വാളയാറിൽ മരിച്ച പെൺകുട്ടികളുടെ മരണത്തിൽ തെളിവ് കണ്ടെത്താൻ ഡമ്മി പരീക്ഷണം നടത്താന്‍ ഒരുങ്ങി സി.ബി.ഐ. 13 ഉം 9 ഉം വയസ്സുള്ള സഹോദരികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ഷെഡ്ഡിലും വീടിന്‍റെ പരിസരങ്ങളിലുമാണ് ഡമ്മി പരിശോധന സി.ബി.ഐ നടത്തുന്നത്ത്. കുട്ടികള്‍ തൂങ്ങിനിന്ന മുറിയില്‍ ഒരോരുത്തരുടേയും ഭാരത്തിന് സമാനമായ ഡമ്മി തൂക്കും. മരണകാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തതയ്ക്കാണ് ഡമ്മി പരീക്ഷണം.
2017 ജനുവരിയിൽ മൂത്തകുട്ടിയെയും ഇളയകുട്ടിയെ മാർച്ചിലുമാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് പെൺക്കുട്ടികളെയും ലൈംഗീക പീഡനത്തിന് ഇരയാക്കിയിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. തുടക്കം മുതൽ തന്നെ അന്വേഷണം അട്ടിമറിക്കാൻ പോലീസും അധികൃതരും ശ്രമിച്ചിരുന്നു. പ്രതികളെ കസ്റ്റഡിയിൽ എടുത്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ ചില രാഷ്ട്രീയ നേതാക്കൾ ഇടപെട്ട് ജാമ്യത്തിൽ ഇറക്കി.
ജനുവരി 2 നാണ് വാളയാർ കേസ് സി.ബി.ഐക്ക് വിട്ട് സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കിയത്. എന്നാൽ സി.ബി.ഐ കേസ് ഏറ്റെടുക്കാൻ പിന്നെയും വൈകിയിരുന്നു. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് പിന്നീട് തിരുവനന്തപുരം സി.ബി.ഐ യൂണിറ്റ് കേസ് ഏറ്റെടുക്കുന്നത്. കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ് വാളയാർ സഹോദരിമാരുടെ ദുരൂഹ മരണക്കേസ് സി.ബി.ഐ ഏറ്റെടുത്തത്. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റാണ് കേസന്വേഷിക്കുന്നത്. നിലവിൽ അനേഷണം നടത്തുന്ന പ്രത്യേക സംഘത്തിൽ നിന്നും കേസിന്‍റെ എല്ലാ രേഖകളും സിബിഐ സംഘം ഏറ്റെടുത്തിരുന്നു. കേസില്‍ മൂന്ന് പ്രതികളാണ് നിലവിൽ ജയിലിലുള്ളത്. ബലാത്സംഗം, പോക്സോ ഉൾപ്പടെ ഉള്ള വകുപ്പുകൾ ചുമത്തിയാണ് സിബിഐ എഫ്.ഐ.ആർ ഉള്ളത്.