നടിയെ ആക്രമിച്ച കേസിൽ മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാനുള്ള ശ്രമവുമായി ദിലീപ് ഹൈക്കോടതിയിൽ. കേസ് സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ തടയണമെന്നാവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. രഹസ്യ വിചാരണ എന്ന നിർദ്ദേശം ലംഘിക്കുന്നതാണ് മാധ്യമ വർത്തകളെന്നും അത് തടയണമെന്നുമാണ് ദിലീപിന്റെ ഹർജിയിൽ പറയുന്നത്.
മാധ്യമവിചാരണ നടത്തി തനിയ്ക്കെതിരെ ജനവികാരം ഉണ്ടാക്കാൻ അന്വേഷണസംഘം ശ്രമിക്കുന്നു. കേസിലെ വിചാരണ അട്ടിമറിക്കാനാണ് അന്വേഷണ സംഘവും പ്രോസിക്യൂഷനും ശ്രമിക്കുന്നതെന്നും ദിലീപ് ഹർജിയിൽ ആരോപിക്കുന്നു. വിചാരണക്കോടതിയിലെ നടപടികൾ പൂർത്തിയാകും വരെ വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് തടയണം. രഹസ്യ വിചാരണ എന്ന കോടതി ഉത്തരവ് ലംഘിക്കുന്ന മാധ്യമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ദിലീപ് ഹർജിയിൽ ആവശ്യപ്പെടുന്നു.
കേസുമായി ബന്ധപ്പെട്ട് തുടരെ തുടരെ നിരവധി ആരോപണങ്ങളായിരുന്നു ദിലീപിനെതിരെ ഉയർന്ന് വന്നത്. മാധ്യങ്ങൾ അതെല്ലാം സംപ്രേക്ഷണം ചെയ്യുകയും ചെയ്തിരുന്നു. ഇതോടെയാണ് കേസ് അന്വേഷണം കൂടുതൽ ശക്തമായത്. എന്നാൽ മാധ്യമങ്ങൾ ഇത് തുടർന്നാല് തന്റെ ഭാവിയെ അത് നന്നായി ബാധിക്കുമെന്ന് ദിലീപിന് അറിയാം. അതാണ് മാധ്യമങ്ങളുടെ വായ മൂടി മൂടി കെട്ടാനുള്ള ശ്രമവുമായി രംഗത്തേക്ക് എത്തുന്നത്.
സോഷ്യൽ മീഡിയകൾ എടുത്തു നോക്കിയാൽ കേസിൽ ഭൂരിഭാഗം പേരും ദിലീപ് കുറ്റക്കാരനാണ് എന്നാണ് വിധി എഴുതിയിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തും എന്ന തരത്തിലുള്ള ദിലീപിന്റെ ശബ്ദ രേഖകൾ വരെ പുറത്തെത്തിയിരുന്നു. അതിന്റെ പേരിൽ ദിലീപിനെതിരെ പുതിയ കേസും നിലനിൽക്കുകയാണ് ഈ കേസിൽ ദിലീപ് ജാമ്യത്തിന് ശ്രമിച്ചിട്ടുണ്ട്. നാളെയാണ് കോടതി ജാമ്യ ഹർജി പരിഗണിച്ച് വിധി പറയുക. അതിനിടയിലാണ് മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാൻ ദിലീപ് ഒരുങ്ങുന്നത്.