തൃക്കാക്കര ഉപതെരഞ്ഞെുപ്പിന് മുന്നോടിയായി യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസിന് പിന്തുണയുമായി ടി.പി ചന്ദ്രശേഖരൻറെ ഭാര്യയും എം.എൽ.എയുമായ കെ.കെ രമ. ഉമയുടെ വാഹന പര്യടനത്തിലാണ് രമ കൂടെ ചേർന്ന് പിന്തുണയറിയിച്ചത്.
ഇടപ്പള്ളി ബൈപ്പാസ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച വെണ്ണല മണ്ഡലംതല വാഹന പര്യടനപ്രചരണ പരിപാടിയിൽ സ്ഥാനാർഥി ഉമക്കൊപ്പം കെ കെ രമയും പങ്കെടുത്തത് ജനാവലിക്ക് ആവേശമായി.
പ്രതിപക്ഷ നേതൃനിരയിലെ ഏക വനിതാ എം.എൽ.എ എന്നതിലുപരി സിപിഎമ്മിന്റെ വാടക കൊലയാളികളുടെ വെട്ടേറ്റു പിടഞ്ഞു മരിച്ച സഖാവ് ചന്ദ്രശേഖരന്റെ ഭാര്യ കൂടിയാണ് കെ കെ രമ . അതുകൊണ്ട് തന്നെ ഭരണപക്ഷത്തെ നിരന്തരം അലോസരപ്പെടുത്തുന്ന ശബ്ദം കൂടിയാണ് രമയുടേത്. ജീവിച്ചിരിക്കുമ്പോൾ പിണറായിയെ പോലും കിടുകിടാ വിറപ്പിച്ച പി ടി തോമസിന്റെ ഭാര്യയും ടി പി ചന്ദ്ര ശേഖരന്റെ ഭാര്യയും ഒന്നായി കൈകോർത്ത കാഴ്ച അതുകൊണ്ട് തന്നെ പിണറായി വിജയനു മേൽ പതിച്ച വെള്ളിടിയാവുകയാണ്.
കെകെ രമയുടെ പിന്തുണ തനിക്ക് എപ്പോഴുമുണ്ടായിട്ടുണ്ടെന്നും നേരത്തെ തന്നെ രമയുമായി പരിചയമുണ്ടെന്നും ഉമാ തോമസ് ക്രൈം ഓണ്ലൈനിലൂടെ നടത്തിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു .
ഉമാ തോമസിന്റെ വാക്കുകൾ ഇങ്ങനെ …
‘കെകെ രമയ്ക്ക് എനിക്ക് നേരത്തെ പരിചയമുണ്ട്. നിയമസഭയിൽ തനിക്ക് കൂട്ടായി ചെല്ലണമെന്ന് ഏറ്റവും ആദ്യം പറഞ്ഞത് കെകെ രമ തന്നെയാണ്. രമ മനസ്സു കൊണ്ട് എപ്പോഴും എന്റെ കൂടെയുണ്ടാവുമെന്ന് എനിക്കറിയാം. ഞങ്ങൾ തമ്മിൽ നേരത്തെ തന്നെ പരിചയക്കാരാണ്. പി ടിയുമായി വളരെ അടുപ്പമുള്ളവരാണ്,’ ഉമാ തോമസ് പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഉമ തോമസ് മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും നിയമസഭയിൽ തനിക്ക് ഒരു വനിതാ കൂട്ടാളിയുണ്ടാകുമെന്നും കെകെ രമ നേരത്തെ പറഞ്ഞിരുന്നു.
വീഡിയോ …
ആർ എം പി പിന്തുണ സ്വാഗതം ചെയ്ത ഉമാ തോമസിനൊപ്പം ചേർന്ന് നിന്ന് രമയും തന്റെ സന്തോഷം പങ്കു വെച്ചു.
കേരളത്തിലെ സർക്കാർ സ്ത്രീവിരുദ്ധ സർക്കാരാണ് എന്നും കേരളത്തിലെ സ്ത്രീകളുടെ ശബ്ദമാവാൻ എനിക്കൊപ്പം നാളെകളിൽ ഉമയുണ്ടാവുമെന്നും രമ പറഞ്ഞു. വാഹന പര്യടനത്തിനിടയിൽ മേൽത്തറ കോളനിയിലിറങ്ങി വോട്ടർമാരെ വിടുകളിൽ നേരിൽ കണ്ടാണ് ഇരുവരും വോട്ട് അഭ്യർഥിച്ചത്. പ്രദേശത്തെ അൻപതോളം വീടുകൾ ഇരുവരും സന്ദർശിച്ചു. പ്രചരണത്തിൻറെ ഭാഗമായി ഇന്ന് നടക്കുന്ന കുടുംബ സംഗമങ്ങളിലും രമ പങ്കെടുക്കുന്നുണ്ട്.
നഗര കേന്ദ്രീകൃത മണ്ഡലമായതു കൊണ്ട് തന്നെ പ്രചാരണ വേളയിൽ ആളുകളെ കാണാൻ ചിലപ്പോൾ ബുദ്ധിമുട്ട് വരും. വീടുകളിലെത്തിയാൽ ആളുകൾ ജോലിക്ക് പോയിട്ടുണ്ടാവും. പക്ഷെ പരമാവധി എല്ലാവരെയും നേരിട്ട് കണ്ട് വോട്ട് ചോദിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നോടൊപ്പം സ്ഥാനമാനങ്ങൾ ഉള്ളവർ മുതൽ എല്ലാ നേതാക്കളും ഒത്തൊരുമിച്ച് അടുക്കും ചിട്ടയോടു കൂടി നല്ല വൃത്തിയായ പ്രവർത്തനമാണ് നടത്തുന്നതെന്നും യുഡിഎഫ് സ്ഥാനാർത്ഥി പറഞ്ഞു.