ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്ക് സൗദിപൗരന്മാർക്ക് വിലക്ക്.
കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി സൗദി അറേബ്യ.കഴിഞ്ഞ കുറച്ച ആഴ്ചകളിലായി വർധിച്ച വരുന്ന കോവിഡ് കേസുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴുള്ള യാത്രാവിലക്ക്. ഇന്ത്യ, ലെബനന്‍, സിറിയ, തുര്‍ക്കി, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, യെമന്‍, സൊമാലിയ, എത്യോപ്യ, കോംഗോ, ലിബിയ, ഇന്തോനേഷ്യ, വിയറ്റ്‌നാം, അര്‍മേനിയ, ബെലാറസ്, വെനസ്വേല എന്നീ രാജ്യങ്ങളിലേക്കാണ് സൗദി പൗരന്മാർക്ക് യാത്രവിലക്ക് ഉള്ളത്. സൗദി അറേബ്യന്‍ സര്‍ക്കാരിന്റെ ഡയറക്ടര്‍ ജനറല്‍ ഓഫ് പാസ്‌പോര്‍ട്‌സ് ശനിയാഴ്ചയാണ് ഇതിനോടാനുബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്.
ഇന്ത്യയിലോ ലിസ്റ്റില്‍ പെട്ട മറ്റ് രാജ്യങ്ങളിലോ ഉള്ള പൗരന്മാര്‍ക്ക് സൗദിയിലേക്ക് യാത്ര ചെയ്യുന്നതിനോ രാജ്യത്ത് പ്രവേശിക്കുന്നതിനോ വിലക്കേര്‍പ്പെടുതായി പ്രസ്താവനയില്‍ പറഞ്ഞിട്ടില്ല.ഇന്ത്യയിലും കൊവിഡ് കേസുകളില്‍ കഴിഞ്ഞ ദിവസങ്ങളിലായി നേരിയ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാജ്യത്ത് 2226 പുതിയ കേസുകളും 65 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
വിവിധ രാജ്യങ്ങളിൽ കുരങ്ങുപനി റിപ്പോർട്ട് ചെയ്യുന്നതും ആശങ്ക വർധിപ്പിക്കുന്നുണ്ട്.സൗദിയില്‍ ഇതുവരെ മങ്കി പോക്‌സ് കേസുകളൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കുരങ്ങുപനിയെ കുറിച്ച് പൗരന്മാര്‍ക്ക് ആശങ്ക വേണ്ടെന്നും രാജ്യത്ത് ഇതുവരെ കുരങ്ങുപനി സ്ഥിരീകരിച്ചിട്ടില്ലെന്നും പറയുന്നത് സൗദി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിലാണ്. കുരങ്ങുപനി ആദ്യമായായി റിപ്പോർട്ട് ചെയ്തത് ആഫ്രിക്കയിലാണ്. തുടർന്ന് ബെൽജിയം, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, നെതർലാൻഡ്‌സ്, പോർച്ചുഗൽ, സ്പെയിൻ, സ്വീഡൻ, യുകെ, യുഎസ്, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും ആശങ്ക പടർത്തുകയാണ്.