Connect with us

Hi, what are you looking for?

Exclusive

യുവതിയുടെ നഗ്ന ചിത്രം പകര്‍ത്തി ഭീഷണി, സിപിഎം നേതാവിനെതിരെ കേസ്

ഇനിയും ഇതുപോലെ എത്ര ഐറ്റമുണ്ട് പിണറായി വിജയന്‍ സാറേ നിങ്ങളുടെ പാര്‍ട്ടിയില്‍. സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയുള്ള പീഡന പരാതികള്‍ ഇപ്പോള്‍ നിത്യസംഭവമാകുകയാണ്. ഇപ്പോഴിതാ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയും പീഡന പരാതിയില്‍ കുരുങ്ങിയിരിക്കുന്നു. ലഹരിമരുന്ന് നല്‍കി ഉറക്കി കെടുത്തി യുവതിയുടെ നഗ്ന ചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെയാണ് കേസ് പോയിരിക്കുന്നത്. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി.സി സജിമോന് എതിരെയാണ് പൊലീസ് കേസെടുത്തത്. നഗ്‌ന ചിത്രം പുറത്ത് വിടാതിരിക്കാന്‍ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന് യുവതിയുടെ പരാതിയിലാണ് കേസ്.

പീഡനം, നഗ്ന വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടല്‍, എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. സജിമോനടക്കം 12 പ്രതികളാണ് കേസിലുള്ളത്. വീഡിയോ പ്രചരിപ്പിച്ചതിന്റെ പേരിലാണ് മറ്റുള്ളവര്‍ക്കെതിരെ കേസെടുത്തത്. സജിമോന്‍ മുമ്പും ഒരു യുവതിയെ പീഡിപ്പിച്ച കേസിലും ഡിഎന്‍എ പരിശോധന അട്ടിമറിക്കാന്‍ ശ്രമിച്ച കേസിലും പ്രതിയാണ്. തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി ആയിരുന്ന സജിമോനെ കേസിനെ തുടര്‍ന്ന് പാര്‍ട്ടി തരംതാഴ്ത്തുകയായിരുന്നു.

സിപിഎം മുന്‍ വനിതാ നേതാവുതന്നെയാണ് പരാതിക്കാരി. പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെയാണ് പീഡന പരാതി എത്തിയിരിക്കുന്നത്. കാറില്‍ വിളിച്ചുകയറ്റി ശീതളപാനീയത്തില്‍ ലഹരിമരുന്ന് ചേര്‍ത്ത് നല്‍കി മയക്കി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരി പറയുന്നത്. 2021 മെയ് മാസത്തിലാണ് സംഭവം നടക്കുന്നത്. ലൈംഗികമായി പീഡിപ്പിച്ച് മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചുവെന്നും പറയുന്നു. തിരുവല്ല പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. വനിതാ നേതാവിന്റെ പരാതിയില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് തിരുവല്ല പോലീസ് വ്യക്തമാക്കി.

പാര്‍ട്ടിക്കുള്ളില്‍ തന്നെ ഈ പീഡനപരാതി ഉയരുന്നത് ഇത് ആദ്യത്തെ സംഭവമല്ല. പാര്‍ട്ടി യോഗം നടക്കുമ്പോള്‍ നേതാവ് അലറി കൊണ്ട് നേതാവിന്റെ അടുത്തേക്ക് എത്തുകയും ഇയാളെ പുറത്താക്കിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നുമൊക്കെയുള്ള വാര്‍ത്തകള്‍ വന്നിരുന്നു. ഈ മാസം തന്നെ മറ്റൊരു പരാതിയും എത്തിയിരുന്നു. ഇടുക്കി കുമളിയിലെ വീട്ടമ്മയായിരുന്നു രംഗത്തുവന്നത്. പരാതി പോലീസ് തള്ളുകയും പിന്നീട് കോടതി ഇടപ്പെട്ട് സിപിഎം നേതാവിന് സമന്‍സ് അയക്കുകയുമായിരുന്നു. കുമളി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും സിപിഎം പീരുമേട് ഏരിയ കമ്മറ്റി അംഗവുമായ കെഎം സിദ്ദീഖിനെതിരെയാണ് പീരുമേട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി സമന്‍സ് അയച്ചത്.

2016ലാണ് സംഭവം നടക്കുന്നത്. പ്രതിക്ക് ഒരു ചെരുപ്പ് കടയുണ്ട്. ലോണ്‍ അപേക്ഷ സംബന്ധിച്ച വിവരം തിരക്കാന്‍ ചെന്ന സ്ത്രീയ്ക്കെതിരെ ലൈംഗികപരായി പെരുമാറുകയായിരുന്നു ഇയാള്‍. അന്ന് കുമളിയിലെ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗവും സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുമായിരുന്നു ഇയാള്‍. ലോണിന്റെ വിശദാംശങ്ങള്‍ സംസാരിക്കാനെന്ന പേരില്‍ കടയുടെ പിന്‍ഭാഗത്തേക്ക് കൂട്ടിക്കൊണ്ടുപോയതായും സംസാരത്തിനിടെ സിദ്ദിഖ് വീട്ടമ്മയുടെ ശരീരത്തില്‍ കടന്ന് പിടിച്ച് അപമാനിക്കാന്‍ ശ്രമിച്ചുവെന്നുമാണ് പരാതി.കുതറി മാറാന്‍ ശ്രമിച്ച പരാതിക്കാരിയോട് എത്ര രൂപ വേണേലും തരാം ഞാന്‍ പറയുന്നയിടത്ത് വന്ന് എനിക്കാവശ്യമുള്ളത് തന്നാല്‍ മതിയെന്നും ഇയാള്‍ പറയുകയായിരുന്നു. ഭയന്ന് പോയ സ്ത്രീ ഉറക്കെ നിലവിളിച്ചപ്പോള്‍ ഒച്ചവെക്കരുത് എന്ത് വേണേലും തരാം എന്നും പറഞ്ഞു. പിന്നീട് യുവതി ഓടിരക്ഷപ്പെട്ടുവെന്നാണ് പറയുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരുടെ ഇത്തരം ലീലാവിലാസങ്ങള്‍ പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും ക്ഷീണമായിരിക്കുകയാണ്. ഇത് സിപിഎമ്മിന്റെ ആണിക്കല്ല് ഇളക്കുന്ന സംഭവമായി മാറും.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...