Connect with us

Hi, what are you looking for?

Exclusive

മാസ്‌ക് നിര്‍ബന്ധമല്ല എന്ന് സര്‍ക്കാരുകള്‍ പറയും; അതിന്റെയര്‍ത്ഥം ഇനി ആരും മാസ്‌ക് ധരിക്കരുത് എന്നല്ല; മാസ്‌കിന് വിടയോ? ഡോ.എസ്.എസ്.ലാല്‍ എഴുതുന്നു

കഴിഞ്ഞ എഥാനും വര്ഷങ്ങളായി നമ്മുടെ ഇടയിലേക്ക് വിളിക്കാതെ കടന്നു വന്ന അതിഥിയാണ് മാസ്ക് . നമ്മുടെ ലോകം തന്നെ മാറ്റി മറിക്കാൻ വന്ന ഒരു മഹാ മാരിയെ ചെറുക്കാൻ നമ്മൾ മുഖ കവചങ്ങൾ അണിഞ്ഞ് സ്വയം അപരിചിതരത്വത്തിലേക്ക് നടന്നു നീങ്ങി. പരസ്പരമുള്ള ചിരികളും തമായശകളുമെല്ലാം ഒരു മാസ്കിനുള്ളിൽ ഒളിപ്പിച്ചിരുന്നതോടെ കണ്ണുകളിലൂയോടെ ആ അചിരികളുടെ ആത്മാർഥതയും പൊള്ളത്തരങ്ങളും കാണാനും വേർതിരിച്ചറിയാനും നമ്മൾ പ്രാപ്തരായി . എന്തായാലും മാസ്ക് നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറി . എന്നാൽ ഇത്രയേറെ പരിചയിച്ച ശ്രമിച്ചിട്ടും മാസ്കിനുള്ളിലെ വീർപ്പു മുട്ടലുകൾ വെറുതെ പഴിച്ചും പരിഭവിച്ചും നമ്മൾ പറഞ്ഞു കൊണ്ടേയിരുന്നു . അവസാനം പോലീസിന്റെ പെറ്റി ഭയന്ന് മാത്രം മാസ്ക് വെയ്ക്കാൻ നിര്ബന്ധിതയാറാവേണ്ടി വന്ന നമ്മൾ മാസ്കിനെ വെറുത്തതിനും തളിപ്പറഞ്ഞതിനും കൈയും കണക്കുമുണ്ടാവില്ല . എന്തായാലും നീണ്ട നാളുകളിലെ മാസ്ക് ഉപയോഗത്തിന് വിരാമമിട്ടുകൊണ്ട് ഇപ്പോൾ മാസ്ക് നിർബന്ധമല്ല എന്ന ഉത്തരവിറക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ . ഇനി മുതൽ മാസ്ക് വെച്ചില്ലെങ്കിലും കേസ് എടുക്കാൻ പൊലീസിന് അനുവാദമില്ല. എന്നാൽ ഇതോടെ മാസ്ക് ഊറി കാറ്റിൽ പരത്തി സ്വാതന്ത്രം ആഘോഷമാക്കുന്ന യുവതെയോട് ചില കാര്യങ്ങൾ ഓര്മപ്പെടുത്തിക്കൊണ്ട് കുറിപ്പ് പങ്കു വെയ്ക്കുകയാണ് ഡോ. എസ് എസ് ലാൽ . മാസ്‌കില്ലെങ്കിൽ കേസ് ഇല്ല എന്ന് കരുതി മാസ്ക് പൂർണമായും ഉപേക്ഷിക്കണോവേണ്ടയോ എന്ന് നമുക്ക്ക് പുനർവിച്ചിന്തനം നടത്ത സഹായകമാകുന്ന ഒരു കുറിപ്പ് .

പൂർണ രൂപം ഇങ്ങനെ ….
തിരുവനന്തപുരം നഗരത്തില്‍ ആദ്യ വര്‍ഷങ്ങളില്‍ ഞാന്‍ പഠിച്ച ഒരു സര്‍ക്കാര്‍ സ്‌കൂള്‍ ഉണ്ട്.
നഗരത്തിലും ദാരിദ്ര്യം വളരെ സാധാരണമായിരുന്ന അക്കാലത്ത് എന്റെ സ്‌കൂളില്‍ പ്രധാനമായും പാവപ്പെട്ട വീട്ടിലെ കുട്ടികളായിരുന്നു. ആ വര്‍ഷം സ്വാതന്ത്യദിന പരേഡിന്റെ ഭാഗമായി സ്റ്റേഡിയത്തില്‍ നഗരത്തിലെ കുട്ടികളുടെ ചില കായിക പ്രകടനങ്ങള്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
എന്റെ സ്‌കൂളില്‍ നിന്ന് ഞാനുള്‍പ്പെടെ അന്‍പതോളം കുട്ടികള്‍. പരേഡിന് മുമ്ബ് നിരവധി ആഴ്ചകള്‍ പരിശീലനം. പരിശീലനത്തില്‍ പങ്കെടുക്കുന്ന എല്ലാവരും വെള്ള കാന്‍വാസ് ഷൂസ് വാങ്ങണമെന്ന് ഞങ്ങളെ പരിശീലിപ്പിച്ച പി.ടി അദ്ധ്യാപകന്‍ രാധാകൃഷ്ണന്‍ സര്‍ പറഞ്ഞു. ഞങ്ങള്‍ ഏതാണ്ട് രണ്ടോ മൂന്നോ പേര്‍ മാത്രമാണ് അതുവരെ ജീവിതത്തില്‍ എപ്പോഴെങ്കിലും ഷൂസ് ധരിച്ചിട്ടുള്ളത്.

പിറ്റേ ദിവസം മുതല്‍ ഷൂസിടാതെ വന്നവരെ അദ്ധ്യാപകന്‍ വഴക്ക് പറയുകയും ഗ്രൗണ്ടിന് പുറത്ത് നിര്‍ത്തുകയും ഒക്കെ ചെയ്തു. ഒരു വിദ്വാന്‍ ആരുടെയോ കറുത്ത ഷൂസ് സംഘടിപ്പിച്ച്‌ അതില്‍ വെള്ള പെയിന്റടിച്ച്‌ വന്നത് രാധാകൃഷ്ണന്‍ സര്‍ കയ്യോടെ പൊക്കി. അത്യാവശ്യം ക്രൂരനായിരുന്ന അദ്ദേഹം കൂട്ടത്തില്‍ തടിയനായ ആ കുട്ടിയെ അടിക്കാന്‍ കയ്യോങ്ങി. സ്‌കൂളിലെ ‘എസ്‌ഐ’ രാധാകൃഷ്ണന്‍ സര്‍ ആയിരുന്നു. ആരെയും അടിക്കും. എന്നാല്‍ ഇത്തവണ കയ്യോങ്ങിയത് തര്‍ക്കങ്ങള്‍ക്ക് വഴിയൊരുക്കിയെങ്കിലും ക്രമേണ കുട്ടികളെല്ലാം ഷൂ വാങ്ങി. പരിശീലനവും നന്നായി നടന്നു.

സ്വാതന്ത്ര്യദിനം കഴിഞ്ഞു. പരേഡും കഴിഞ്ഞു. അതിന് ശേഷം ഷൂസിടാത്തതിന് ആരെയും രാധാകൃഷ്ണന്‍ സാര്‍ ചീത്ത പറഞ്ഞില്ല. അതുകൊണ്ട് ഇനിയാരും ഷൂസിടരുത് എന്ന നിയമവും സ്‌കൂളില്‍ വന്നില്ല. പരേഡ് കഴിഞ്ഞതുകൊണ്ട് ജീവിതത്തില്‍ ഇനി ഷൂസിടില്ല എന്ന് ഞങ്ങളാരും വാശിപിടിച്ചതുമില്ല. ആ പരേഡ് കാരണം ഷൂസ് പരിചയിച്ച ഞങ്ങള്‍ പലരും ഷൂസിടുന്നത് തുടര്‍ന്നു. ചിലര്‍ ഇപ്പോഴും തുടരുന്നു.

ആദ്യമായി ജപ്പാനില്‍ പോയത് 2005-ല്‍ ആണ്. അന്ന് ബാങ്കോക്കില്‍ നിന്നും ടോക്കിയോയിലേയ്ക്കുള്ള വിമാനത്തില്‍ ഒരുപാട് പേര്‍ മാസ്‌ക് ധരിച്ചിരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. പ്രത്യേകിച്ചും വൃദ്ധര്‍. പിന്നീട് ടോക്കിയോയിലെ തെരുവുകളില്‍ മാസ്‌കിട്ട് നടക്കുന്ന ഒരുപാട് പേരെ കണ്ടു. ഫ്‌ളൂ പോലുള്ള പകര്‍ച്ചവ്യാധികള്‍ ഉള്ളവര്‍ അവിടെയൊക്കെ മാസ്‌ക് ധരിക്കുന്നത് പതിവായിരുന്നു. മറ്റുള്ളവരില്‍ നിന്ന് രോഗം കിട്ടാതിരിക്കാനും മാസ്‌ക് ധരിക്കും. വത്യസ്ത കാരണങ്ങളാല്‍ രോഗപ്രതിരോധശക്തി കുറവുള്ളവര്‍ കഴിവതും മാസ്‌ക് ധരിക്കും. വിയറ്റ്‌നാമുള്‍പ്പെടെ മറ്റുചില ഏഷ്യന്‍ രാജ്യങ്ങളിലും പിന്നീട് ഇത് കണ്ടിട്ടുണ്ട്.

പറഞ്ഞുവന്നത്, കോവിഡ് വ്യാപനം കാര്യമായി കുറഞ്ഞതിനാല്‍ ഇനി മാസ്‌ക് നിര്‍ബന്ധമല്ല എന്ന് സര്‍ക്കാരുകള്‍ പറയും. അതിന്റെയര്‍ത്ഥം ഇനി ആരും മാസ്‌ക് ധരിക്കരുത് എന്നല്ല. മാസ്‌ക് വാങ്ങാന്‍ പണമില്ലാത്തവരെ ഉള്‍പ്പെടെ അനാവശ്യമായി ശിക്ഷിക്കാതിരിക്കാന്‍ വേണ്ടിക്കൂടിയാണത്. അല്ലാതെ മാസ്‌കിന് ആജീവനാന്ത വിലക്കല്ല.

നമ്മുടെ നാട്ടിലാണ് ലോകത്തെ ക്ഷയരോഗികളില്‍ നാലിലൊന്നും. വായുവിലൂടെയാണ് ക്ഷയരോഗം പകരുന്നത്. ക്ഷയരോഗമുള്ളവര്‍ ചുമയ്ക്കുകയോ തുമ്മുകയോ സംസാരിക്കുകയോ ഒക്കെ ചെയ്യുമ്ബോള്‍ ശ്വാസകോശത്തില്‍ നിന്നും പുറത്ത് ചാടുന്ന ബാക്ടീരിയ മറ്റുള്ളവര്‍ക്ക് അണുബാധയുണ്ടാക്കാം. രോഗമുള്ളവര്‍ മാസ്‌ക് ധരിച്ചാല്‍ ഫ്‌ളൂ മുതല്‍ ക്ഷയരോഗം വരെ സമൂഹത്തില്‍ പടരുന്നത് തടയാന്‍ കഴിയും. എന്നാല്‍ കോവിഡ് വരുന്നതുവരെ നാട്ടിലെ സ്ഥിതി എളുപ്പമായിരുന്നില്ല. നാണക്കേട് കാരണം നമ്മള്‍ രോഗം വന്നാലും മാസ്‌ക് ധരിക്കില്ല. മറുവശത്ത് മാസ്‌ക്കിട്ടവനെ പൊലീസ് ഓടിച്ചിട്ട് പിടിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

കോവിഡ് കാരണം നമ്മുടെ വൃത്തിശീലങ്ങളില്‍ ഒരുപാട് നല്ല മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അതില്‍ പലതും തുടരുന്നത് നല്ലതാണ്. കോവിഡ് പോയാലും. കൈകള്‍ കഴുകുന്നതും തുമ്മുമ്ബോഴും ചുമയ്ക്കുമ്ബോഴും തൂവാലയോ മറ്റോ കൊണ്ട് മൂക്കും വായയും മറയ്ക്കുന്നതും ഒക്കെ നല്ല ശീലങ്ങളാണ്. വ്യാപകമായി ഈ ശീലം വന്നതുകൊകൊണ്ടു കൂടിയാണ് പലയിടത്തും കോവിഡ് കാലത്ത് ഫ്‌ളൂ രോഗത്തിന് കാര്യമായ കുറവുണ്ടായത്.

മാസ്‌ക് ധരിക്കാത്തവരെ ഇനി പൊലീസ് പിടിക്കില്ല എന്ന് പറഞ്ഞാല്‍ അതിന്റെയര്‍ത്ഥം മാസ്‌ക് ധരിക്കുന്നവരെ പൊലീസ് പിടിക്കുമെന്നല്ല. ശ്വാസത്തിലൂടെയും വായുവിലൂടെയും പകരുന്ന രോഗമുള്ളവരും പ്രതിരോധക്കുറവ് മൂലം അത്തരം രോഗങ്ങള്‍ കിട്ടാന്‍ സാധ്യതയുള്ളവരും ആള്‍ക്കൂട്ടത്തിലും പൊതുസ്ഥലങ്ങളിലും തുടര്‍ന്നും മാസ്‌ക് ധരിക്കുന്നത് നല്ലതാണ്. മാസ്‌ക് ധരിച്ചതുകൊണ്ട് അപകടമൊന്നും സംഭവിക്കില്ല. പൊലീസും പിടിക്കില്ല. ഉറപ്പ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...