സംസ്ഥാനത്ത് കോവിഡ് മഹാമാരി മൂര്ധന്യാവസ്ഥയിലെത്തി നിൽക്കുമ്പോഴും സി പി എമ്മുകാര്ക്ക് വലുത് അവരുടെ ജില്ലാ സമ്മേളനം തന്നെയാണ് .സംസ്ഥാനം ജില്ലാ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങളിലേക്ക് നീങ്ങുമ്പോൾ കാസർക്കോട്ടും തൃശ്ശൂരിലും സിപിഎം സമ്മേളനങ്ങൾ ഇന്ന് ആരംഭിക്കുകയാണ്. കോവിഡ് മൂലം ജനങ്ങൾ പൊറുതിമുട്ടി സംസ്ഥാനം വീണ്ടും ദുരിതത്തിലാകുമ്പോൾ പിണറായി സർക്കാരിന് വലുത് അവരുടെ ജില്ലാ സമ്മേളനമാണ്. ഈ ഒരു സന്ദർഭത്തിൽ ലേശം പോലും ഉളുപ്പില്ലാത്ത പ്രവർത്തിയാണ് കേരളം ഭരിക്കുന്ന പിണറായി സർക്കാർ ജനങ്ങളോട് കാണിക്കുന്നതെന്ന് പറയാതിരിക്കാൻ വയ്യ. രായ്ക്ക് രാമാനം കോവിഡ് കേസുകൾ ഉയർന്നു വരുന്നു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പറയുന്ന ആരോഗ്യ മന്ത്രി വീണ ജോർജിന്റെ കൂട്ടരുതന്നെയാണ് ഇത്തരം കാര്യങ്ങൾ ചെയ്ത്കൂട്ടുന്നത്. കഴിഞ്ഞ ദിവസം ജനങ്ങളോട് ജാഗ്രത പാലിക്കണമെന്നാവിശ്യപെട്ടു കൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റിട്ട വീണ ജോർജിന്റെ പോസ്റ്റിനു കീഴെ കമ്മന്റ് ബോക്സിൽ ജനങ്ങൾ പൊങ്കാലയിട്ടു. ജനങ്ങളല്ല നിങ്ങളാണ് മുക്കിനു മുക്കിനു സമ്മേളനങ്ങൾ നടത്തുന്നതെന്നായിരുന്നു ആളുകൾ വീണ ജോർജിനോട് പറഞ്ഞത്. ആദ്യം സർക്കാർ നന്നാക്കൂ എന്നിട്ടു ജനങ്ങളെ നന്നാക്കാനിറങ്ങു എന്നും ജനങ്ങൾ പറഞ്ഞു. എന്നാൽ തെറ്റ് സമ്മതിച്ചുകൊണ്ട് ആരോഗ്യമന്ത്രി വീണ ജോർജ് രംഗത്ത് വന്നിരുന്നു. തെറ്റ് ആര് ചെയ്താലും തെറ്റാണെന്ന് പറഞ്ഞ് പാർട്ടി സമ്മേളനത്തിലെ മെഗാ തിരുവാതിരയെ ആരോഗ്യമന്ത്രി വീണാ ജോർജ് തള്ളിപ്പറയുകയും ചെയ്തു. എന്നാൽ തിരുവാതിരയെ തള്ളിപ്പറഞ്ഞ മന്ത്രി സിപിഎം സമ്മേളനത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല എന്നത് മറ്റൊരു കാര്യം.
ജനങ്ങൾ പറയുന്നത് അക്ഷരം പ്രതി സത്യം ആണ്. കാരണം സര്ക്കാര് ജനങ്ങളോട് ജാഗ്രത പാലിക്കണമെന്നും നിയന്ത്രണങ്ങൾ പാലിക്കണമെന്നുമൊക്കെ പറയുന്നുണ്ട്. എന്നാൽ എന്താണീ സർക്കാർ കാണിച്ച് കൂട്ടുന്നത്? പിണറായി സർക്കാരിന് എന്തുമാവാം..പാർട്ടി സമ്മേളനമോ തിരുവാതിര കളിയോ ഗാനമേളയോ എന്തും കാണിക്കാം..അവിടെ കൊറോണ പ്രശ്നമല്ല. നിയന്ത്രണങ്ങളും പാലിക്കേണ്ട. പക്ഷെ ജനങ്ങൾ അങ്ങനെയല്ല. കഷ്ട്ടം തന്നെ. സർക്കാരിന് ഒരു നിയമം ജനങ്ങൾക്ക് മറ്റൊരു നിയമം എന്നൊരു അവസ്ഥയാണ് കോവിഡിന്റെ കാര്യത്തിൽ നിലവിലുള്ളത്.
വിമർശനങ്ങളുയരുമ്പോഴും സമ്മേളം നടത്തുമെന്ന സിപിഎം ജില്ലാ നേതൃത്വങ്ങളുടെ നിലപാട് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന വലിയൊരു വീഴ്ച തന്നെയാണ് . കാസർകോട് 185 പേരാണ് പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നത്. തൃശൂരിൽ 175 പേരെ പങ്കെടുപ്പിച്ച് പ്രതിനിധി സമ്മേളനം നടത്താനാണ് സർക്കാരിന്റെ തീരുമാനം. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴാണ് ഇത്രയേറെപ്പേരെ സംഘടിപ്പിച്ച് സമ്മേളനം നടത്തുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തന്നെ സമ്മേളനം നടത്തുമെന്ന് സിപിഎം കാസർകോട് ജില്ലാ സെകട്ടറി എംവി ബാലകൃഷ്ണൻ അറിയിച്ചു. എങ്കിൽ കൂടി എത്രകണ്ട് ഇത് വിജയിക്കുമെന്നത് സംശയകരമാണ്. എത്രത്തോളം നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്നും സമ്മേളനത്തിന് ശേഷം സംഭവിക്കാൻ പോകുന്നത് എന്താണെന്നും കണ്ടു തന്നെ അറിയാം. സർക്കാർ പ്രഖ്യാപിച്ച ലോക്കഡോൺ ദിനമായ ഞായറാഴ്ച നടപടിക്രമങ്ങൾ പെട്ടെന്ന് അവസാനിപ്പിക്കാനാണ് തീരുമാനമെന്നും സിപിഎം അറിയിച്ചിട്ടുണ്ട് . എന്നാൽ ജില്ലാ സമ്മേളനത്തിന് മാറ്റമില്ലെന്നും ലോക്ക് ഡൗൺ ദിവസമായ ഞായറാഴ്ചത്തെ സമ്മേളന നടത്തിപ്പ് എങ്ങനെയാകണമെന്ന് പിന്നീട് തീരുമാനിക്കുമെന്നാണ് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസ് അറിയിച്ചത്. അന്നത്തെ സാഹചര്യം അനുസരിച്ചായിരിക്കും തീരുമാനമെന്നും ജില്ലാ സെക്രട്ടറി വിശദീകരിക്കുന്നു.
അതിനിടെ കാസർകോട് ജില്ലയിൽ പൊതുപരിപാടി നിരോധന ഉത്തരവ് പിൻവലിച്ചത് വിവാദത്തിലായിരിക്കുകയാണ് . കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 36 ന് മുകളിലാണ് കാസർഗോഡ്. ഇവിടെ പൊതുപരിപാടികൾ വിലക്കിയുള്ള ഉത്തരവിട്ട് രണ്ട് മണിക്കൂറിനകമാണ് ജില്ലാ കലക്ടർ പിൻവലിച്ചത്. സിപിഎം ജില്ലാ സമ്മേളനം നടക്കുന്നതിനാൽ അതിന്റെ സമ്മർദ്ദത്തെ തുടർന്നാണ് കളക്ടർ ഉത്തരവ് പിൻവലിച്ചതെന്ന ആക്ഷേപം ഇതിനോടകം ഉയർന്നിട്ടുണ്ട്. എന്നാൽ സമ്മർദ്ദമില്ലെന്നും പ്രോട്ടോക്കോൾ മാറിയതിനാലാണ് ഉത്തരവ് പിൻവലിച്ചതെന്നുമാണ് കളക്ടർ നൽകുന്ന ഇതിനു നൽകുന്ന വിശദീകരണം.