കെ. റെയില്‍ സ്ഥാപിക്കാനുള്ള നടപടിയുടെ മുന്നോടിയായി നാട്ടുന്ന സര്‍വെ കല്ല് സ്ഥാപിക്കുന്ന ഭൂമിയില്‍ പ്രവേശിച്ച സിപിഎം നേതാക്കളെ സ്ഥലം ഉടമകള്‍ ഇറക്കിവിട്ടു. സിപിഎമ്മിന്റെ സ്വപ്ന പദ്ധതി അഥവാ കേരളത്തെ നരകമാക്കാനുള്ള ഈ ഗൂഢപദ്ധതിയുടെ മാസ്റ്റർ ബ്രയിനും ഏക ഗുണ ഭോക്താക്കളും സിപിഎം കാർ മാത്രമാണ് എന്നത് കൊണ്ട് തന്നെ കെ റെയിൽ വിഷയത്തിൽ സിപിഎമ്മുകാരുടെ അനാവശ്യ അധികാരം കാട്ടൽഇപ്പോൾ പതിവ് കാഴ്ചയാണ്. കെ റെയിൽ സർവേ കല്ലിടലുമായി ബന്ധപ്പെട്ട് ഇപ്പോൾ സർക്കാരിനെതിരെ ജനരോഷം ശക്തമാണ് . ജനങ്ങൾ പ്രായ ലിംഗ ഭേദമന്യേ തങ്ങളുടെ വീടും സ്വപ്നങ്ങളും കവരാൻ വരുന്ന കെ റെയിൽ പദ്ധതിക്കെതിരെ തുറന്ന പോരാട്ടത്തിനിറങ്ങിയിരിക്കുകയാണ് . അതിന്റെ ഏറ്റവും നല്ല ഉദാഹരണമായിരുന്നു ഇന്നലെ ആലുവയിൽ എഴുപതികാരിയായ ആമിനത്താത്ത നടത്തിയ പ്രതിഷേധം.
എന്നാൽ കേരളം ഇല്ലാതായാലും കെ റെയിൽ നടപ്പിലാക്കിയേ തീരൂ എന്ന വാശിയിൽ നടക്കുന്നവർക്ക് നേരെ ജനങ്ങൾ ഒറ്റക്കെട്ടായി തിരിഞ്ഞിരിക്കുന്നു കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.
പരപ്പനങ്ങാടി ചിറുംഗലത്താണ് ഇന്ന് രാവിലെയാണ് സര്‍വെയുടെ ഭാഗമായി കല്ല് സ്ഥാപിച്ചത്.
കെ.റെയില്‍ വിരുദ്ധ സമര സമിതി നേതാവും സിപിഎം അനുഭാവിയുമായിരുന്ന അബൂബക്കര്‍ ചെങ്ങാടിന്റെ ഭൂമിയില്‍ കെ റെയിൽ സര്‍വെ നടപടി തുടരുന്ന സമയം സിപിഎം നേതാവും മുന്‍സിപ്പല്‍ കൗണ്‍സിലറുമായ ടി കാര്‍ത്തികേയന്‍, ജയപ്രകാശന്‍ എന്നിവരടങ്ങുന്ന സംഘം ഉദ്യോഗസ്ഥരുടെ അകമ്ബടിയോടെ അങ്ങോട്ടേക്ക് എത്തുക കൂടി ചെയ്തതോടെ ജനങ്ങൾ രോഷാകുലരാവുകയായിരുന്നു . സിപിഎം നേതാക്കന്മാരുടെ ദാർഷ്ട്യത്തോടെയുള്ള സമീപനവും കാടാണ് കയറ്റവും ദുസ്സഹമായതോടെ കെ റെയിൽ വിരുദ്ധ സമര സമിതി അംഗങ്ങൾ പ്രകോപിതരാകുകയായിരുന്നു.
ഭൂമിയില്‍ പ്രവേശിച്ച നേതാക്കളോട് എന്തിനാണ് തന്റെ ഭൂമിയില്‍ വന്നതെന്ന് അബൂബക്കർ ചോദിച്ചു . അബൂബക്കറിന്റെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ നേതാക്കൾക്ക് കഴിഞ്ഞില്ല . ഇതോടെ സമരക്കാർ സിപിഎം നേതാക്കളെ സർവേ നടക്കുന്ന ഭൂമിയിൽ നിന്നും ഓടിക്കുകയായിരുന്നു. പോലിസിന്റെ പണി സിപിഎം എടുക്കേണ്ടന്നും അതിന് ഉദ്യോഗസ്ഥരുണ്ടന്നും പറഞ്ഞാണ് സമരസമിതി ചെയര്‍മാന്‍ നേതാക്കളെ ഇറക്കിവിട്ടത്.
പലയിടങ്ങളിലും സമരത്തെ തണുപ്പിക്കാനുള്ള പല അടവുകളും സിപിഎം പുലര്‍ത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി പലപ്പോഴും ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് സിപിഎം നേതാക്കള്‍ പല സമരഭൂമിയിലും എത്തുന്നത്. എന്നാൽ ഇത് സമരക്കാരെ കൂടുതൽ പ്രകോപിതരാക്കുകയാണ് ചെയ്യുന്നത് . എന്നാൽ കെ റെയിൽ സിപിഎമ്മിന്റെ അഭിമാന പ്രശ്നമായി ഏറ്റെടുത്തിരിക്കുന്ന പിണറായിവിജയൻ നിയന്ത്രിക്കുന്ന പോലീസ് സേന സമരക്കാരെ നേരിടാൻ സർവ സന്നാഹങ്ങളുമൊരുക്കി തയ്യാറായിരിക്കുകയാണ്. സർവേ നടപടികൾ നടക്കുന്ന ഇടങ്ങളിലെല്ലാം സമരക്കാരെ നേരിടാന്‍ വന്‍ പോലിസ് സംഘമാണ് നിലയുറപ്പിച്ചിട്ടുള്ളത്.