ഇന്ത്യയും ചൈനയും തമ്മിലുള്ള സൈനിക സംഘര്‍ഷത്തെ തുടര്‍ന്ന് നിയന്ത്രണ രേഖയില്‍ അതീവ ജാഗ്രതയുമായി
ഇന്ത്യ ഗവൺമെന്റ്.
അരുണാചല്‍ പ്രദേശ് അടക്കമുള്ള ഭാഗങ്ങളിലെ അതിര്‍ത്തി പ്രദേശങ്ങളിലാണ് ജാഗ്രത വര്‍ധിപ്പിച്ചിരിക്കുന്നത്.
തവാങ് മേഖലയില്‍ സംഘര്‍ഷത്തിന് എത്തിയ ചൈനീസ് സൈന്യത്തിന്റെ കൈവശം ആയുധങ്ങള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട് ഉണ്ട്.ആണികള്‍ തറച്ച മരക്കഷ്ണവും ടേസര്‍ തോക്കുകളും കയ്യില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം.രാവിലെ 9 മണിക്കാണ് സംഘര്‍ഷം നടന്നതെന്നും സംഘര്‍ഷത്തിനിടെ കല്ലേറ് ഉണ്ടായതായും റിപ്പോര്‍ട്ട് ഉണ്ട്.15 ല്‍ കൂടുതല്‍ ചൈനീസ് പട്ടാളക്കാര്‍ക്ക് പരിക്കേറ്റതായാണ് സൂചന.
പരിക്കേറ്റ ഇന്ത്യന്‍ സൈനികര്‍ ഗുവാഹത്തിയില്‍ ചികിത്സയിലാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ചില സൈനികര്‍ക്ക് കൈകാലുകളില്‍ പരിക്കുകളുണ്ടെന്ന് സൂചനയുണ്ട്പ്രതിരോധമന്ത്രി കരസന മേധാവിയുമായി സംസാരിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ നേതൃത്വത്തില്‍ നിരീക്ഷണം കര്‍ശനമാക്കിയിട്ടുണ്ട്. .ചര്‍ച്ച ആശ്യപ്പെട്ട് കോണ്‍ഗ്രസ് നോട്ടീസ് നല്‍കി. സമ്മേളനത്തിന് മുന്നോടിയായി ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരും. പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തില്‍ പങ്കെടുത്തേക്കും