നടി ആക്രമിക്കപ്പെട്ട കേസ് സർക്കാർ അട്ടിമറിച്ചു എന്ന് എംഎൽഎ കെ കെ രമ. ടി പി ചന്ദ്രശേഖരൻ വധകേസിലെ പ്രതികൾക്ക് വേണ്ടി വാദിച്ച രാമൻ പിള്ളയോടുള്ള കടപ്പാടാണ് കേസിന് പിന്നിലെ അട്ടിമറിക്ക് കാരണമെന്നും കെ കെ രമ ആരോപിച്ചു. നടിയെ ആക്രമിച്ച കേസിൽ ദിലീപിൻ്റെ അഭിഭാഷകനാണ് ബി രാമൻ പിള്ള. ഇതേ രാമൻ പിള്ള തന്നെയാണ് രമയുടെ ഭർത്താവും ആർഎസ്പി നേതാവുമായ ടിപി ചന്ദ്രശേഖരനെ വെട്ടിയരിഞ്ഞ് കൊന്ന പ്രതികൾക്ക് വേണ്ടി ഹാജരായത് . ചന്ദ്രശേഖരനെ കൊന്ന പ്രതികളെ പോലീസ് കസ്റ്റഡിയിൽ എടുത്തു എങ്കിലും അവരെക്കൊണ്ട് ഇത് ചെയ്യിച്ച സിപിഎമ്മിൻ്റെ വാഴുന്നോർ ഇന്നും സർവാധിപത്യത്തോടെ നിറഞ്ഞു നിൽക്കുകയാണ് . ഭാര്യയായ രമ പലപ്പോഴും വെട്ടിത്തുറന്ന് ഈ കാര്യം പറഞ്ഞിട്ടുമുണ്ട്.എന്നിട്ടും ഭാര്യ എന്ന നിലയിൽ അവർക്ക് നീതി ലഭിച്ചിട്ടില്ല ഇന്നും.
അങ്ങനെയുള്ള ചന്ദ്ര ശേഖരൻ വധക്കേസിൽ പ്രതികളെ രക്ഷിച്ചെടുക്കാൻ സർക്കാർ ലക്ഷങ്ങൾ മുടക്കി കൊണ്ട് വന്നതാണ് ബി രാമൻ പിള്ളയെ. അപ്പോൾ സ്വാഭാവികമായും രാമൻ പിള്ളയുടെ അഭിമാന പ്രശ്നമായി മാറിയ ദിലീപ് കേസിൽ സർക്കാർ രാമൻ പിള്ളയുടെ ഇങ്കിതങ്ങൾക്ക് വഴങ്ങുക സ്വാഭാവികം.
ഇതിനെതിരെയാണ് ഇപ്പൊൾ കെ കെ രമ രംഗത്ത് വന്നിരിക്കുന്നത്.
ടിപി കേസിലെ പ്രതികളെ സഹായിച്ചതിനുള്ള പ്രതുപകാരമാണ് സർക്കാർ ചെയ്യുന്നത് എന്നാണ് കെ കെ രമ ആരോപിക്കുന്നത്. അതിജീവിതയ്ക്ക് നീതി ലഭിക്കുന്ന സാഹചര്യം ഇപ്പോഴില്ല എന്നും ഇക്കാര്യത്തിൽ ആഭ്യന്തര വകുപ്പ് മറുപടി പറയണമെന്നും കെ കെ രമ ആഞ്ഞടിച്ചു.
രമയുടെ വാക്കുകൾ ഇങ്ങനെ….
പൂർണമായും ഈ കേസ് അട്ടിമറിക്കപ്പെട്ടു. കേസ് അട്ടിമറിച്ചതിൽ സംസ്ഥാന സർക്കാരിൻ്റെ പങ്ക് വളരെ വലുതാണ്.
നടി ആക്രമിക്കപ്പെട്ടതിൻ്റെ ദൃശ്യങ്ങൾ കോടതിയിൽ നിന്നും ചോർന്നു .ദിലീപിൻ്റെ അഭിഭാഷകനായ ബി രാമൻപിള്ളയെ സർക്കാർ സംരക്ഷിക്കുന്നു. ടി പി കേസിലെ പ്രത്യുപകാരമാണിത്.