കോണ്‍ഗ്രസ് ദുര്‍ബലമാകുമ്പോള്‍ എല്ലായിടത്തും ആ സ്ഥാനത്തേക്ക് ഇടതുപക്ഷത്തിന് വരാനാകില്ലെന്നാണ് സിപിഐ നിലപാടെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഎമ്മിന് വ്യത്യസ്ത നിലപാടുള്ളതുകൊണ്ടാണ് സിപിഐയും സിപിഎമ്മും രണ്ട് പാര്‍ട്ടികളായി നില്‍ക്കുന്നത്. കേരളത്തില്‍ ഇത് ബാധകമല്ലെന്ന് ബിനോയ് വിശ്വം തന്നെ പറഞ്ഞിട്ടുണ്ടെന്നും കാനം ചൂണ്ടിക്കാട്ടി.
ഇന്ത്യയൊട്ടാകെ ബിജെപിയെ എതിര്‍ക്കാന്‍ ഇടതുപക്ഷം ഉണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ദുര്‍ബലമാകുമ്പോള്‍ എല്ലായിടത്തും ബദലായി ഇടതുപക്ഷം തന്നെ അവിടെ വരണമെന്നില്ല. മറ്റ് പലരും ആ സ്ഥാനത്ത് വന്നേക്കാം. ബിനോയ് വിശ്വം ഒരു യാഥാര്‍ത്ഥ്യമാണ് പറഞ്ഞതെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം പൊലീസിനെതിരെ എപ്പോഴും വിമർശനം ഉണ്ടാകാറുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അത് അഭ്യന്തര വകുപ്പിന്റെ കുഴപ്പമല്ല. താഴേ തട്ടിലെ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് പല തെറ്റുകളും കാണും. ഏത് കാലത്താണ് പൊലീസിനെതിരെ വിമർശനങ്ങൾ ഉണ്ടാകാതിരുന്നത്? അതൊന്നും ആഭ്യന്തര വകുപ്പോ മന്ത്രിയോ അറിയുന്ന കാര്യങ്ങളല്ലെന്ന് കാനം പറഞ്ഞു.
ഇതിനെല്ലാം സർക്കാരിനെ പഴി പറയേണ്ടതില്ല. ഇത്തരം സംഭവങ്ങളിലെല്ലാം ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നതും ഇതേ സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തെ ഒന്നാകെ ഒറ്റയടിക്ക് മാറ്റാൻ ആർക്കും കഴിയില്ല. തെറ്റ് കാണുമ്പോൾ നടപടിയെടുക്കുക, തെറ്റ് ചെയ്തവരെ തിരുത്തുക എന്നത് മാത്രമേ ചെയ്യാനാവൂയെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
അതാണ് അത് പോയന്റ് എന്നാൽ ഇവിടെ പിണറായി എന്താണ് ചെയ്യുന്നത് തെറ്റ് കണ്ടാലും മിണ്ടാതെ നിക്കും അല്ലെങ്കിൽ പോലീസ്കാരെ ന്യായീകരിക്കും അത് അവർക്ക് വളമായി മാറി. ഇനിയും തെറ്റ് ചെയ്താൽ ആരും ഒന്നും പറയില്ല എന്നുള്ള ധൈര്യം. അതുകൊണ്ട് ഇപ്പോൾ എന്തായി പിണറായിക്ക് സ്വന്തം പാർട്ടിക്കുള്ളിലെ വിമർശനം പോലും സഹിക്കാൻ കഴിയാതെ ആയി എന്ന് മാത്രം. എല്ലായിടത്തു നിന്നും പരിഹാസവും വിമർശനവും മാത്രം.
ഇന്ത്യയിലെ പൊതു രാഷ്ട്രീയ നിലപാടുകളിൽ സിപിഎമ്മിനും സിപിഐക്കും ഒരേ നിലപാടാണ്. അതിന്റെ വിശദാംശങ്ങളിൽ തർക്കങ്ങളുണ്ടാവും. കെ റെയിലിൽ ആശങ്ക ദുരീകരിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ചുമതലയാണ്. അതിനുള്ള പ്രവർത്തനം സർക്കാർ നടത്തും. അതുകഴിഞ്ഞിട്ട് അക്കാര്യത്തിൽ കൂടുതൽ പറയാം.