പി വി ശ്രീജൻ എംഎൽഎയെ പരിഹസിച്ച കിഴക്കമ്പലത്തെ 20 20 പാർട്ടി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് 2020 പരിഹാസം. ഖത്തർ ഗവൺമെന്റിന്റെ അറിയിപ്പ്, ക്ഷീണിതൻ എംഎൽഎ കളികാണാൻ വന്നിട്ടുണ്ട് എംഎൽഎ സ്റ്റേഡിയത്തിൽ നിന്ന് ഇറങ്ങിയതിനു ശേഷം മാത്രമേ മറ്റുള്ളവർ ഇറങ്ങാവൂ എന്ന് ഓർമ്മപ്പെടുത്തുന്നു. ആരെങ്കിലും ഇറങ്ങിയാൽ അവരുടെ പേരിൽ പീഡന കുറ്റം ചുമത്തുന്നതാണ് കുറിപ്പ് ഇങ്ങനെയാണ് പോകുന്നത്. ഇന്നലെ സാബു ജേക്കബ് ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ദീപക് എന്നിവർ ഉൾപ്പെടെ ആറുപേർക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ ശ്രീജന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. പുത്തൻകുരിശ് ഡിവൈഎസ്പി അജയ് നാഥ് ഇന്നലെ വൈകിട്ട് മൂന്നിന് കോലഞ്ചേരിയിലെ എംഎൽഎ ഓഫീസിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ഐക്കരനാട് കൃഷിഭവൻ സംഘടിപ്പിച്ച കർഷക ദിനാഘോഷത്തിൽ ഉദ്ഘാടന കത്തിയപ്പോൾ പരസ്യമായി അപമാനിച്ചെന്നാണ് ട്വന്റി20ക്കെതിരെ ശശ്രീനിജൻ പരാതി. അതേസമയം അപ്രതീക്ഷിതമായി കിട്ടിയ കുന്നത്തുനാട് സീറ്റ് കൈവിടാനുള്ള മടി കൊണ്ടാണ് ശ്രീ നിജൻ എംഎൽഎ തനിക്കെതിരെ നൽകിയ കള്ളക്കേസ് അടക്കമുള്ള വൃത്തികേടുകൾ എല്ലാം ചെയ്തു കൂട്ടുന്നതെന്ന് കിറ്റക്സ് എംഡി സാബു ജേക്കബ് പറഞ്ഞു. എൽഡിഎഫിനും അവരുടെ സഖാക്കന്മാർക്കും അവരെ സന്തോഷപ്പെടുത്തുന്നവരുമായ ഒരു വിഭാഗത്തിന് മാത്രം ജീവിക്കാൻ കഴിയുന്ന സംസ്ഥാനം ആയി കേരളം മാറിയിരിക്കുകയാണ്. കഴിഞ്ഞ 20 മാസമായി ശ്രീജൻ എന്റെ പുറകെയാണ് കുന്നത്തുനാട് 20 യുടെ ഉറപ്പായ സീറ്റായി കരുതുകയും അവിടെ ശ്രദ്ധ കുറവുണ്ടാവുകയും ചെയ്തതുകൊണ്ടാണ് ശ്രീനി ജൻ അവിടെ ജയിച്ചത്. ഞങ്ങൾക്ക് പറ്റിയ ചെറിയൊരു കയ്യബദ്ധം ആയിരുന്നു അവിടത്തെ അവരുടെ ജയം ജില്ലാ കമ്മിറ്റിയോ അവരുടെ പാർട്ടിയോ അവരുടെ ജയിക്കുമെന്ന് കരുതിയിട്ടില്ല. അങ്ങനെ കിട്ടിയ സീറ്റ് കൈവിടാനുള്ള മടി കൊണ്ടാണ് ഇത്തരം വൃത്തികേടുകൾ എല്ലാം ചെയ്യുന്നത്. അയാളുടെ വൃത്തികേട് കൊണ്ട് മാത്രമാണ് കേരളത്തിന് 3500 കോടിയുടെ നിക്ഷേപവും 40,000 തൊഴിൽ അവസരങ്ങൾ നഷ്ടമായിരുന്നു സാബു ജേക്കബ് വ്യക്തമാക്കി. അതിനിടെ പിവി ശ്രീനി ജാതീയമായി അധിക്ഷേപിച്ച കേസിൽ സാബു എം ജേക്കബ് ഉൾപ്പെടെയുള്ളവരുടെ അറസ്റ്റ് അനിവാര്യമല്ല എന്ന് ഹൈക്കോടതി. പോലീസ് ആവശ്യപ്പെട്ടാൽ പ്രതികൾ ചോദ്യം ചെയ്യലിന് ഹാജരാക്കണം നോട്ടീസ് നൽകി മാത്രമേ ഹാജരാകാൻ ആവശ്യപ്പെടാതെ എന്നും പ്രതികളോട് പോലീസ് ഹരാസ്മെന്റ് പാടില്ലെന്നും കോടതി ഉത്തരവിട്ടു. എഫ് ഐ ആർ റദ്ദാക്കാനുള്ള സാബു എം ജേക്കബിന്റെ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ശ്രീജൻ എംഎൽഎക്കും നോട്ടീസ് അയക്കും ഹർജി ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റി അന്വേഷണം തുടരാം എന്നും കോടതിയുടെ ഉത്തരവിൽ പറയുന്നുണ്ട് അതേസമയം കേസിൽ സാമൂഹികം ജേക്കബിനെ അറസ്റ്റ് ചെയ്യരുതെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിനെ ഹൈക്കോടതിയിൽ സർക്കാർ എതിർത്തു. അറസ്റ്റ് തടയരുതെന്ന് ഡിജിപി ഹൈക്കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യാൻ കാരണമുണ്ടോ എന്ന് സർക്കാരിനോട് കോടതി ചോദിച്ചു ഈ ഘട്ടത്തിൽ അക്കാര്യം പറയാൻ ആകില്ലെന്നായിരുന്നു സർക്കാരിന്റെ മറുപടി. അന്വേഷണ ഉദ്യോഗസ്ഥനാണ് അക്കാര്യം തീരുമാനിക്കേണ്ടത് എന്നും സർക്കാർ കോടതിയിൽ പറഞ്ഞു ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം നൽകാമെന്ന് അറിയിച്ച കോടതി എന്തിനാണ് അറസ്റ്റ് എന്നും ചോദിചു. ശ്രീനിക്കാളും ശത്രുതയുള്ള പിടി തോമസിനെയും ബെന്നി ബഹന്നാനിയും സാബു ബഹിഷ്കരിച്ചിട്ടില്ലെന്ന് സർക്കാർ പറഞ്ഞു പരാതി നൽകാൻ കാലതാമസം ഉണ്ടായത് എന്തുകൊണ്ടെന്നായിരുന്നു കോടതിയുടെ ചോദ്യം. സംഭവം നടന്ന മൂന്ന് മാസത്തിനുശേഷമാണ് കേസെടുത്തു നിന്നും കോടതി നിരീക്ഷിച്ചു എംഎൽഎയുടെ പരാതി ഗൗരവം ഉള്ളതെന്നും ബഹിഷ്കരണം ഒരുതരത്തിൽ അപമാനിക്കാൻ തന്നെ എന്നും സർക്കാർ കോടതിയിൽ വാദിച്ചു. എംഎൽഎയുടെ ഓരോ ചടങ്ങും ബഹിഷ്കരിക്കുകയാണെന്ന് സർക്കാരിന്റെ മറുപടിയിൽ അഭിഭാഷകർ കോടതി ബഹിഷ്കരിക്കാറില്ലേ എന്ന ജഡ്ജി തിരിച്ചു ചോദിച്ചു. അത് എങ്ങനെ അപമാനം ആകും എന്നും കോടതി ആരാഞ്ഞു ബഹിഷ്കരണം ഒരുതരത്തിൽ അപമാനിക്കൽ ആണെന്ന് സർക്കാർ ആവർത്തിച്ചു എന്നാൽ ബഹിഷ്കരണം പ്രതിഷേധ മാർഗമാണെന്ന് നിരീക്ഷിച്ച കോടതി ജേക്കബ് അടക്കമുള്ളവരുടെ അറസ്റ്റ് തടയുകയായിരുന്നു.
ക്ഷീണിജൻ എംഎൽഎ കളി കാണാൻ വന്നിട്ടുണ്ട്. ആരെങ്കിലും എഴുന്നേറ്റാൽ പീഡന കുറ്റം വിവാദം