ഹിന്ദി സംസാരിക്കാൻ താൽപര്യമില്ലാത്തവർക്ക് ഇന്ത്യ വിട്ടുപോകാമെന്ന് ഉത്തർപ്രദേശ് മന്ത്രി നടത്തി സഞ്ജയ് നിഷാദ്. ഹിന്ദിയെ സ്നേഹിക്കാത്തവർ വിദേശികളാണ്. ഹിന്ദി സംസാരിക്കാൻ താൽപര്യമില്ലാത്തവർക്ക് ഇന്ത്യ വിട്ടുപോകാമെന്നാണ് ഇദ്ദേഹം പറഞ്ഞത്. ‘ ഇന്ത്യയിൽ ജീവിക്കാൻ ആഗ്രഹം ഉള്ളവർ ഹിന്ദിയെ സ്നേഹിക്കണം. അല്ലാവർ വിദേശികളോ വിദേശ ശക്തികളോട് ബന്ധമുള്ളവരോ ആണ്.
എല്ലാ പ്രാദേശിക ഭാഷകളെയും ഞങ്ങൾ ബഹുമാനിക്കുന്നു. പക്ഷേ ഈ രാജ്യം ഒന്നാണ്. നമ്മുടെ ഭരണഘടന പറയുന്നത് ഇന്ത്യ ‘ഹിന്ദുസ്ഥാൻ’ ആണെന്നാണ്. ഹിന്ദി സംസാരിക്കുന്നവരുടെ നാട് എന്നാണ് അതിന്റെ അർഥം. ഹിന്ദുസ്ഥാൻ ഹിന്ദി സംസാരിക്കാത്തവർക്കുള്ള സ്ഥലമല്ല. അവർ രാജ്യം വിട്ട് മറ്റെവിടെയെങ്കിലും പോയി താമസിക്കണം,’ മന്ത്രി പറഞ്ഞത്. ഇദ്ദേഹത്തിന്റെ വിവാദ പരാമർശത്തിനെതിരെ നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്. ഹിന്ദി ദേശീയ ഭാഷയാണോ എന്ന കാര്യത്തിൽ ബോളിവുഡ് താരം അജയ് ദേവ്ഗണും നടൻ കിച്ച സുദീപും തമ്മിൽ തർക്കം നടന്നിരുന്നു. ഹിന്ദി നമ്മുടെ രാഷ്ട്രഭാഷയല്ല, എന്നായിരുന്നു അജയ് ദേവ്ഗണിന്റെ പ്രസ്താവനയെ തള്ളിക്കൊണ്ടു കർണാടക പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ രംഗത്തുവന്നിരുന്നു. ”ഹിന്ദി ഒരിക്കലും നമ്മുടെ രാഷ്ട്ര ഭാഷയായിരുന്നില്ല, ഇനി ആകുകയുമില്ല.
നമ്മുടെ രാജ്യത്തിന്റെ ഭാഷാ വൈവിധ്യത്തെ ബഹുമാനിക്കുക എന്നത് രാജ്യത്തെ ഓരോ പൗരന്റെയും കടമയാണ്.ഓരോ ഭാഷക്കും അതിന്റേതായ ചരിത്രമുണ്ട്. ഒരു കന്നഡക്കാരനായതിൽ ഞാൻ അഭിമാനിക്കുന്നു,” സിദ്ദരാമയ്യ ട്വീറ്റ് ചെയ്തു. നേരത്തെ, കെ.ജി.എഫ് സിനിമയുടെ വിജയത്തെക്കുറിച്ച് സംസാരിക്കവെ ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ലെന്ന് ഒരു പരിപാടിയിൽ വെച്ച് കന്നഡ നടൻ കിച്ച സുദീപ് അഭിപ്രായപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് ഹിന്ദി ദേശീയ ഭാഷയല്ലെങ്കിൽ പിന്നെ നിങ്ങൾ എന്തിനാണ് സിനിമകൾ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യുന്നതെന്ന് അജയ് ദേവ്ഗൺ ട്വീറ്റിലൂടെ ചോദിച്ചത്.