Connect with us

Hi, what are you looking for?

Exclusive

കോവിഡ് പ്രോട്ടോകോള്‍ സി.പി.എം സമ്മേളനങ്ങള്‍ക്ക് ബാധകമല്ലേ..?

കോവിഡ് നിയന്ത്രണങ്ങളോട് ജനം സഹകരിക്കുന്നുണ്ടെന്നും എന്നാൽ കേരളം ഭരിക്കുന്ന സിപിഎമ്മാണ് സഹകരിക്കാതിരിക്കുന്നതെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാം. കോവിഡ് മാനദണ്ഡങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നവര്‍ തന്നെ അത് ലംഘിക്കുന്നു എന്നും സലാം വിമർശിച്ചു. സാധാരണക്കാര്‍ക്കും സിപിഎമ്മിനും രണ്ടു നിയമമെന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സമ്മേളനങ്ങള്‍ മാറ്റാതെ സർക്കാർ പിടിവാശി കാണിക്കുന്നത് എന്തുകൊണ്ടാണെന്ന് സലാം ചോദിച്ചു. കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ ഇറക്കിയ ഉത്തരവ് പോലും സിപിഎം സമ്മര്‍ദം ചെലുത്തി പിന്‍വലിപ്പിച്ചു എന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങള്‍ക്ക് ഒരു നിയമവും സിപിഎമ്മുകാര്‍ക്ക് മറ്റൊരു നിയമവുമാണ് കേരളത്തില്‍. സില്‍വര്‍ ലൈന്‍ വിശദീകരണ യോഗങ്ങള്‍ ഇപ്പോള്‍ നടത്തുന്നത് ശരിയല്ല എന്നും പി എം എ സലാം പറയുകയുണ്ടായി.
ആദ്യം ജനങ്ങളുടെ ജീവന്‍ രക്ഷിക്കണം, പിന്നീടാവാം കെ റെയില്‍ എന്നു സലാം സർക്കാരിനോട് ആവശ്യപ്പെട്ടു. സിപിഎം സമ്മേളനങ്ങള്‍ തല്‍ക്കാലത്തേക്ക് മാറ്റിവയ്ക്കാന്‍ തയാറാവണമെന്നും സലാം ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിനെ സിപിഎം നേതാക്കള്‍ നിയന്ത്രിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മലപ്പുറത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

അതേസമയം കോവിഡ് രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പാർട്ടിക്ക് വേണ്ടി നിയന്ത്രണങ്ങളിൽ അട്ടിമറി നടത്തിയ പിണറായി സർക്കാരിന്റെ ജനവിരുദ്ധ നടപടിയ്‌ക്കെതിരെ ഒട്ടനവധി ആളുകൾ രംഗത്ത് വന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വലിയ രീതിയിൽ സർക്കാരിന്റെ ഈ നടപടിയെ കുറ്റപ്പെടുത്തി കൊണ്ട് രംഗത്തെത്തി. കോവിഡ് നിയന്ത്രണങ്ങളിലെ ഭേദഗതി സി.പി.എമ്മിനെ സഹായിക്കാനാണ് എന്നു വി ഡി സതീശൻ ആരോപിച്ചു. പാർട്ടി ജില്ലാ സമ്മേളനങ്ങൾക്കായി സർക്കാർ കോവിഡ് നിയന്ത്രണങ്ങൾ അട്ടിമറിച്ചു. കാസർകോഡ് ഇന്നലത്തെ ടി.പി.ആർ 36, തൃശൂരിൽ 34. കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട ഈ ജില്ലകളിൽ സി.പി.എം സമ്മേളനങ്ങൾ നടത്താൻ വേണ്ടി കോവിഡ് നിയന്ത്രണങ്ങൾ അട്ടിമറിച്ചത് അപഹാസ്യമാണ്. എ.കെ.ജി സെന്ററിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ചാണ് ഇപ്പോൾ മാനദണ്ഡങ്ങൾ തീരുമാനിക്കുന്നത്. ആരോഗ്യമന്ത്രിയെ മൂലയ്ക്കിരുത്തി മറ്റ് ചിലരാണ് തീരുമാനങ്ങൾ എടുക്കുന്നത്. ആരോഗ്യവകുപ്പ് നിശ്ചലമാണ്. നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കാസർകോട് കളക്ടർ ഇന്നലെ നൽകിയ ഉത്തരവ് സി.പി.എം ഇടപെട്ട് പിൻവലിപ്പിച്ചു. സി.പി.എമ്മിന് ഒരു നീതി പൊതുജനത്തിന് മറ്റൊരു നീതി. കോവിഡ് ബാധ കൂടാനുള്ള പ്രധാന കാരണം സി.പി.എം സമ്മേളനങ്ങളാണ് എന്നും വി ഡി സതീശൻ പറഞ്ഞു. അതിനോടൊപ്പം സി.പി.എം എന്ന പാർട്ടിയും അവരുടെ നേതാക്കളും മരണത്തിന്റെ വ്യാപാരികളാണ് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...