പ്ലസ് വൺ വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരിയാക്കിയ ട്യൂഷൻ സെന്റർ ഉടമയും അധ്യാപകനുമായ യുവാവ് അറസ്റ്റിൽ . അതിയമ്പൂരിലെ (43) വയസുകാരനായ ബാബുരാജ് ആണ് അറസ്റ്റിലായത്. നഗരത്തിൽ പ്രവർത്തിക്കുന്ന ഇംപാക്ട് ട്യൂഷൻ സെന്റർ ഉടമയാണ് ബാബുരാജ് .
കഴിഞ്ഞ ദിവസം വൈകിട്ടാണ് പ്ലസ് വൺ വിദ്യാർത്ഥിയായ പതിനേഴുകാരനെ ഓഫീസ് റൂമിൽ വച്ച് ബാബുരാജ് പീഡനത്തിനിരയാക്കിയത്. തുടർന്ന് ഹോസ്ദുർഗ് പോലിസിന് കിട്ടിയ പരാതിയിൽ ബാബുരാജിനെ എസ് ഐ. ശ്രീജേഷ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. നാല് വർഷം മുമ്പ് സമാനമായ പീഡനം ഈ സ്ഥാപനത്തിൽ നടന്നിരുന്നു എന്ന് പരാതി ഉയർന്നിരുന്നു. എന്നാൽ അന്ന് കൊടിയരിയുടെ പ്രൈവറ്റ് സെക്രട്ടറി ആയ രാഘവന്റെ സ്വാദീനവും സി പി എം നേതൃത്വം ഇടപെട്ട് ഈ പോസ്കോ കേസ് ഒതുക്കി തീർക്കുകയായിരുന്നു. അന്ന് സിപിഎം ഇങ്ങനെ ഒതുക്കി തീർത്തതിന്റെ ഫലമാണ് ഇന്ന് വീണ്ടും ഒരു കുട്ടിക്ക് കൂടി ഇതേ ദുരനുഭവം ഉണ്ടായിരിക്കുന്നത്.
പീഡനവും ബലാത്സംഗവുമൊന്നും സിപിഎമ്മിന് പുത്തരിയായിരിക്കില്ല . എന്നാൽ അനുഭവിക്കുന്ന , ഇരയാക്കപ്പെടുന്ന കുഞ്ഞുങ്ങൾക്ക് ഇത് അവരുടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന ദുരനുഭവമാണ് . അത് മനസിലാക്കാതെ പീഡന തീവ്രത അളക്കുന്ന മെഷീനുമായി നടക്കുന്ന അമ്മായിമാറുള്ള സിപിഎമ്മുകാർ ഇത്തരം ബാബു രാജുമാരെയൊക്കെ സംരക്ഷിക്കുന്നത് കണ്ട് വളരുന്ന കുട്ടി നേതാക്കളും ഇതിനേക്കാൾ വലിയ താന്തോന്നികളായി മാറും .
പഠിക്കാനയക്കുന്ന കുഞ്ഞിനെ കൊത്തിപ്പറിക്കുന്ന കാമക്കഴുകന്മാരായ സഖാക്കളുള്ള നാടായി കേരളം അധപതിച്ചു കഴിഞ്ഞു. യദാർത്ഥത്തിൽ ഇവനെയൊക്കെ മാത്രമല്ല , ഇവരെ സംരക്ഷിക്കുന്ന പാർട്ടിയിലെ തല തൊട്ടപ്പന്മാരെക്കൂടി പിടിച്ചു അകത്തിടണം.
എന്തായാലും ഇവിടെ ബാബുരാജിന്റെ സംരക്ഷകൻ കോടിയേരി കുടുംബവുമായി ബന്ധമുള്ള ആളായത് കൊണ്ട് തന്നെ ഇത്തരം വിഷയങ്ങളിൽ അതീവ പാണ്ഡിത്യമുള്ള ആളായിരിക്കണം. കാരണം സാക്ഷാത് കോടിയേരിയും രണ്ടു പുന്നാര ആണ്മക്കളും അടക്കം മോശമല്ലല്ലോ ഇത്തരം പീഡന വിഷയങ്ങളിൽ . കവിയൂരിലെ പതിനഞ്ചു വയസുകാരിയായ അനഘ എന്ന ബ്രാഹ്മണ കുട്ടിയെ പിച്ചിച്ചീന്തിയ കേസിൽ ഇപ്പോഴും നിയമത്തിന്റെ കൈയിൽ നിന്നും രക്ഷപെട്ടു വിലസുന്ന അച്ഛൻ കോടിയേരിയെയും മകൻ കോടിയേരിയെയും അപേക്ഷിച്ച് നോക്കുമ്പോൾ ബാബു രാജിന്റെ പീഡനം ശ്രീമതി ടീച്ചറുടെ സ്കെയിലിൽ തീവ്രത കുറഞ്ഞതായിരിക്കുമല്ലോ . അപ്പോൾ സ്വാഭാവികമായും രക്ഷിച്ചെടുക്കാൻ ഉത്സാഹം കൂടുകയും ചെയ്യും.
എന്തായാലും ബാബു രാജിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. പീഡനം നടന്ന ട്യൂഷൻ സെന്ററിലേക്ക് എം എസ് എഫ് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി . ഇതിൽ പോലീസും പ്രവർത്തകരും തമ്മിൽ വലിയ തോതിൽ ഉന്തും തള്ളും ഉണ്ടായി. അറസ്റിലായിയെങ്കിലും ബാബു രാജിനെ രക്ഷിച്ചെടുക്കാൻ കോടിയേരി ബാലകൃഷ്ണന്റെ ഇടപെടൽ ഉണ്ടാവുമെന്നാണ് നാട്ടുകാരുടെ വാദം .