Connect with us

Hi, what are you looking for?

Exclusive

ഒമിക്രോണ്‍; കൂടുതൽ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി

രാജ്യത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യമാണ് കുറച്ച് നാളുകളായി നാം കാണുന്നത്. അതിനാൽ തന്നെ എല്ലാവരും കൂടുതൽ ജാഗ്രത പുലർത്തണമെന്ന് പ്രധാനമന്ത്രി അറിയിച്ചു. കോവിഡ് കാലത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരണമെന്നും പുതുവത്സരത്തിലേക്ക് പ്രവേശിക്കുമ്പോൾ കോവിഡിനെതിരായ പോരാട്ടം കൂടുതല്‍ ശക്തമായി തുടരുമെന്ന് നാം പ്രതിജ്ഞ ചെയ്യണമെന്നും പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ പറഞ്ഞു. അതെസമയം മധ്യപ്രദേശിലും ഹിമാചല്‍ പ്രദേശിലും ഒമിക്രോണിന്റെ ആദ്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മധ്യപ്രദേശില്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ എട്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഹിമാചല്‍ പ്രദേശില്‍ ഒമ്ബത് സാമ്ബിളുകളില്‍ നിന്ന് ഒരു കേസ് സ്ഥിരീകരിച്ചു. മധ്യപ്രദേശിലെ എട്ട് കേസുകളില്‍ മൂന്ന് പേര്‍ അമേരിക്കയില്‍ നിന്നും രണ്ട് പേര്‍ uk യിൽ നിന്നും, ബാക്കിയുള്ളവർ ടാന്‍സാനിയ, ഘാന എന്നിവിടങ്ങളില്‍ നിന്നും വന്നവരാണ്. ആറുപേരുടെ പരിശോധനാഫലം നെഗറ്റീവായി ആശുപത്രി വിട്ടു.

കര്‍ണാടകയില്‍ രാത്രി പത്ത് മണിമുതല്‍ പുലര്‍ച്ചെ അഞ്ച് മണിവരെ കര്‍ഫ്യു പ്രഖ്യാപിച്ചു. ഒമൈക്രോൺ കൂടിവരുന്ന സാഹചര്യത്തിലാണ് കര്‍ഫ്യു ഏർപ്പെടുത്തിയത്. ബംഗളൂരുവില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമെടുത്തത്. ഡിസംബര്‍ 28 മുതല്‍ ജനുവരി എട്ട് വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പുതുവര്‍ഷ ആഘോഷ പരിപാടികള്‍ ഉള്‍പ്പടെയുള്ളവ സംഘടിപ്പിക്കാനിരിക്കെയാണ് പുതിയ നിയന്ത്രണം. പുതിയ കൊവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടതും ഒമിക്രോണ്‍ വ്യാപനവും കണക്കിലെടുത്താണ് കര്‍ണാടക നിയന്ത്രണം കടുപ്പിച്ചിരിക്കുന്നത്. നിലവില്‍ 38 ഒമിക്രോണ്‍ കേസുകളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പബ്ബുകള്‍, ബാറുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവിടങ്ങള്‍ പത്തു മണിക്ക് ശേഷം പ്രവര്‍ത്തിക്കാന്‍ പാടില്ല. ഇവിടെ 50 ശതമാനം പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. സ്വകാര്യ പരിപാടികള്‍ക്കും നിയമന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണത്തില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാവില്ലെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ഡോ. കെ. സുധാകര്‍ വ്യക്തമാക്കി.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മഹാരാഷ്ട്രക് പിന്നാലെ ഡൽഹിയിൽ ആണ് രോഗവ്യാപനം കൂടുതൽ. ഗുജറാത്തും തെലുങ്കാനയും കേരളവും തൊട്ടു പിന്നാലെ ഉണ്ട്. പുതുവത്സര വേളയിൽ രോഗം പടർന്ന് പിടിക്കാൻ സാധ്യത ഉള്ളതിനാൽ ജാഗ്രത തുടരുക. നമ്മുടെ ജീവൻ സുരക്ഷിതമാക്കണ്ടത് നമ്മുടെ മാത്രം ഉത്തര വാധിത്വം ആണെന്ന് ഓർക്കുക.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...