നടന്‍ ദിലീപിന്റെ വീട്ടില്‍ ഇന്ന് രാവിലെ മുതൽ പൊലീസ് നടത്തുന്ന പരിശോധനയില്‍ അന്വേഷിക്കുന്നത് നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ മാത്രമല്ല ഒരു തോക്കും കൂടിയാണ്. ഗുഢാലോചന കേസിന് ഇടയാക്കിയ ദിലീപിന്റെ ഭീഷണി സംഭാഷണം നടക്കുന്ന സമയത്ത് ഇദ്ദേഹത്തിന്റെ കൈവശം തോക്ക് ഉണ്ടായിരുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്. ഈ തോക്ക് കണ്ടെടുക്കാന്‍ കൂടിയാണ് ഇപ്പോഴത്തെ പരിശോധന എന്നാണ് പുറത്ത് വരുന്ന വിവരം. ദിലീപിന് തോക്കുപയോഗിക്കാൻ ലൈസൻസില്ലെന്നാണ് പൊലീസ് നിലപാട്.
ദിലീപ് കേസിലെ അന്വേഷണ സംഘത്തിന് ഇതുവരെ കണ്ടെത്താനാവാത്ത വിഐപി, ദിലീപിന്റെ സഹോദരന്‍ അനൂപ്, ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരുടെ ശബ്ദരേഖയാണ് കേസിനാധാരമായിട്ടുള്ളത്. ഇതിനു പുറമെ ഇതുമായി ബന്ധപ്പെട്ട മറ്റ് തെളിവുകളും പൊലീസിന് ലഭിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങള്‍ ഫ്രീസ് ചെയ്ത് നിര്‍ത്തിയായിരുന്നു ദിലീപ് ഇവര്‍ക്ക് എതിരെ ഭീഷണി മുഴക്കിയത്. ഈ സമയത്ത് ദിലീപിന്റെ കൈവശം തോക്ക് ഉണ്ടായിരുന്നു എന്നാണ് വിലയിരുത്തല്‍. ആലുവയിലെ ദിലീപിന്റെ പത്മസരോവരം വീട്ടില്‍ വെച്ചാണ് ഗൂഡാലോചന നടന്നത്.
ദിലീപിന്റെ വീടിൽ മാത്രമല്ല സഹോദരൻ അനൂപ് , പ്രൊഡക്ഷൻ കമ്പിനിയായ ഗ്രാൻഡ് പ്രൊഡക്ഷൻ തുടങ്ങിയിടത്തെല്ലാം പോലീസിന്റെ റെയ്ഡ് നടക്കുന്നുണ്ട്. പോലീസ് ദിലീപിനെ പൂട്ടാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. കേസിൽ ഉൾപ്പെട്ട് ചില പോലീസ് കാരെ വകവരുത്തുവാൻ ദിലീപ് നടത്തിയ സംഭാഷണമാണ് പോലീസ്കാരെ ഏറെ ചൊടിപ്പിച്ചിരിക്കുന്നത്. നാളെയാണ് ദിലീപിന്റെ ജാമ്യ ഹർജി കോടതി പരിഗണിക്കുന്നത്. അതിന് ശഏഷമായിരിക്കും തുടർ നടപടികൾ അറിയുക.
അതേസമയം പോലീസ് നടത്തുന്ന റെയ്ഡ് വിവരങ്ങൾ ദിലാപിന് ചോർന്നു കിട്ടിയതായും ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. പോലീസ് സേനയിൽ വലിയ പിടിപാടുളള നടനാണ് ദിലീപ്. റെയ്ഡ് നടത്താൻ പോലീസിനെ കൂടാതെ സൈബർ വിദഗ്ധരും എത്തിയിട്ടുണ്ട്. റെയ്ഡ് വിവരം നടക്കുന്നതറിഞ്ഞ് അഭിഭാഷകർ അടക്കമുള്ളവർ ദിലീപിന്റെ വീട്ടിലേക്ക് എത്തിയിരുന്നു എന്നാൽ രാവിലെ 11.45 ന് തുടങ്ങിയ ഇതുവരെയും അവസാനിച്ചിട്ടില്ല.
റെയ്ഡിനായി പോലീസ് എത്തിയപ്പോൾ ദിലീപിന്റെ വീട് പൂട്ടി കിടക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഗേറ്റ് ചാടിക്കടന്നു. ദിലീപിന്‍റെ സഹോദരിയെ വിളിച്ചുവരുത്തി വീട് തുറക്കുകയായിരുന്നു. 20 അംഗ സംഘമാണ് റെയ്ഡിനെത്തിയത്. നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് റെയ്ഡ്. നാലു പൊലീസ് വാഹനങ്ങളിലായി റവന്യൂ, ക്രൈംബ്രാഞ്ച് സംയുക്ത സംഘമാണ് പത്മസരോവരം എന്ന വീട്ടില്‍ പരിശോധനയ്ക്ക് എത്തിയത്. അതേസമയം റെയ്ഡ് നടക്കുന്നതറിഞ്ഞ് ഉച്ചയ്ക്ക2.30 ഓടെ ദിലീപും വീട്ടിലേക്ക് എത്തിയുട്ടുണ്ട്.