രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വ്യോമ ഗതാഗത മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. എയര്‍ ഇന്ത്യയുടെയും പൊതുമേഖലയുടെയും സ്വകാര്യവല്‍ക്കരണത്തെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുന്ന സിപിഎം എന്ന പാര്‍ട്ടി, കൈക്കൊള്ളുന്ന നിലപാടുകളിൽ ഉറച്ചു നിൽക്കാനുള്ള മാന്യത കൂടി കാണിക്കണമെന്ന് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
മെട്രോ ഇതര നഗരങ്ങളിലെ വിമാനത്താവളങ്ങളില്‍ വിദേശ ചരക്കു വിമാനക്കമ്ബനികളുടെ സേവനം നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്തതിനാണ് സഭയില്‍ വച്ച് തന്നെ ബ്രിട്ടാസിനെ ജ്യോതിരാദിത്യ സിന്ധ്യ കടന്നാക്രമിച്ചത്.
സിന്ധ്യയുടെ വാക്കുകൾ ഇങ്ങനെ ….
‘സിപിഎം എയര്‍ ഇന്ത്യയുടെയും പൊതുമേഖലയുടെയും സ്വകാര്യവല്‍ക്കരണത്തെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുന്ന പാര്‍ട്ടിയാണ്. കോവിഡ് കാലത്ത് ചരക്ക് വിമാനസര്‍വ്വീസുകള്‍ പാപ്പരാകുമെന്ന ഒരു ഭീഷണി നിലനിര്‍ന്നിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ വിദേശ ചരക്കുവിമാനങ്ങളെ മെട്രോ ഇതര വിമാനത്താവളങ്ങളില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനമാണ് ഇന്ത്യന്‍ ചരക്ക് വിമാനസര്‍വ്വീസിന് പുത്തനുണര്‍വ്വ് നേടിക്കൊടുത്തത്. ഇപ്പോള്‍ ആഭ്യന്തര ചരക്ക് വിമാനങ്ങളുടെ എണ്ണം 8ല്‍ നിന്ന് 28 ആയി ഉയര്‍ന്നു. 2019 മെയ് മുതല്‍ 2021 മെയ് വരെ കാര്‍ഗോ ഇടപാടുകളില്‍ ഇന്ത്യയുടെ പങ്ക് വെറും 1.8 ശതമാനം മാത്രമായിരുന്നു. ഇത് ഇപ്പോള്‍ 19 ശതമാനമായി ഉയര്‍ന്നു. ഇതിലൂടെ ചരക്ക് വിമാനസര്‍വ്വീസിന്‍റെ മേഖലയില്‍ ഇന്ത്യ ‘ആത്മ നിര്‍ഭര്‍ ഭാരത്’ കൈവരിച്ചു. ഇക്കാര്യത്തില്‍ ബ്രിട്ടാസും ബ്രിട്ടാസിന്‍റെ പാര്‍ട്ടിയായ സിപിഎമ്മും കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കണമെന്നും ‘ആത്മ നിര്‍ഭര്‍ ഭാരത്’ എന്ന ഭാരതത്തിന്റെ ലക്ഷ്യത്തെ സഹായിക്കണം’ എന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
ആദ്യം നിങ്ങളുടെ പാർട്ടി എവിടെയെങ്കിലും ഒരിടത്ത് ഉറച്ചു നിൽക്കട്ടെ എന്ന് സിന്ധ്യ പരിഹസിച്ചു . ‘സര്‍ക്കാരിന്‍റെ വ്യോമയാന നയത്തില്‍ വ്യ്ക്തമായ ഒരു നിലപാടില്‍ ഉറച്ചു നിൽക്കാതെ തരം പോലെ അങ്ങോട്ടുമിങ്ങോട്ടും ആടുന്ന , വാക്കിനു വിലയില്ലാത്ത പാർട്ടിയായി സിപിഎം മാറരുത്. വിദേശ കാരിയറുകള്‍ കാര്‍ഗോ കൊണ്ടുവരണമെന്നാണ് താങ്കള്‍ ആഗ്രഹിക്കുന്നതെങ്കില്‍, വ്യോമയാനമേഖലയിലും താങ്കളുടെ സംസ്ഥാനത്തെ സാമ്ബത്തിക പ്രശ്‌നങ്ങളിലും വേറെ നിലപാടെടുക്കരുത് എന്നും സിന്ധ്യ പറഞ്ഞു . ബ്രിട്ടാസിന്‍റെ പാര്‍ട്ടി പൊതുവേ സ്വകാര്യവല്‍ക്കരണത്തിന് എതിരെ നിലപാടെടുക്കുന്ന പാര്‍ട്ടിയാണ് എന്നാണ് താൻ കേട്ടിട്ടുള്ളത് . പിന്നെ സാമ്ബത്തിക വിഷയവും വ്യോമയാനവും വരുമ്ബോള്‍ വേറെ നിലപാടെടുക്കുന്നത് എന്തുകൊണ്ടാണെന്നും , ഈ സ്വഭാവ വൈകൃതം ഇനിയും തുടർുരുതെന്നും ‘, സിന്ധ്യ ബ്രിട്ടാസിനെ താക്കീത് ചെയ്തു.
എന്തായാലും കൈരളിയുടെ തലപ്പത്തിരുന്നു സിപിഎം രാഷ്ട്രീയത്തിൽ ചരട് വലിച്ചും പിണറായി സഖാവിന്റെ സ്തുതി പാടിയും മൂക്കില്ലാ രാജ്യത്തെ മുറിമൂക്ക രാജാവ് ചമഞ്ഞത് പോലെ എളുപ്പമല്ല രാജ്യ സഭയിൽ ആണ്കുട്ടികളോട് മുട്ടുന്നതെന്ന് ബ്രിട്ടാസ് ഇപ്പോൾ മനസിലാക്കി തുടങ്ങിയിട്ടുണ്ട്. എന്തായാലും ബ്രിട്ടാസ് വെറും പൊറ്റസായി മാറുന്ന രാജ്യ സഭാ യോഹഗങ്ങളാണ് കുറച്ചു ദിവസങ്ങളായി മാധ്യമങ്ങളിൽ കാണുന്ന രസകരമായ കാഴ്ചകളിലൊന്ന് .