കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത ക്രൈം ചീഫ് എഡിറ്റര്‍ ടിപി നന്ദകുമാറിന്റെ കസ്റ്റഡി ജീവിതവും ജയില്‍ ജീവിതവും എങ്ങനെയായിരുന്നുവെന്നുള്ള വെളിപ്പെടുത്തലായിരുന്നു ഇന്നലെ നടന്ന പത്രസമ്മേളനം. വീണാ ജോര്‍ജ്ജിന്റെ പരാതിയോ ഭര്‍ത്താവിന്റെ പരാതിയോ ഇല്ലാതെ പ്രൈവറ്റ് സെക്രട്ടറിയുടെ പരാതിയില്‍ ജയിലിലടച്ച് ഇല്ലാതാക്കാനുള്ള പ്ലാനാണ് നടന്നതെന്ന് ക്രൈം നന്ദകുമാര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. കസ്റ്റഡിയില്‍വെച്ച് പോലീസ് ഉദ്യോഗസ്ഥര്‍ എന്താണ് പറഞ്ഞതെന്നും ജയിലില്‍ തനിക്ക് കിട്ടിയ സുരക്ഷയെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. തന്നെ വകവരുത്താനുള്ള പദ്ധതിയുണ്ടെന്നുള്ള സൂചന ലഭിച്ചതുകൊണ്ടുതന്നെ അദ്ദേഹം സിജെഎം കോടതിയെ ഇതറിയിക്കുകയുണ്ടായി. കോടതിയുടെ നിര്‍ദ്ദേശപ്രകാരം ആദ്യം ഏര്‍പ്പെടുത്തിയ ജയിലില്‍ നിന്നും അദ്ദേഹത്തെ ജില്ലാ ജയിലിലേക്ക് മാറ്റുകയാമുണ്ടായത്. പ്രത്യേക സുരക്ഷയാണ് കോടതി നിര്‍ദ്ദേശ പ്രകാരം ജയിലില്‍ ക്രൈം നന്ദകുമാറിന് ലഭിച്ചത്. ഞങ്ങള്‍ നിസ്സഹായരാണെന്നും ഇത് മുകളില്‍ നിന്നുള്ള നിര്‍ദ്ദേശമാണെന്നും പോലീസ് പറഞ്ഞുവെന്നും അദ്ദേഹം പറയുന്നത്.
ഈ കേസ് വേഗം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ സമാധാനമുള്ളൂവെന്നും വല്ലാത്ത പ്രെഷര്‍ ഉണ്ടെന്നും പോലീസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡയില്‍വെച്ച് പറഞ്ഞിരുന്നു. സിസിടിവി ക്യാമറ മാറ്റിവെച്ചാണ് ഓഫീസില്‍ പരിശോധനകള്‍ നടന്നതും വിലപ്പെട്ട രേഖകള്‍ കൊണ്ടുപോയതും. അതില്‍ ലാവ്‌ലിന്‍ കേസില്‍ താന്‍ ശേഖരിച്ചുവെച്ച കൂടുതല്‍ തെളിവുകളും ഉണ്ടായിരുന്നുവെന്ന് ക്രൈം നന്ദകുമാര്‍ പറയുന്നു.പല തവണ റെയ്ഡും ഭീഷണിയും ഉണ്ടായിട്ടും ഇപ്പോഴും സുപ്രധാനമായ രേഖകള്‍ നിങ്ങള്‍ ഓഫീസിലും വീട്ടിലുമാണോ സൂക്ഷിക്കുന്നതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് അദ്ദേഹം പറഞ്ഞതിങ്ങനെ.. ലാവ്‌ലിന്‍ കേസിലെ എല്ലാ രേഖകളും ഞാന്‍ ഇഡിക്ക് സമര്‍പ്പിച്ചു കഴിഞ്ഞതാണ്.
അതില്‍ അവര്‍ ആവശ്യപ്പെട്ട പ്രകാരമുള്ള കുറച്ച് രേഖകള്‍ കൂടിയുണ്ട്. അത് താന്‍ അടുത്ത കാലത്ത് ശേഖരിച്ചതാണെന്നും അതാണ് അവര്‍ പരിശോധിച്ചതെന്നും അദ്ദേഹം പറയുന്നു. വീണാ ജോര്‍ജ്ജിനെതിരെ വാര്‍ത്ത കൊടുത്ത കേസാണെങ്കില്‍ അവര്‍ എന്തിന് പിണറായി വിജയനെതിരെയുള്ള ആയിരം കോടിയുടെ തെളിവ് ചോദിച്ചതെന്നും സിസിടിവി എന്തിന് കൊണ്ടുപോയെന്നും അദ്ദേഹം ചോദിക്കുന്നു.