Connect with us

Hi, what are you looking for?

Exclusive

ഇ പി കേസിൽ ഗോവിന്ദ പത്നിയുടെ അടപ്പു തെറിക്കുന്നു

ഇ പി ജയരാജനെതിരായ കേസിൽ വിജിലെൻസ് അന്വേഷണത്തിലേക്കു കാര്യങ്ങൾ നീങ്ങുമ്പോൾ കുടുങ്ങുന്നവരുടെ പേരുകളിൽ മുൻപന്തിയിൽ എം വി ഗോവിന്ദന്റെ ഭാര്യയുടേതാണ് . മുതിര്‍ന്ന സിപിഎം നേതാവും ഇടതു മുന്നണി കണ്‍വീനറുമായ ഇ.പി. ജയരാജന്റെ അനധികൃത റിസോര്‍ട്ട് നിര്‍മാണവും സ്വത്തു സമ്ബാദനവും വിജിലന്‍സ് അന്വേഷിച്ചാല്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയും കേസില്‍ കുടുങ്ങും എന്നുറപ്പായി . ശ്യാമള ചെയര്‍ പേഴ്സണായിരിക്കേയാണ് ആന്തൂര്‍ നഗരസഭ ഈ റിസോര്‍ട്ട് നിര്‍മാണത്തിന് വഴിവിട്ട് അനുമതി നല്കിയത്. ശ്യാമളയ്ക്കു പുറമേ പല നഗരസഭാ അംഗങ്ങളും മുതിര്‍ന്ന ഉദ്യോഗസ്ഥരുമെല്ലാം കുടുങ്ങും. ചട്ടങ്ങളും നിയമങ്ങളും മറി കടന്നാണ് റിസോര്‍ട്ട് നിര്‍മാണത്തിന് അനുമതി നല്കിയതെന്ന് നിര്‍മാണം ആരംഭിക്കുന്ന ഘട്ടത്തില്‍ത്തന്നെ പരാതി ഉയര്‍ന്നിരുന്നു. വിഷയത്തില്‍ ആന്തൂര്‍ നഗരസഭയുടെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യവും അന്ന് ഉയര്‍ന്നിരുന്നു. ക്രമവിരുദ്ധ നടപടികള്‍ റിസോര്‍ട്ട് നിര്‍മാണവുമായി ഉണ്ടായെന്നും അന്വേഷിക്കണമെന്നും ഇന്നലെ വിജിലന്‍സിന് നല്കിയ പരാതിയിലും ആവശ്യപ്പെട്ടിട്ടുണ്ട്. പാരിസ്ഥിതിക അനുമതി പോലുമില്ലാതെയാണ് ഏക്കര്‍ കണക്കിന് കുന്നിടിച്ച്‌ റിസോര്‍ട്ട് നിര്‍മാണം ആരംഭിച്ചതെന്നിരിക്കേ അന്വേഷണം വന്നാല്‍ ഇ.പി. ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിരയും മകന്‍ ജെയ്സണും അടക്കമുള്ള ഡയറക്ടര്‍മാര്‍ പ്രതിപ്പട്ടികയില്‍ വരും. 92 ലക്ഷം രൂപയുടെ മൂല്യമുള്ള ഓഹരികളാണ് ജയരാജന്റെ ഭാര്യക്കും മകനുമുള്ളത്. ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കും ഇവര്‍ക്കാണ്. ബാക്കി 9 ഡയറക്ടര്‍മാര്‍ക്കും നാമ മാത്രമായ ഓഹരികളേ ഉള്ളൂ.
പി. ജയരാജന്‍ ഇ.പി. ജയരാജനെതിരേ നല്കിയ പരാതി എന്നതിലുപരി ഇതു സംബന്ധിച്ച്‌ സമഗ്ര അന്വേഷണം നടത്തണമെന്ന് ബിജെപി അടക്കമുള്ള സംഘടനകള്‍ ആവശ്യമുന്നിയിച്ചിരുന്നു.ഒരുപാട് നിയമ പ്രശ്നങ്ങള്‍ വൈദികം എന്ന പേരില്‍ വെള്ളിക്കീലില്‍ നിര്‍മിച്ച അനധികൃത റിസോര്‍ട്ടുമായി നില നില്‍ക്കുന്നുണ്ട്. അനധികൃതമായി റിസോര്‍ട്ടിന് അനുമതി നേടിക്കൊടുക്കുന്നതില്‍ നഗരസഭാധ്യക്ഷയ്ക്കും സിപിഎം നേതൃത്വത്തിനുമുള്ള പങ്ക് അന്വേഷിക്കണമെന്ന ആവശ്യവും ശക്തമാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...