കേന്ദ്ര സർക്കാർ നയങ്ങൾ കെഎസ്ആർ ടി സി യെ തകർക്കുന്നതാണെന്ന് മന്ത്രി ആന്റണി രാജു നിയമസഭയിൽൽ .
തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ഈ വിഷയത്തിൽ അവതരിപ്പിച്ച അടിയന്തിര പ്രമേയത്തിനുള്ള മറുപടി ആയിട്ടാണ് മന്ത്രിയുടെ പരാമർശം. എന്നാൽ മന്ത്രി പറഞ്ഞു നിർത്തിയതിനു പിന്നാലെ തിരുവഞ്ചൂർ ഈ വിഷയത്തിൽ സഭയിൽ നർമം കൊണ്ട് ശക്തമായി തിരിച്ചടിച്ചു.
ആനന്ദ ലുബ്ധിക്കിനിയെന്തുവേണ്ടൂ എന്ന മട്ടിലാണ് മന്ത്രി പറഞ്ഞവസാനിപ്പിച്ചതെന്ന വാചകത്തോടെയായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ തന്റെ പ്രതികരണം ആരംഭിച്ചത്. മ്ബന്ത്രി പറഞ്ഞത് പോലെ കെ എസ് ആർ ടി സി ഇത്രയും ഭംഗിയായി നടക്കുന്ന ഒന്നാണെങ്കിൽ പിന്നെ എന്തിനാണ് ഇപ്പോൾ ഇങ്ങനെ ഒരു പുതിയ കമ്പനി ഉണ്ടാക്കുന്നത് എന്ന് തിരുവഞ്ചൂർ ചോദ്യമുന്നയിച്ചു .
ബഹുമാനപ്പെട്ട മന്ത്രി സഭയിൽ വെച്ച തന്നെ പറഞ്ഞ് ബോധ്യപ്പെടുത്താ ശ്രമിച്ച ന്യായങ്ങൾ സിഐടിയു പ്രവർത്തകരോട് പറഞ്ഞ് കേൾപ്പിക്കാനോ അനുസരിപ്പിക്കാനോ പറ്റുമോ എന്നും, തിരുവഞ്ചൂർ ചോദിച്ചു.
യദാർത്ഥത്തിൽ സിൽവർ ലൈനിന്റെ ഫിനാൻഷ്യൽ ട്രാക്ക് ക്ലിയർ ആക്കുന്നതിനു വേണ്ടിയാണ് കെഎസ്ആർടിസി ഉൾപ്പെടെയുള്ള പൊതു ഗതാഗത സ്ഥാപനങ്ങളെ തഴയുന്നതെന്നും തിരുവഞ്ചൂർ ആരോപിച്ചു.
യു ഡി എഫ് സർക്കാരിനേറ്റ കാലത്ത് 44,000 ആട്ടിയിരുന്ന തൊഴിലാളികൾ 27,000 ആയി. തൊഴിലാളികളെ പിരിച്ചുവിട്ട് സ്വിഫ്റ്റിലൂടെ പിൻവാതിൽ നിയമനം നടത്തുകയാണ്. ആറു കോടി ഉണ്ടായിരുന്ന പ്രതിദിന വരുമാനം നാലു കോടിയായി. സ്വിഫ്റ്റ് കമ്പനി കെഎസ്ആർടിസിയെ ഉന്മൂലനം ചെയ്യാനാണ്. അതിന്റെ നടപടികൾ നിർത്തി വയ്ക്കണം. എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നർമത്തിൽ പൊതിഞ്ഞ് അതിരുവഞ്ചൂരിന്റെ വിമർശന ശരങ്ങൾക്കു മുന്നിൽ സഭഒന്നാകെ പൊട്ടിച്ചിരിക്കുകയായിരുന്നു .
പുരാണത്തിലെ അശ്വത്ഥാമാവിനെ കെ റെയിൽ എന്ന അശ്വത്ഥാമാവ് വരുമെന്ന പ്രതീക്ഷയിൽ ഈ പാവപ്പെട്ട ആനവണ്ടിയെ കുത്തികൊല്ലരുതേ എന്ന് അപേക്ഷിക്കുന്നു എന്ന വാക്കുകളോടെയാ തിരുവഞ്ചൂരിന്റെ പ്രസംഗം അവസാനിച്ചത് .