നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തെത്തിയ സാഹചര്യത്തിൽ ദിലീപ് അറസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് മുൻ കൂട്ടി കണ്ട് നടനും ആരോപണ വിധേരായ മറ്റ് ബന്ധുക്കളും മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. അതിന്റെ വിധി ഇന്ന് കോടതി പ്രഖ്യാപിക്കും. ദിലീപിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സംവിധായകൻ ബാലചന്ദ്ര കുമാർ വെളിപ്പെടുത്തിയിരുന്നത്. അതുകൊണ്ട് തന്നെ ദിലീപിനെ പൂട്ടാൻ പോലീസും കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും ബന്ധുക്കളും ഗൂഢാലോചന നടത്തിയെന്ന കേസിലാണ് നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് കോടതി പരിഗണിക്കുന്നത്. നേരത്തെ തിങ്കളാഴ്ച പരിഗണിച്ച ഹര്‍ജി ദിലീപിന്റെ അഭിഭാഷകന് കൊവിഡ് മൂലം എത്താനാവാത്തതിനെ തുടര്‍ന്നാണ് ഇന്നത്തേക്ക് മാറ്റിയത്. ഉദ്യോഗസ്ഥര്‍ക്കെതിരെ വധഭീഷണി മുഴക്കിയതിന് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തതിനെ തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ. ദിലീപിനെ കൂടാതെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരും കോടതിയെ സമീപിച്ചിട്ടുണ്ട്.
കോടതി വിധി വരും വരെ ദിലീപിനെ അറസ്റ്റ് ചെയ്യരുത് എന്നാണ് പറഞ്ഞതെങ്കിലും ഇന്നലെ അപ്രതീക്ഷിതമായി പോലീസ് ദിലീപിന്റെ വീട്ടിലും അനുജന്റെ വീട്ടിലും പ്രോഡക്ഷൻ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷനിലും ഒരേ സമയം റെയ്ഡ് നടന്നിരുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപ് കണ്ടിരുന്നു എന്ന ബാലചന്ദ്ര കുമാർ വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്. മാത്രമല്ല ദൃശ്യങ്ങൾ കൂടാതെ ദിലീപിന്റെ കൈവശം തോക്കുണ്ടെന്നും ആരോപണം ഉണ്ടായിരുന്നു. ഇതും പോലീസ് തിരഞ്ഞിരുന്നു. എന്നാൽ തോക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതേസമയം മൂന്ന് മൊബൈൽ ഫോണുകളും ഹാർഡ് ഡിസ്കുകളും റെയ്ഡിൽ പോലീസ് പിടിച്ചെടുത്തതായാണ് പുറത്തു വരുന്ന വിവരം.
ഉദ്യോഗസ്ഥര്‍ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ മറ്റ് പ്രതികൾ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ദിലീപിന്റെ ബന്ധു അപ്പു സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് ഇന്നലെ ഹര്‍ജി നല്‍കിയത്. എന്നാല്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ജാമ്യത്തിലുള്ള നടന്‍ ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന ആരോപണം ഉള്‍പ്പെടെയാണ് അന്വേഷണ സംഘം ഉന്നയിക്കുന്നത്. കേസിലെ സാഗര്‍ എന്ന സാക്ഷിയെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചുവെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് ആവശ്യമായ ഇതിനു തെളിവുകള്‍ ലഭിച്ചാല്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കപ്പെടും.
ഇന്നലെ രാവിലെ 11.45 ന് ആരംഭിച്ച റെയ്ഡ് 7 മണിയോടെയാണ് അവസാനിച്ചത്. അതേസമയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസ് തന്നോടുള്ള പ്രതികാരത്തിന്‍റെ ഭാഗമായാണ് പുതിയ കേസെടുത്തിരിക്കുന്നത് എന്നാണ് ദിലീപിന്‍റെ വാദം.ഭീഷണി കേസ് പോലീസിന്റെ കള്ളകഥ ആണെന്നും ഹര്‍ജിയില്‍ പറയുന്നു.
ദിലീപിന്റെ ആലുവയിലെ വീട്ടിൽ നടന്ന റെയ്ഡ‍് നടന് മൂൻ കൂട്ടി ചോർന്നു കിട്ടിയിരുന്നു എന്ന തരത്തിലുള്ള ഊഹപോഹങ്ങളും ഉണ്ടായിരുന്നു . കാരണം ഉദ്യോഗസ്ഥരെത്തുമ്പോൾ വീട് പൂട്ടികിടക്കുകയായിരുന്നു . റെയ്ഡ് ആരംഭിച്ച് മണിക്കൂറുകൾ പിന്നിട്ടാണ് ദിലീപ് ആലുവയിലെ വീടായ പത്മസരോവരത്തിലേക്ക് എത്തിയത്. നടി കേസിൽ വെളിപ്പെടുത്തലുകളുടെ ഘോഷയാത്രയാണ് നടക്കുന്നത്. ദിലീപിനെതിരെ കുരുക്ക് മുറുകുയാണ്. എന്തായലും ദിലീപ് അകത്തേക്കോ പുറത്തേക്കോ എന്ന് ഇന്നറിയാം.