Connect with us

Hi, what are you looking for?

Exclusive

വിമാന കമ്പനികൾക്കെതിരെ രൂക്ഷ വിമർശനവുമായി കെ സുധാകരൻ.ടിക്കറ്റ് നിരക്കിന്റെ പേരില്‍ പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്ബനികളെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി വ്യോമയാന മന്ത്രിക്ക് കത്ത് നല്‍കി.

ഗള്‍ഫ് നാടുകളിലെ ശൈത്യകാല അവധിയും ക്രിസ്മസും അവസരമാക്കി തീവെട്ടിക്കൊള്ളയാണ് വിമാനക്കമ്ബനികള്‍ നടത്തുന്നത്. ഗള്‍ഫില്‍ നിന്നും കേരളത്തിലേക്കും ഇവിടെ നിന്നും തിരിച്ചുമുള്ള ടിക്കറ്റ് നിരക്കിലും വലിയ തുകയാണ് ഈടാക്കുന്നത്.ഏവിയേഷന്‍ ഫ്യൂവലിന്റെ വില പൊതുമേഖല എണ്ണക്കമ്ബനികള്‍ കുറച്ചിട്ടും അതിന്റെ ഗുണം യാത്രക്കാര്‍ക്ക് നല്‍കാതെയാണ് വിമാനക്കമ്ബനികള്‍ ടിക്കറ്റ് നിരക്കിലൂടെ പകല്‍ക്കൊള്ള നടത്തുന്നത്.ഇത് കാരണം ഓരോ പ്രവാസിയുടെയും പോക്കറ്റ് ചോരുകയാണ്.വിദേശനാണ്യം നേടിത്തരുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന പ്രവാസി സമൂഹത്തോട് കാട്ടുന്ന കൊടിയ അനീതിയാണിത്. ജീവിക്കാനുള്ള മാര്‍ഗം തേടി ഉറ്റവരെയും നാടിനെയും ഉപേക്ഷിച്ച്‌ പ്രവാസ ജീവിതം തിരഞ്ഞെടുക്കാന്‍ വിധിക്കപ്പെട്ടവരുടെ നാളിതുവരെയുള്ള സമ്ബാദ്യം ഊറ്റിയെടുക്കുന്ന നടപടി അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്നും സുധാകരന്‍ പറഞ്ഞു.


രാജ്യാന്തര വിമാന യാത്രയുമായി ബന്ധപ്പെട്ട് 116 വിദേശരാജ്യങ്ങളുമായി ഒപ്പിട്ട ഉഭയകക്ഷി കരാര്‍ പ്രകാരം സര്‍വീസുകള്‍ വര്‍ധിക്കുമ്ബോള്‍ ഉയര്‍ന്ന വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വ്യോമയാന മന്ത്രി പാര്‍ലമെന്റില്‍ മുന്‍പ് വ്യക്തമാക്കിയത്. എന്നാലിത് കൊണ്ട് ഒരു പ്രയോജനവും ലഭിച്ചില്ലെന്നതിന് തെളിവാണ് ഉത്സവ, അവധിക്കാലത്ത് കമ്ബനികള്‍ ഈടാക്കുന്ന ഉയര്‍ന്ന നിരക്ക്.
ഉയര്‍ന്ന നിരക്ക് കാരണം സാധാരണക്കാരായ പ്രവാസികള്‍ നാട്ടിലേക്കുള്ള വരവ് ഒഴിവാക്കേണ്ട സ്ഥിതിയാണ്. ഉയര്‍ന്ന ടിക്കറ്റ് നിരക്കില്‍ നാട്ടിലെത്തുന്നവര്‍ക്ക് മടങ്ങിപ്പോകാനും സമാനമായ നിരക്ക് നല്‍കേണ്ടിവരും. നാട്ടിലെത്തുന്ന പ്രവാസികളില്‍ നല്ലൊരു ശതമാനവും ഗള്‍ഫ് നാടുകളില്‍ നിന്നാണ്. ജനുവരി ആദ്യവാരം ഗള്‍ഫ് നാടുകളിലെ അവധി അവസാനിക്കും.
അതിനാല്‍ ഡിസംബര്‍ അവസാനവാരം കേരളത്തില്‍ നിന്നും മടങ്ങുന്ന പ്രവാസികള്‍ ഉയര്‍ന്ന് ടിക്കറ്റ് നിരക്ക് നല്‍കേണ്ട ഗതികേടിലാണ്.
ശരാശരി 6000 നും 7000നും രൂപയ്ക്ക് ഒക്ടോബറില്‍ ദുബായില്‍ നിന്ന് കേരളത്തിലേക്ക് വരാനും അതേ തുകയ്ക്ക് മടങ്ങാനും ആകുമായിരുന്നു. എന്നാലിപ്പോള്‍ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള ഗള്‍ഫ് നാടുകളില്‍ നിന്നുള്ള ടിക്കറ്റ് നിരക്ക് 26000 നും 35000 നും ഇടയിലാണ്. ക്രിസ്മസിനോട് അടുക്കുമ്ബോള്‍ ഇത് 50000 രൂപയോളം ആകും. മടക്ക യാത്രയ്ക്ക് ആളൊന്നിന് 65000 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടിവരും. ചുരുക്കത്തില്‍ നാലംഗ കുടുംബം നാട്ടിലെത്തി മടങ്ങുമ്ബോള്‍ ടിക്കറ്റ് ഇനത്തില്‍ മാത്രം 5 ലക്ഷത്തിലധികം രൂപ ചെലവാക്കണം. യൂറോപ്യന്‍ രാജ്യങ്ങിലേക്കുള്ള നിരക്ക് ഒരാള്‍ക്ക് ഒരു ലക്ഷത്തിന് മുകളിലാണ്. നിരക്ക് കമ്ബനികള്‍ക്ക് നിശ്ചയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതിനാല്‍ ആഭ്യന്തര വിമാനടിക്കറ്റ് നിരക്കിലും വലിയ വര്‍ധനവാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...