എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ മന്ത്രിസഭയിലേക്ക് സൂചന. രണ്ടാം പിണറായി ജയരാജനെ കൊണ്ടുവരിക വഴി ഇടഞ്ഞുനിൽക്കുന്ന ജയരാജനെ സമാധാനിപ്പിക്കുക എന്ന ഉദ്ദേശം കൂടി ഇതിന് പിന്നിലുണ്ട് എന്നാണ് അറിയാൻ ആകുന്നത്. സജീവരാഷ്ട്രീയം നിർത്തുന്നു എന്ന ജയരാജൻ പറഞ്ഞതിൽ പിന്നാലെ താൻ എൽഡിഎഫ് കൺവീനർ സ്ഥാനവും ഒഴിയുന്നു എന്ന് അഭിപ്രായങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ താൻ മോഹിച്ച സംസ്ഥാന സെക്രട്ടറി സ്ഥാനം കിട്ടാതിരുന്നതിന്റെ കൊതിക്കെർവാണ് സിപിഎമ്മിൽ നിന്നുള്ള ഈ അടർന്നു മാറ്റം എന്നാണ് സംസാരം. ഇതിനെല്ലാം തടയിട്ടു കൊണ്ടാണ് ഇപ്പോൾ പിണറായിയുടെ ഈ തന്ത്രപരമായ നീക്കം. എം പി ഗോവിന്ദൻ തളിപ്പറമ്പ് എംഎൽഎ സ്ഥാനം രാജിവച്ച് ഇ പി ജയരാജനെ അവിടെ നിർത്തി മത്സരിപ്പിച്ചു വിജയിപ്പിക്കാൻ ആണ് ഇപ്പോഴത്തെ തീരുമാനം. അങ്ങനെ വരുമ്പോൾ എം വി ഗോവിന്ദൻ പാർട്ടി സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതോടെ ഒഴിഞ്ഞുകിടക്കുന്ന മാന്ത്രികസേരയിലേക്ക് ഇ പി ജയരാജനെ പ്രതിഷ്ഠിക്കാനും കഴിയും. അതുതന്നെയാണ് പിണറായിയുടെ നീക്കവും. എന്തിനും ഏതിനും പിണറായിയുടെ കൂടെ നടക്കുന്ന ഇ പി ജയരാജൻ സ്വാഭാവികമായും പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരിക്ക് ശേഷം എത്തുമെന്ന് കരുതിയിരുന്നുവെങ്കിലും അവസരം വന്നപ്പോൾ ടിപി ജയരാജനെ എൻ വി ഗോവിന്ദനെ ആസ്ഥാനത്തേക്ക് കൊണ്ടു വരികയായിരുന്നു. അതിനു ശേഷം എകെജി സെന്ററിന്റെ പടി ചവിട്ടാൻ പോലും മടി കാണിച്ച മാറിനിൽക്കുന്ന ജയരാജനെയാണ് കാണാൻ കഴിഞ്ഞിട്ടുള്ളത്. തൻ സജീവരാഷ്ട്രീയ പ്രവർത്തനം നിർത്തുന്നു എന്നും കൺവീനർ സ്ഥാനം ഒഴിയുന്നു എന്നുള്ള തരത്തിൽ വാർത്തകൾ പുറത്തുവരികയും ചെയ്തതാണ്. എന്നാൽ കഴിഞ്ഞ ആഴ്ചത്തെ പിണറായി വിജയന്റെ കണ്ണൂർ സന്ദർശനം കാര്യങ്ങളെല്ലാം മാറ്റിമറിച്ചിരിക്കുകയാണ്. ഇ പി ജയരാജനെ വീണ്ടും എകെജി സെന്ററിലേക്ക് എത്തിക്കാനുള്ള വഴിയാണ് പിണറായി തെളിച്ചിരിക്കുന്നത്.രണ്ടാം പിണറായി സഭയിൽ അനുഭവസമ്പത്ത് ഇല്ലാത്ത മന്ത്രിമാരുടെ ഇടപെടലുകൾ പല കാര്യങ്ങളിലും തീരുമാനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായി ഇ പി പലകുറി സൂചിപ്പിച്ചിരുന്നു.
എന്നാൽ ഈ പി ജയരാജൻ മന്ത്രിസഭയിൽ എത്തിയാൽ സ്വാഭാവികമായും കെ കെ ശൈലജയെയും മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവരേണ്ടി വരും. കാരണം കെ കെ ശൈലജയെ പോലെ സ്വീകാര്യയായ ഒരാളെ മന്ത്രിസഭയിലേക്ക് കൊണ്ടുവരണമെന്ന ജനവികാര മാനിക്കാതിരിക്കാൻ കഴിയില്ല.
അങ്ങനെയാണെങ്കിൽ മന്ത്രിസഭയിലേക്ക് തിരികെ എത്തിയാൽ തീർച്ചയായും ശൈലജ ടീച്ചർക്ക് ആരോഗ്യവകുപ്പ് തന്നെയാവും ലഭിക്കുക. വീണ ജോർജിനെ സ്പീക്കർ ആക്കി ഷംസീറിനെ മന്ത്രിസഭയിൽ എത്തിച്ചു കോടിയേരിയുടെ അവസാന ആഗ്രഹം സാധ്യമാക്കുക എന്ന ഉദ്ദേശവും പിണറായിക്ക് ഇതിലൂടെ സാധ്യമാകും.