പ്രധാനമന്ത്രിയുടെ ക്രിസ്തുമസില്‍ ക്രൈസ്തവ മത മേലധ്യക്ഷന്മാര് പങ്കെടുത്തതിനെതിരെ ആക്ഷേപിക്കുന്ന തരത്തിൽ മന്ത്രി സജി ചെറിയാന് നടത്തിയ പരാമശം സി പി എമ്മിന്റെ അഭിപ്രായമല്ലെന്നും പ്രസംഗത്തിനിടയിലെ പ്രയോഗം മാത്രമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. ‘സജി ചെറിയാന് പറഞ്ഞത് പാര്‍ട്ടിയുടെ അഭിപ്രായമല്ല, പ്രസംഗത്തിനിടയിലെ പ്രയോഗം മാത്രമാത്രമാണ്’ എംവി ഗോവിന്ദന് പറഞ്ഞു.
വിഷയത്തില്‍ കേരള കോണ്‍ഗ്രസ് എം മാത്രം അഭിപ്രായം പറയേണ്ട കാര്യമില്ല. പാര്‍ട്ടിക്ക് പറയാനുള്ളത് പാര്‍ട്ടി സെക്രട്ടറി പറയും. ഇടത് മുന്നണി അഭിപ്രായം പറയുമെന്നും എംവി ഗോവിന്ദന് അറിയിച്ചു. ബിജെപി വിരുന്നിന് ക്ഷണിച്ചപ്പോള്‍ ചില ബിഷപ്പുമാര്‍ക്ക് രോമാഞ്ചമുണ്ടായെന്നും മുന്തിരി വാറ്റിയതും കേക്ക് കഴിച്ചപ്പോള്‍ മണിപ്പുര്‍ വിഷയം മറന്നെന്നുമായിരുന്നു സജി ചെറിയാന്റെ വിവാദ പരാമര്‍ശം.
ആലപ്പുഴയിലെ പുന്നപ്ര നോര്‍ത്ത് സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസായ ആര് മുരളീധരന് നായര്‍ സ്മാരകമന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മന്ത്രി സജിയുടെ വിവാദ പരാമര്‍ശം ഉണ്ടായത്. സജി ചെറിയാന്റെ പരാമര്‍ശത്തിനെതിരെ മന്ത്രി റോഷി അഗസ്റ്റിനും രംഗത്തെത്ത് വന്നിരുന്നു. സജി ചെറിയാന്റെ പരാമര്‍ശം സര്‍ക്കാര്‍ നിലപാടല്ലെന്നാണ് റോഷി അഗസ്റ്റിന് പറഞ്ഞത്. ബിഷപ്പുമാര്‍ വിരുന്നില്‍ പങ്കെടുത്തതില്‍ അഭിപ്രായം പറയുന്നില്ലെന്നും റോഷി അഗസ്റ്റിന് പറഞ്ഞിരുന്നു.
അതേസമയം, മന്ത്രി സജി ചെറിയാൻ ബിഷപ്പുമാര്‍ക്കെതിരായി നടത്തിയ പരാമര്‍ശം പിന്‍വലിച്ച് വിശദീകരണം നല്‍കുന്നതുവരെ കെസിബിസി സര്‍ക്കാരുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ചിരി ക്കുകയാണ്. കേരള കത്തോലിക്കാ മെത്രാന് സമിതി അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സജി ചെറിയാന്റെ ആക്ഷേപകരമായ പരാമർശത്തെ ബിഷപ്പുമാരും ക്രൈസ്തവ സംഘടനകളും വളരെ ഗൗരവപരമായാണ് എടുത്തിരിക്കുന്നത്. ബിഷപ്പുമാര്‍ക്കെതിരായ മന്ത്രി സജി ചെറിയാന്റെ പ്രസ്താവന ഔചിത്യവും ആദരവും ഇല്ലാത്തതെന്ന് കെസിബിസി കുറ്റപ്പെടുത്തി.
ബിഷപ്പുമാര്‍ പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തതിനേക്കുറിച്ച് മന്ത്രി ബഹുമാനമില്ലാതെ സംസാരിച്ചത് ഉചിതമായില്ലെന്ന് ഏറ്റവും തീവ്രതയോടെ താന്‍ സര്‍ക്കാരിനെ അറിയിക്കുകയാണെന്ന് കേരള കത്തോലിക്കാ മെത്രാന് സമിതി അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞത്.