കൊല്ലം . സി പി എം പാളയത്തിൽ തല മറന്ന് എണ്ണ തേയ്ച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ മാന്തി സംവിധായകൻ കമൽ. അടുത്ത ജന്മത്തിൽ ബ്രാഹ്മണനാകണമെന്നു പറഞ്ഞ സുരേഷ് ഗോപി അശ്ലീലമായി, ലജ്ജിപ്പിക്കുന്ന കലാകാരനായി മാറിയെന്നാണ് സംവിധായകൻ കമലിന്റെ കുറ്റപ്പെടുത്തൽ.
‘അദ്ദേഹത്തെ നയിക്കുന്ന ബോധം സവർണബോധമാണ്. സ്വന്തം മാതാവിനെയും പിതാവിനെയും കുടുംബത്തെയും തള്ളിപ്പറയു കയാണ് അദ്ദേഹം’ എന്ന് കമൽ പറയുകയുണ്ടായി. കൊല്ലത്ത് എൻജിഒ യൂണിയൻ സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്യുമ്പോൾ സഖാക്കളെ സുഖിപ്പിക്കാനും ഇക്കിളിപ്പെടുത്താ നുമായിരുന്നു കമലിന്റെ സുഖിപ്പീരു പരിപാടി.
‘എന്റെ സഹപ്രവർത്തകനായ, ഈ കൊല്ലത്തുകാരനായ, വലിയ നടൻ പറഞ്ഞതെന്താണ്? അടുത്ത ജന്മത്തിൽ എനിക്ക് ബ്രാഹ്മണനായി ജനിക്കണമെന്ന്. ഇന്ത്യയുടെ പേര് ഭാരത് എന്നാക്കണമെന്നു നിർദേശിച്ച ആ മനുഷ്യനേപ്പോലെ അശ്ലീലമായി ലജ്ജിപ്പിക്കുന്ന കലാകാരനായി എന്റെ സുഹൃത്ത് മാറിയതിൽ ലജ്ജയുണ്ട്. അദ്ദേഹത്തെ നയിക്കുന്നതു സവർണബോധമാണ്. സ്വന്തം മാതാവിനെയും പിതാവിനെയും കുടുംബത്തെയും തള്ളിപ്പറയുകയാണ് എന്നുപോലും മറന്നുകൊണ്ട്, അദ്ദേഹത്തിന്റെ അപരമതവിദ്വേഷമോ അപര ജാതിയോടുള്ള വിദ്വേഷമോ അത്രമാത്രമായിക്കഴിഞ്ഞു. അതാണ് സംഘപരിവാറിന്റെ പ്രശ്നമെന്നു പറയുന്നത്.’
‘അതിലേക്ക് ഇറങ്ങിക്കഴിഞ്ഞാൽ ഒരുപക്ഷേ, നടൻ ഭീമൻ രഘുവിനെപ്പോലെ അദ്ദേഹം കയ്യുംകെട്ടി എഴുന്നേറ്റു നിൽക്കും, ഭക്തി കാണിക്കും. പിണറായി വിജയന്റെ മുൻപിൽ ഭക്തി കാണിക്കുന്നതു ശരിയല്ല, അത് അശ്ലീലമാണെന്ന് ഭീമൻ രഘുവിനു മനസ്സിലായിട്ടില്ല. കാരണം അദ്ദേഹം ഏറെക്കാലം മറ്റേ പാളയത്തിലായിരുന്നു’ എന്നിങ്ങനെ ഒക്കെയാണ് സഖാക്കളുടെ വേദിയിൽ അവരെ സുഖിപ്പിച്ച് കൈയ്യടി വാങ്ങാൻ കമൽ തട്ടി വിട്ടത്.
വാൽകഷ്ണം: സിനിമയിലേക്ക് തിരഞ്ഞെടുക്കുന്ന നായികയുടെയും കാണാൻ മൊഞ്ചുള്ള മറ്റു നടിമാരുടേയുമൊക്കെ സ്വകാര്യ ഭാഗങ്ങളുടെ ആഴമളക്കാൻ ആഗ്രഹിക്കുന്ന ചില സംവിധായകരുണ്ട്. കാലം മാറി. പഴയപോലെ അതൊന്നും നടക്കില്ല. അവർക്കെല്ലാം ഇപ്പോൾ അധികാര കസേരകളോടാണ് കൊതി. മൂട്ടിൽ ഒരു ആല് കുരുത്താൽ അതും ഒരു തണലെന്ന് കരുതുന്നവർ.