സൗഹൃദത്തെ പ്രതികൂലമായി ബാധിക്കാൻ ഇത്തരം ക്രൂരമായ പരാമർശങ്ങൾ ഇടയാക്കരുതെന്നും മുൻ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ് പറഞ്ഞു. പ്രസ്‌താവന മാലദ്വീപുകാരുടെ നിലപാടായി കരുതരുതെന്നും, രാജ്യം ഇന്ത്യയുമായുള്ള സൗഹൃദം ആഗ്രഹിക്കുന്നുവെന്നും മുൻ ഡെപ്യൂട്ടി സ്പീക്കർ ഇവാ അബ്ദുള്ളയും പറയുകയുണ്ടായി.
പ്രധാനമന്ത്രിക്കെതിരായ പ്രസ്‌താവനയിൽ പ്രതിഷേധിച്ച് ഇന്ത്യക്കാർ ബുക്ക് ചെയ്‌ത യാത്രകൾ കൂട്ടത്തോടെ റദ്ദാക്കുകയാണ്. ഇത് ടൂറിസം മുഖ്യ വരുമാനമായ മാലദ്വീപിന് കനത്ത പ്രഹരമായി. ‘മാലദ്വീപിനെ ബഹിഷ്കരിക്കുക’ എന്ന ഹാഷ്‌ടാഗിൽ സമൂഹമാദ്ധ്യമങ്ങളിൽ വൻ പ്രചാരണമാണ് നടന്നു വരുന്നത്. ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അപകീർത്തികരമായ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ എല്ലാ മാലദ്വീപ് വിമാന ബുക്കിംഗും താത്കാലികമായി നിറുത്തിവച്ചതായി ഈസ് മൈ ട്രിപ്പ് സഹസ്ഥാപകനും സി.ഇ. ഒയുമായ നിശാന്ത് പിറ്റി അറിയിച്ചു. മുൻകൂട്ടി ബുക്കു ചെയ്‌തവർ മാലദ്വീപ് സന്ദർശനം റദ്ദു ചെയ്യുകയാണെന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് ടൂർ പ്രസിഡന്റ് രാജീവ് മെഹ്‌റ അറിയിച്ചു. രണ്ടു ദിവസമായി മാലദ്വീപിലെ ടൂറിസം സാദ്ധ്യതകളെക്കുറിച്ച് ഒരു അന്വേഷണവും എത്തുന്നില്ല .