നയതന്ത്ര സ്വർണക്കടത്തു കേസിൽ രണ്ടാം പ്രതി സ്വപ്ന സുരേഷ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നല്‍കിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സരിത നായർ ..അതറിയാൻ നിങ്ങൾക്ക് എന്തവകാശം എന്തവകാശമെന്ന് തിരിച്ചൊരു ചോദ്യം എറിഞ്ഞിരിക്കുകയാണ് ഹൈക്കോടതി…കേസുമായി ബന്ധമില്ലാത്ത ആൾക്കെങ്ങനെ രഹസ്യമൊഴി ആവശ്യപ്പെടാനാകുമെന്നും…ഹൈക്കോടതി ചോദിച്ചു. രഹസ്യമൊഴിയുടെ പകർപ്പിനായി സരിത നൽകിയ…ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.
രഹസ്യമൊഴിയിൽ തന്നെക്കുറിച്ചു ചില പരാമർശങ്ങളുണ്ടെന്നു…ചൂണ്ടിക്കാട്ടി പകർപ്പിനായി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സരിത…നേരത്തെ സമീപിച്ചിരുന്നു. എന്നാൽ ഇതു തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ജൂൺ 6, 7 തീയതികളിൽ…മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങൾക്കും എതിരെ സ്വപ്ന നൽകിയ രഹസ്യമൊഴി…എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു കൈമാറിയിരുന്നു. കിട്ടിയതൊന്നും പോരാതെ വന്നാൽ എന്താ പറയുക …ആരോ രാസവസ്തു കൊടുത്തതിനെ തുടർന്ന് എല്ലാം തളർന്നുപോയി എന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ് സരിത നായർ എന്ന് …
ക്രൈം ബ്രാഞ്ച് അതിനു കേസ് എടുത്തു അന്വേഷണം ആരംഭിച്ചു കഴിയുകയും ചെയ്തു . പക്ഷെ ….. ആരാണ് ഈ രാസവസ്തു കൊടുത്തതെന്നും , എന്തിനാണ് കൊടുത്തതെന്നും സരിതയ്ക്ക് കൃത്യമായി അറിയാം . .പിന്നെന്തിനാണ് ഇവർ ഇതിനു അന്വേഷണം നടത്തുന്നതിന് മനസിലാകുന്നില്ല .. അതോ ഇനി ചീപ് പബ്ലിസിറ്റിക്ക് വേണ്ടിയാണോ ഇവർ ഇങ്ങനൊക്കെ കാട്ടിക്കൂട്ടുന്നത് ….അതിന്റെ കൃത്യമായ തെളിവ് കഴിഞ്ഞ ദിവസം സരിതയും ഇ പി ജയരാജനെയും സംസാരിക്കുന്ന ഓഡിയോ ക്ലിപ്പുകൾ ക്രൈം പുറത്തു വിടുകയും ചെയ്തിരുന്നു … അതിൽ കൃത്യമായി സരിത നായർ പറയുന്നുണ്ട് ,…. ആരാണ് ഇത് ചെയ്തതിനു …പിന്നെ എന്തിനാണ് ഇത്തരത്തിലുള്ള പ്രഹസനങ്ങൾ എന്നാണ് മനസിലാകാത്തത് . എന്നാൽ ഇത്രയും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടും വീണ്ടും സ്വപ്ന എന്താണ് പറഞ്ഞത് എന്നറിയാഞ്ഞിട്ടു സരിതയ്ക്ക് ഒരു സമാധാനോം കിട്ടുന്നില്ല . പന്തീരാണ്ടുകാലം കുഴലിലിട്ടാലും നായയുടെ വാല് വളഞ്ഞേ ഇരിക്കൂ എന്ന് പറഞ്ഞത് പോലെ ആയി കഥ .