ദിലീപ് വിഷയം കൊടുമ്പിരി കൊണ്ടിരിക്കുമ്പോൾ ഇപ്പോൾ പ്രതികരണവുമായി എത്തുകയാണ് സംവിധായകൻ പ്രകാശ് ബാരെ. റിപ്പോർട്ടർ ടിവിയിൽ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം എല്ലാം തന്നെ വെളിപ്പെടുത്തിയത്. ദിലീപ് എന്ന നടൻറെ ഏറ്റവും വലിയ സമ്പത്ത് അദ്ദേഹത്തിൻറെ ഇമേജ് ആണ്. എന്നാൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് ഒരു യുദ്ധമാണ് എന്ന തരത്തിലാണ് കാര്യങ്ങൾ പോയിക്കൊണ്ടിരിക്കുന്നത്. ദിലീപിനെ എതിർക്കുന്നവരും ദിലീപിനെ അനുകൂലിക്കുന്നവരും തമ്മിലുള്ള ഒരു യുദ്ധം എന്ന നിലയിൽ. ഇതിനിടയിൽ നമ്മൾ എല്ലാവരും മറന്നു പോകുന്നത് ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച് ആണ് എന്നും സംവിധായകൻ പ്രകാശ് ബാരെ പറയുന്നു. മാത്രമല്ല ഈ പ്രശ്നത്തിനുള്ള പോം വഴിയും അദ്ദേഹം തന്നെ പറയുന്നുണ്ട്. അഹ്ങനെ ചെയ്താൽ ദിലീപിന് കേസിൽ നിന്നും രക്ഷപ്പെടാനും ഇപ്പോൾ ഇല്ലാതായിരിക്കുന്ന ഇമേജ് തിരിച്ച് കിട്ടാനും സഹായിക്കുമെന്നും സംവിധായകൻ ചർച്ചയിൽ വെളിപ്പെടുത്തുന്നുണ്ട്.
നടി ആക്രമിക്കപ്പെട്ട സമയത്ത് ദിലീപ് അമ്മ മീറ്റിംഗിൽ സംസാരിക്കുന്ന വീഡിയോ ഇപ്പോഴും സോഷ്യൽ മീഡിയയിൽ അവൈലബിൾ ആണ്. അതിൽ ദിലീപ് പറയുന്നത് വലിയ ഒരു തെറ്റാണ് സംഭവിച്ചിരിക്കുന്നത് എന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും ആണ്. അത് മാത്രമല്ല പോലീസിനെ പ്രശംസിച്ചു കൊണ്ടും ദിലീപ് സംസാരിക്കുന്നുണ്ട്. എന്നാൽ ദിലീപ് യഥാർത്ഥത്തിൽ നിരപരാധിയാണ് എങ്കിൽ ആ പെൺകുട്ടിയെ കണ്ടു സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ എന്നാണ് സംവിധായകന്റെ അഭിപ്രായം. എന്നാൽ യഥാർത്ഥത്തിൽ ദിലീപ് എന്താണ് ചെയ്യുന്നത്? ആ പെൺകുട്ടിക്ക് നീതി ലഭിക്കാതിരിക്കാൻ വേണ്ടിയാണ് ദിലീപ് ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ജുഡീഷ്യറിയോടും സിസ്റ്റത്തിനോടും ഒരു യുദ്ധം പ്രഖ്യാപിച്ചത് പോലെയാണ് ഇപ്പോൾ ദിലീപ് പെരുമാറുന്നത്. ആ രീതിയിലാണ് കാര്യങ്ങൾ നീങ്ങികൊണ്ടിരിക്കുന്നതും.
ദിലീപ് സ്വന്തം സഹപ്രവർത്തകരെ പോലും കൂച്ചുവിലങ്ങ് ഇട്ടിരിക്കുകയാണ്. കേസിൽ ഇത്രയധികം മൊഴിമാറ്റം സംഭവിച്ചിരിക്കുന്നതും ഇതുകൊണ്ട് തന്നെയാണ്. താരസംഘടനയായ അമ്മ അനങ്ങാൻ പറ്റാത്ത രീതിയിലാണ്. ആദ്യഘട്ടിൽ അഭിനന്ദിച്ച പോലീസിനെ ഇപ്പോൾ വിശ്വാസം ഇല്ല എന്ന നിലപാടാണ് ദിലീപ് എടുക്കുന്നത്. സാക്ഷികളെ വിശ്വസിക്കാൻ പറ്റില്ല എന്ന നിലപാടാണ് എടുക്കുന്നത്. സാക്ഷികൾക്ക് പണം നൽകി അവരെക്കൊണ്ട് മൊഴിമാറ്റി പറയുന്നു. സാക്ഷികളെ സ്വാധീനിക്കാൻ എത്തരത്തിലാണ് ദിലീപ് ശ്രമിക്കുന്നത് എന്ന് എനിക്ക് വ്യക്തിപരമായി അറിയാമെന്നും സംവിധായകൻ വെളിപ്പെടുത്തുന്നുണ്ട്.
അതേസമയം ദിലീപിൻറെ ഫോൺ പരിശോധിച്ചാൽ പലതരത്തിലുള്ള തെളിവുകളും ലഭിക്കും എന്നാണ് സംവിധായകൻ പറയുന്ന മറ്റൊരു കാര്യം. ദിലീപ് ഏഴ് ഫോണുകളിൽ ആറെണ്ണം മാത്രമാണ് കോടതിയിൽ ഹാജരാക്കിയത്. ഒരെണ്ണം നൽകാൻ സാധിക്കില്ല എന്ന നിലപാട് ആണ് കോടതിയിൽ ദിലീപ് എടുത്തത്. എന്തായാലും ഈ കേസ് ഓരോ ദിവസം കഴിയുംതോറും കൂടുതൽ വഷളായി കൊണ്ടിരിക്കുകയാണ്. ഈ കേസ് നീണ്ടുപോകും തോറും ഇരയ്ക്ക് നീതി കിട്ടാനുള്ള സാധ്യതയും മങ്ങി കൊണ്ടിരിക്കുകയാണ് എന്നും സംവിധായകൻ പ്രകാശ് ബാരേ പറയുന്നു.