Connect with us

Hi, what are you looking for?

Exclusive

വസ്ത്രങ്ങള്‍ക്ക് മുകളിലൂടെ മാറിടത്തില്‍,സ്പര്‍ശിക്കുന്നത് കുറ്റകരം,ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി

വസ്ത്രങ്ങള്‍ക്ക് മുകളിലൂടെയുള്ള സ്പര്‍ശനം കുറ്റകരമല്ലെന്ന് ഉത്തരവിട്ട ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി. വസ്ത്രങ്ങള്‍ക്ക് മുകളിലൂടെ മാറിടത്തില്‍
സ്പര്‍ശിക്കുന്നത് ലൈംഗികാതിക്രമം തന്നെയാണെന്ന് സുപ്രീംകോടതി പറയുന്നു. പോക്സോ നിയമപ്രകാരം ലൈംഗികാതിക്രമത്തിന് കേസെടുക്കണമെങ്കില്‍ ചര്‍മ്മങ്ങള്‍ തമ്മില്‍ ഉള്ള ബന്ധം അനിവാര്യമാണെന്ന ബോംബെ ഹൈക്കോടതിയുടെ വിവാദ വിധിയാണ് സുപ്രീംകോടതി എടുത്തു കളഞ്ഞത്. ഹൈക്കോടതി വിധിക്കെതിരെ അറ്റോര്‍ണി ജനറലും ദേശീയ വനിതാ കമ്മീഷനും മഹാരാഷ്ട്ര സംസ്ഥാനവും നല്‍കിയ അപ്പീലിലാണ് ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത്, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് വിധി പ്രസ്താവിച്ചത്.

പോക്സോ സെക്ഷന്‍ ഏഴ് പ്രകാരം ‘സ്പര്‍ശനം’ അല്ലെങ്കില്‍ ‘ശാരീരിക സമ്പര്‍ക്കം’ എന്നിവയെ പരിമിതപ്പെടുത്തുന്നത് അസംബന്ധമാണെന്നും കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനായി നടപ്പിലാക്കിയ നിയമത്തിന്റെ ഉദ്ദേശശുദ്ധിയെ അത് നശിപ്പിക്കുമെന്നും വിധിയുടെ പ്രസക്ത ഭാഗം വായിച്ച ജസ്റ്റിസ് ബേല ത്രിവേദി പറഞ്ഞു.

വസ്ത്രങ്ങള്‍ക്ക് മുകളിലൂടെയും ലൈഗിക ഉദ്ദേശത്തോടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ സ്പര്‍ശിക്കുന്നത് പോക്‌സോ നിയമത്തിന്റെ ഏഴാം വകുപ്പ് പ്രകാരം കുറ്റകരം തന്നെയാണ്. പോക്‌സോ നിയമത്തെ തന്നെ പരാജയപ്പെടുന്ന ബോംബെ ഹൈക്കോടതിയുടെ വിധി അംഗീകരിക്കാനാകില്ല. ദുരുദ്ദേശത്തോടെ സ്പര്‍ശിക്കുന്ന വ്യക്തി കയ്യുറകളോ മറ്റേതെങ്കിലും വസ്തുക്കളോ ഉപയോഗിക്കുകയാണെങ്കില്‍ അയാളുടെ കുറ്റത്തിന് ശിക്ഷ ലഭിക്കില്ല. അതൊരു അസംബന്ധ സാഹചര്യമായിരിക്കും എന്നും കോടതി വ്യക്തമാക്കി.സ്പര്‍ശനം ലൈംഗിക ഉദ്ദേശത്തോടെ ഉള്ളതാണെങ്കില്‍ അത് കുറ്റകരമായിരിക്കും. ഏറ്റവും പ്രധാനപ്പെട്ട ഘടകം ലൈംഗിക ഉദ്ദേശമാണ്, അല്ലാതെ കുട്ടിയുടെ ചര്‍മത്തില്‍ സ്പര്‍ശിച്ചോ എന്നുള്ളതല്ല. ലൈംഗിക ഉദ്ദേശം എന്ന വസ്തുതയെ സാഹചര്യങ്ങള്‍ വിലയിരുത്തി നിര്‍ണ്ണയിക്കേണ്ടതാണെന്നും കോടതി നിര്‍ദ്ദേശിച്ചു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ സ്തനങ്ങളില്‍ വസ്ത്രത്തിന് മുകളിലൂടെ കടന്നുപിടിച്ച വ്യക്തിക്കെതിരെ പോക്സോ സെക്ഷന്‍ 8 പ്രകാരം ലൈംഗികാതിക്രമത്തിന് കേസെടുക്കാനാവില്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി ഒരു പ്രതിയെ കുറ്റവിമുക്തനാക്കിയിരുന്നു. സെക്ഷന്‍ 8 പോക്സോ പ്രകാരമുള്ള കുറ്റം ചുമത്താന്‍ ചര്‍മ്മങ്ങള്‍ തമ്മിലുള്ള സ്പര്‍ശനം ഉണ്ടായിരിക്കണമെന്ന് പറഞ്ഞ ഹൈക്കോടതി, പ്രസ്തുത പ്രവൃത്തി സെക്ഷന്‍ 354 ഐപിസി പ്രകാരമുള്ള പീഡനം എന്ന കുറ്റമായി മാത്രമേ കാണാനാകൂ എന്നും വിധിച്ചിരുന്നു. ഈ വിധിയാണ് സുപ്രീം കോടതി തള്ളിയത്.

വസ്ത്രത്തിന് മുകളിലൂടെ ശരീരത്തില്‍ പിടിക്കുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354ാം വകുപ്പ് പ്രകാരമുള്ള കുറ്റം മാത്രമേ ആകുവെന്നാണ് ബോംബെ ഹൈക്കോടതി പറഞ്ഞത്. ബോംബെ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചാല്‍, സര്‍ജിക്കല്‍ ഗ്ലാസ് ഇട്ട ഒരു വ്യക്തി കുട്ടിയെ പീഡിപ്പിച്ചാല്‍ അദ്ദേഹത്തിന് പോക്‌സോ നിയമപ്രകാരം ശിക്ഷിക്കാന്‍ കഴിയില്ലെന്നായിരുന്നു അറ്റോര്‍ണി ജനറലിന്റെ വാദം.

പേരയ്ക്ക നല്‍കാമെന്ന് പറഞ്ഞ് 12 വയസ്സുകാരിയെ വിളിച്ചുവരുത്തുകയും മാറിടത്തില്‍ സ്പര്‍ശിക്കുകയും വസ്ത്രം അഴിച്ചുമാറ്റാന്‍ ശ്രമിച്ചുവെന്ന കേസിലാണ് പ്രതിയെ കുറ്റവിമുക്തനാക്കിയിരുന്നത്. വിചാരണ കോടതി വിധി സുപ്രീംകോടതി ശരിവച്ചതോടെ പ്രതിക്ക് മൂന്ന് വര്‍ഷത്തെ ശിക്ഷ അനുഭവിക്കണം. ഒപ്പം വിചാരണ കോടതി വിധിച്ച പിഴയും ഒടുക്കണം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...