ദിലീപിന്റെ സുഹൃത്തും കേസിലെ VIPയും ആയ ശരത് ജി നായര്‍ ഊട്ടിയിലെന്ന് സംശയം. ഒളിവില്‍ പോയ ശരത്തിനെ ഇനിയും കണ്ടെത്താനായില്ല.
ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫാണ്. ഊട്ടിയില്‍ റിസോര്‍ട്ടുള്ള ശരത് അവിടേക്ക് കടന്നിട്ടുണ്ടാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. അതിനിടെ ശരത് തന്നെയാണ് ‘ഇക്ക’യെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു കഴിഞ്ഞു. ആലുവയിലെ ഒരു നേതാവിന്റെ അടുത്ത സുഹൃത്തും സന്തതസഹചാരിയുമാണ് ശരത്. ദിലീപുമായും ഈ നേതാവിന് അടുപ്പമുണ്ട്. അങ്ങനെയാണ് നേതാവുമായും ശരത്ത് അടുപ്പമുണ്ടാക്കുന്നത്. ഇയാളെ പലരും ഇക്ക എന്നാണ് വിളിക്കുന്നതും.
ദിലീപിന്റെ വിശ്വസ്തന്‍ എന്ന പരിഗണനയാണ് നേതാവും ആലുവയിലെ സൂര്യ ഹോ്ട്ടല്‍ ഉടമയായ ശരത്തിന് നല്‍കിയിരുന്നത്. ആലുവയിലെ എല്ലാം പൊലീസ് ഉദ്യോഗസ്ഥരുമായും ഇയാൾക്ക് അടുപ്പവുമുണ്ട്. ഇന്നും ഒരു നേതാവിന്റെ സംസാര രീതിയും പെരുമാറ്റവും ഇയാളും പിന്തുടര്‍ന്നിരുന്നു. നേതാവിനൊപ്പം കണ്ടിരുന്ന ശരത്തിനെ ആളുകള്‍ മുസ്ലീമാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു. ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദ സാമ്പിളില്‍ ഇക്കയെന്നും ശരത്ത് അങ്കിളെന്നും പറയുന്നുണ്ട്.
ആലുവയിലെ വീട്ടില്‍ ക്രൈം ബ്രാഞ്ച് നടത്തിയ റെയ്ഡില്‍ സിം കാര്‍ഡുകള്‍, മൊബൈല്‍ ഫോണുകള്‍, മെമ്മറി കാര്‍ഡ്, ദിലീപും ശരത്തും തമ്മിലുള്ള ബിസിനസ് ഇടപാടുകളുടെ രേഖകള്‍, സ്ഥലമിടപാട് സംബന്ധിച്ച വിവരങ്ങള്‍ എന്നിവ ലഭിച്ചിട്ടുണ്ട്. ഗൂഢാലോചന നടക്കുമ്പോൾ ദിലീപിന്റെ വീട്ടില്‍ ശരത്ത് ഉണ്ടായിരുന്നതിന് ഒന്നിലധികം തെളിവും സാക്ഷിമൊഴികളും അന്വേഷണസംഘത്തിനു ലഭിച്ചു. ഈ സാഹചര്യത്തില്‍ ശരത്തിനെ അറസ്റ്റു ചെയ്യാൻ തന്നെയാണ് പോലീസിന്റെ തീരുമാനം. ഇതിന് വേണ്ടി പൊലീസ് ഊട്ടിയിലേക്ക് പോകും.
സംവിധായകന്‍ ബാലചന്ദ്രന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ആറാമനായ വിഐപിയെ പോലെ പെരുമാറിയ വ്യക്തിയാണെന്നും അദ്ദേഹം അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. എന്നാല്‍ റെക്കോര്‍ഡ് ചെയ്ത ശബ്ദത്തിന്റെ ഉടമ ശരത്താണെന്നു അന്വേഷണ സംഘം ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്. ശരത്തിനെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചുയെങ്കിലും ഇയാള്‍ ഒളിവിലാണെന്നു അന്വേഷണ സംഘം വ്യക്തമാക്കി. എന്നാലും ഫോറന്‍സിക്ക് പരിശോധനയിലൂടെ ശാസ്ത്രീയമായി ഉറപ്പിക്കണം. ശരത്തിന്റെ പാസ്പോര്‍ട്ട് പിടിച്ചടെുത്തതായിട്ടാണ് സൂചന.