ന്യൂദൽഹി . ഹിന്ദിയുടെ ഹൃദയഭൂമിയായ മധ്യപ്രദേശിലെ ചരിത്ര വിജയത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യും. ദൽഹിയിലെ പാർട്ടി ആസ്ഥാനത്ത് വൈകുന്നേരം 6.30നാണ് പ്രധാനമന്ത്രി പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുക. ബിജെപി യുടെ ഔദ്യോഗിക ആഘോഷ പരിപാടികൾ വൈകുന്നേരം 5.00 മണിക്ക് ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്..
ബി ജെ പി രണ്ട് പതിറ്റാണ്ടായി ഭരിക്കുന്ന മധ്യപ്രദേശിലും ഭരണം തിരികെ പിടിച്ച രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലും ശ്രദ്ധേയമായ വിജയമാണ് ബിജെപി കൈകുമ്പിളിലാക്കിയി രിക്കുന്നത്. ഛത്തീസ്ഗഢിൽ അഭിപ്രായ സർവേകളെ പോലും മലർത്തിയടിച്ചാണ് ബി ജെ പി വിജയത്തിലേക്ക് നീങ്ങുന്നത്. തുടർഭരണം പ്രതീക്ഷിച്ച ഭൂപേഷ് ബാഗലിന് രമൺ സിങും സംഘത്തിനും കനത്ത തിരിച്ചടിയാണ് ബി ജെ പി സമ്മാനിച്ചിരിക്കുന്നത്.
മധ്യപ്രദേശിലെ വിജയത്തിലൂടെ കിട്ടിയ മധുരമാണ് ബിജെപിക്ക് ഇരട്ടിമധുരിക്കുന്നത്. പ്രചരണത്തിൽ ശക്തമായി നില കൊണ്ടിരുന്ന കോൺഗ്രസിനെ ജനവിധി വന്നപ്പോൾ ബഹുദൂരം തള്ളാൻ ശിവരാജ്സിങ് ചൗഹാനും സംസ്ഥാന ബി ജെ പിക്കും ആയെന്നതാണ് എടുത്ത് പറയേണ്ടത്. ഏറ്റവും ഒടുവിൽ കിട്ടിയ വിവരങ്ങൾ അനുസരിച്ച് മദ്ധ്യപ്രദേശിൽ 157 സീറ്റുകളിൽ ബിജെപി മുന്നിട്ട് നിൽക്കുകയാണ്.
71 സീറ്റുകളിലാണ് കോൺഗ്രസ് മുന്നേറ്റം. രാജസ്ഥാനിൽ 109 സീറ്റുകളിലാണ് ബിജെപി മുന്നിട്ട് നിൽക്കുന്നത്. 72 സീറ്റുകളിൽ കോൺഗ്രസ് മുന്നേറുന്നു. ഛത്തീസ്ഗഢിൽ ആവട്ടെ 48 സീറ്റുകളിൽ ബിജെപിയും 40 സീറ്റുകളിൽ കോൺഗ്രസും മുന്നിട്ടു നിൽക്കുന്നു. തെലങ്കാനയിൽ 65 സീറ്റുകളുമായി കോൺഗ്രസ് മുന്നിലെത്തിയപ്പോൾ 35 സീറ്റുകളിൽ ബി ആർ എസും 09 സീറ്റുകളിൽ ബിജെപിയും മുന്നിട്ട് നിൽക്കുകയാണ്.